Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാര്‍ അടയ്‌ക്കാനുള്ളത് 307.81 കോടി

എം.ഡി. ബാബു രഞ്ജിത്ത്byഎം.ഡി. ബാബു രഞ്ജിത്ത്
Mar 7, 2024, 09:00 am IST
inKerala

കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസിയിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമായി 2023 നവംബര്‍ വരെ അടയ്‌ക്കാനുള്ളത് 307.81 കോടിരൂപ. ആകെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ്.

ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപീകരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഈ പദ്ധതി പ്രകാരം ജീവനക്കാരില്‍ നിന്ന് ഈടാക്കിയ തുകയും സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പെടെ 2023 നവംബര്‍ മാസം വരെ 307.81 കോടി രൂപ പെന്‍ഷന്‍ ഫണ്ടില്‍ ഒടുക്കാതെ കുടിശികയാണ്.

2004ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) യാണ് പങ്കാളിത്ത പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ചേരാന്‍ സാധിക്കുമായിരുന്ന ഈ പദ്ധതി 2009ല്‍ പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ക്കും, 18 വയസിനും 65 വയസിനുമിടയ്‌ക്ക് പ്രായമുള്ള ഏതൊരു വ്യക്തിക്കും ചേരാവുന്ന തരത്തില്‍ വിപുലീകരിച്ചു. 2013 സപ്തംബര്‍ 18ന് പിഎഫ്ആര്‍ഡിഎ നിയമം പാര്‍ലമെന്റില്‍ പാസാക്കി. 2014 ആഗസ്ത് മുതല്‍ കെഎസ്ആര്‍ടിസിയില്‍ എന്‍പിഎസ് നടപ്പാക്കുകയും ചെയ്തു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരില്‍ നിന്ന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം എന്‍പിഎസ് വിഹിതമായി അതതു മാസം ഈടാക്കുന്നത് ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജന്‍സിയില്‍ (എന്‍എസ്ഡിഎല്‍) ഒടുക്കാത്തതു കാരണം ജീവനക്കാരന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അന്യമാവുന്നു.

എന്‍പിഎസില്‍ ഉള്‍പ്പെട്ടവര്‍ക്ക് പിഎഫ് ബാധകമല്ലാത്തതിനാല്‍ ജീവനക്കാരന്‍ പെന്‍ഷനാവുമ്പോള്‍ ഒരു രൂപ പോലും ലഭിക്കാത്ത അതിദയനീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. തുടര്‍ച്ചയായ കുടിശിക കാരണം പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ പദ്ധതിയില്‍ നിന്ന് പുറത്താവുകയും വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ ഒരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

ദീര്‍ഘകാലം പണിയെടുത്ത ജീവനക്കാരെ വാര്‍ധക്യകാലത്ത് വറുതിയിലാക്കുന്ന തരത്തിലുള്ള നയമാണ് സര്‍ക്കാരിന്റേത് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് എന്‍പിഎസ് വിഹിതമായി ഈടാക്കിയ തുക പലിശ സഹിതം മടക്കി നല്‍കുകയും, ജീവനക്കാരെ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റണമെന്നുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

Tags: Kerala GovernmentKSRTC employeesKSRTC Participatory Pension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.