Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാക്കിക്കുള്ളില്‍ ക്രിമിനലുകള്‍ കൂടുന്നു; നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ്

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Mar 3, 2024, 01:42 am IST
in Kerala

പത്തനംതിട്ട: പോലീസ് സേനയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതായി ഇന്റലിജന്‍സും വിജിലന്‍സ് വകുപ്പും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും നടപടി സ്വീകരിക്കാതെ ആഭ്യന്തര വകുപ്പ്. സ്‌പെഷല്‍ ബ്രാഞ്ച്, വിജിലന്‍സ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ളവര്‍ ഉള്‍പ്പെടെ 23 പോലീസുകാരുടെ പട്ടിക തയാറാക്കിയെങ്കിലും കാര്യമായ തുടര്‍നടപടികള്‍ ഉണ്ടായില്ല

പോലീസ് ആസ്ഥാനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയില്‍ കൂടുതലും. ഇതില്‍ 10 പോലീസുകാര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. വിവിധ വകുപ്പുകളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്കിയിരുന്നു. പരാതിയോ രഹസ്യ വിവരങ്ങളോ ലഭിച്ചാല്‍ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്കണമെന്നും തുടര്‍ന്ന് ഡയറക്ടറുടെ അനുമതിയോടെ വിശദാന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം.

എന്നാല്‍ പലപ്പോഴും പോലീസുകാരുടെ കുറ്റകൃത്യങ്ങള്‍ ഭരണസ്വാധീനവും രാഷ്‌ട്രീയ സമ്മര്‍ദവും മൂലം തുടക്കത്തിലേ അട്ടിമറിക്കപ്പെടുകയാണ്. ഗുണ്ടാബന്ധം, അനധികൃത സ്വത്തുസമ്പാദനം, മണല്‍-മണ്ണ് മാഫിയ ബന്ധം, വട്ടിപലിശക്കാരുമായുള്ള കൂട്ടുകെട്ട്, പരാതി തീര്‍ക്കാന്‍ ഇടനില നില്‍ക്കുക തുടങ്ങി ഏറെ ആരോപണങ്ങള്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ മുകളിലേക്കുണ്ട്. സേനയില്‍ വട്ടിപലിശക്കാര്‍ മുതല്‍ ഗുണ്ടകള്‍ വരെ ഉണ്ടെന്നും ബന്ധപ്പെട്ടവര്‍ തന്നെ മുമ്പും തുറന്നു സമ്മതിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസ് മാനദണ്ഡപ്രകാരം ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട.് ഇതില്‍ റെഡ് വിഭാഗം നിരന്തരമായി നിരീക്ഷണത്തില്‍ ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം എസ് ഐ 150, സിഐ 120, ഡിവൈഎസ്പി 45 എന്നിങ്ങനെയാണ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍. അനധികൃത ക്വാറി നടത്തിപ്പു മുതല്‍ പണം വച്ചുള്ള ചീട്ടുകളിക്ക് ഒത്താശ ചെയ്തവര്‍ വരെ ഇവരില്‍ ഉണ്ട്.

ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ഡവലപ്‌മെന്റ് കണക്ക് പ്രകാരം 564 പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 382 എണ്ണം ഗ്രാമങ്ങളിലും 102 എണ്ണം നഗരങ്ങളിലും ആണ്. കൂടാതെ 80 സ്‌പെഷല്‍ പര്‍പ്പസ് സ്റ്റേഷനുകളും നിലവിലുണ്ട്.

ക്രമസമാധാന പരിപാലന, നിയമ നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കേണ്ട പോലീസുകാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ക്രിമിനലിസം തടയണമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2012ല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

Tags: Home departmentKerala PolicePolice Criminals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.