Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഡറേയും മകളേയും വീഴ്‌ത്തിയത് തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 04:23 pm IST
inKerala, Thrissur
കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

തൃശൂര്‍: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യനെന്നറിയപ്പെട്ടിരുന്ന ലീഡര്‍ കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകമാണ് തൃശൂര്‍. എന്നാല്‍ കരുണാകരനേയും മകള്‍ പത്മജയേയും വീഴ്‌ത്തിയത് അതേ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും.

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി. എന്നാല്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കമിട്ട അതേ തൃശൂരില്‍ നിന്നു തന്നെ അദ്ദേഹം വേദന അറിഞ്ഞു. 1996ല്‍ തൃശൂര്‍ ലോക്സഭാ സീറ്റില്‍ വി.വി.രാഘവനോട് തോറ്റപ്പോള്‍, പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയെന്ന കരുണാകരന്റെ വിലാപം കാലങ്ങളോളം കേരള രാഷ്‌ട്രീയത്തില്‍ മുഴങ്ങി.

കെട്ടിച്ചമച്ച ചാരക്കേസ് വഴി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും നിഷ്‌കാസിതനായ കരുണാകരനെ രാഷ്‌ട്രീയ വനവാസത്തിന് അയക്കാനായിരുന്നു പാര്‍ട്ടിയിലെ എതിര്‍ ചേരിയുടെ നീക്കം. മക്കളെപ്പോലെ കരുതി കൂടെ നിര്‍ത്തി വളര്‍ത്തി വലുതാക്കിയവര്‍ പോലും ലീഡറെ ചതിച്ചു.

ലീഡര്‍ പറഞ്ഞ അതേ വാചകം പറയാതെ പറഞ്ഞാണ് മകള്‍ പത്മജയും കോണ്‍ഗ്രസിന്റെ പടിയിറങ്ങുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലണ മെമ്പര്‍ഷിപ്പുമായി തൃശൂര്‍ നഗരത്തില്‍ നിന്നാണ് കരുണാകരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചതും അടവുകള്‍ പഠിച്ചതും. പൂങ്കുന്നത്തെ സീതാറാം മില്ലിന്റെ പടിക്കലെ ചായപ്പീടികയിലാണ് തൃശൂരിന്റെ തൊഴിലാളി രാഷ്‌ട്രീയവും കെ.കരുണാകരനെന്ന നേതാവും തഴച്ചുവളര്‍ന്നത്.

ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേ തലയ്‌ക്കല്‍ നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ചിലിരുന്നാണ് കരുണാകരന്‍ തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. 1960 തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേര്‍ കരുണാകരനൊപ്പം മൂവര്‍ണ്ണക്കൊടി പിടിച്ചു.

കേരളരാഷ്‌ട്രീയത്തിലെ ചില ഭാഷാപ്രയോഗങ്ങളും തന്ത്രങ്ങളും തൃശൂരിലെ രാഷ്‌ട്രീയത്തില്‍ നിന്നാണ് പിറന്നത്. കരിങ്കാലിയും ഗൂഢാലോചനയും കരിഞ്ചന്തയുമെല്ലാം രാഷ്‌ട്രീയക്കാരുടെ പ്രയോഗമായി മാറിയതും ഇവിടെ നിന്നാണ്. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍, പിന്നീട് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. 1945ല്‍ ചെമ്പൂക്കാവില്‍ നിന്നാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കരുണാകരനെന്ന രാഷ്‌ട്രീയനേതാവിന്റെ ആദ്യതിരഞ്ഞെടുപ്പ് വിജയം. മാളയായിരുന്നു പിന്നീട് കരുണാകരന്റെ തറവാട്. 1967 മുതല്‍ 1991 വരെ ഇവിടെ നിന്നും നിയമസഭയിലെത്തിയപ്പോള്‍ മാളയുടെ മാണിക്യമെന്ന് ലീഡര്‍ വിശേഷിപ്പിക്കപ്പെട്ടു. കരുണാകരന്‍ രണ്ട് തവണ തോല്‍വിയറിഞ്ഞതും അതേ തൃശൂരില്‍ തന്നെയായിരുന്നു. 1957ല്‍ തൃശൂര്‍ നിയമസഭാസീറ്റില്‍ എ.ആര്‍.മേനോനോടും 96 ല്‍ ലോക്‌സഭ സീറ്റില്‍ വി.വി.രാഘവനോടും. വിസ്മയിപ്പിക്കുന്ന രാഷ്‌ട്രീയനീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാണക്യതന്ത്രജ്ഞന്റെ മകളും കോണ്‍ഗ്രസിന്റെ പടിയിറങ്ങുകയാണ്. ആ നഷ്ടം കോണ്‍ഗ്രസിന് ചെറുതല്ല.

Tags: Thrissurcongresspadmaja venugopalK Karunakaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.