Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഡറേയും മകളേയും വീഴ്‌ത്തിയത് തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 04:23 pm IST
in Kerala, Thrissur
കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

തൃശൂര്‍: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യനെന്നറിയപ്പെട്ടിരുന്ന ലീഡര്‍ കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകമാണ് തൃശൂര്‍. എന്നാല്‍ കരുണാകരനേയും മകള്‍ പത്മജയേയും വീഴ്‌ത്തിയത് അതേ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും.

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി. എന്നാല്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കമിട്ട അതേ തൃശൂരില്‍ നിന്നു തന്നെ അദ്ദേഹം വേദന അറിഞ്ഞു. 1996ല്‍ തൃശൂര്‍ ലോക്സഭാ സീറ്റില്‍ വി.വി.രാഘവനോട് തോറ്റപ്പോള്‍, പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയെന്ന കരുണാകരന്റെ വിലാപം കാലങ്ങളോളം കേരള രാഷ്‌ട്രീയത്തില്‍ മുഴങ്ങി.

കെട്ടിച്ചമച്ച ചാരക്കേസ് വഴി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും നിഷ്‌കാസിതനായ കരുണാകരനെ രാഷ്‌ട്രീയ വനവാസത്തിന് അയക്കാനായിരുന്നു പാര്‍ട്ടിയിലെ എതിര്‍ ചേരിയുടെ നീക്കം. മക്കളെപ്പോലെ കരുതി കൂടെ നിര്‍ത്തി വളര്‍ത്തി വലുതാക്കിയവര്‍ പോലും ലീഡറെ ചതിച്ചു.

ലീഡര്‍ പറഞ്ഞ അതേ വാചകം പറയാതെ പറഞ്ഞാണ് മകള്‍ പത്മജയും കോണ്‍ഗ്രസിന്റെ പടിയിറങ്ങുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലണ മെമ്പര്‍ഷിപ്പുമായി തൃശൂര്‍ നഗരത്തില്‍ നിന്നാണ് കരുണാകരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചതും അടവുകള്‍ പഠിച്ചതും. പൂങ്കുന്നത്തെ സീതാറാം മില്ലിന്റെ പടിക്കലെ ചായപ്പീടികയിലാണ് തൃശൂരിന്റെ തൊഴിലാളി രാഷ്‌ട്രീയവും കെ.കരുണാകരനെന്ന നേതാവും തഴച്ചുവളര്‍ന്നത്.

ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേ തലയ്‌ക്കല്‍ നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ചിലിരുന്നാണ് കരുണാകരന്‍ തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. 1960 തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേര്‍ കരുണാകരനൊപ്പം മൂവര്‍ണ്ണക്കൊടി പിടിച്ചു.

കേരളരാഷ്‌ട്രീയത്തിലെ ചില ഭാഷാപ്രയോഗങ്ങളും തന്ത്രങ്ങളും തൃശൂരിലെ രാഷ്‌ട്രീയത്തില്‍ നിന്നാണ് പിറന്നത്. കരിങ്കാലിയും ഗൂഢാലോചനയും കരിഞ്ചന്തയുമെല്ലാം രാഷ്‌ട്രീയക്കാരുടെ പ്രയോഗമായി മാറിയതും ഇവിടെ നിന്നാണ്. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍, പിന്നീട് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. 1945ല്‍ ചെമ്പൂക്കാവില്‍ നിന്നാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കരുണാകരനെന്ന രാഷ്‌ട്രീയനേതാവിന്റെ ആദ്യതിരഞ്ഞെടുപ്പ് വിജയം. മാളയായിരുന്നു പിന്നീട് കരുണാകരന്റെ തറവാട്. 1967 മുതല്‍ 1991 വരെ ഇവിടെ നിന്നും നിയമസഭയിലെത്തിയപ്പോള്‍ മാളയുടെ മാണിക്യമെന്ന് ലീഡര്‍ വിശേഷിപ്പിക്കപ്പെട്ടു. കരുണാകരന്‍ രണ്ട് തവണ തോല്‍വിയറിഞ്ഞതും അതേ തൃശൂരില്‍ തന്നെയായിരുന്നു. 1957ല്‍ തൃശൂര്‍ നിയമസഭാസീറ്റില്‍ എ.ആര്‍.മേനോനോടും 96 ല്‍ ലോക്‌സഭ സീറ്റില്‍ വി.വി.രാഘവനോടും. വിസ്മയിപ്പിക്കുന്ന രാഷ്‌ട്രീയനീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാണക്യതന്ത്രജ്ഞന്റെ മകളും കോണ്‍ഗ്രസിന്റെ പടിയിറങ്ങുകയാണ്. ആ നഷ്ടം കോണ്‍ഗ്രസിന് ചെറുതല്ല.

Tags: Thrissurcongresspadmaja venugopalK Karunakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.പി ധനപാലൻ അന്തരിച്ചു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.