Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ക്യാൻസർ അതിജീവിച്ചവർക്കായി കൊച്ചി അമൃത ഹോസ്പിറ്റലിൽ അമൃതജീവനം പദ്ധതി

ക്യാൻസറിൽ നിന്ന് മുക്തി നേടിയവർക്ക് വേണം സമഗ്രപരിപാലനം : ആരോഗ്യവിദഗ്‌ദ്ധർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 06:50 pm IST
inHealth

കൊച്ചി: ക്യാൻസറിനെ പൊരുതിത്തോൽപ്പിച്ചിട്ടും പലവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടിലൂടെയാണ് രോഗത്തെ അതിജീവിച്ചവർ കടന്നുപോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ വിദേശരാഷ്‌ട്രങ്ങളിൽ പ്രത്യേകം സംയോജിത ചികിത്സാമാർഗ്ഗങ്ങൾ നിലവിലുണ്ട്. അത്തരത്തിൽ ക്യാൻസർ മഹാമാരി അതിജീവിച്ചവരുടെ മൊത്തത്തിലുള്ള ക്ഷേമം ലക്ഷ്യമിട്ട് കേരളത്തിലാദ്യമായി കൊച്ചി അമൃത ഹോസ്പിറ്റൽ ‘അമൃതജീവനം’ എന്ന പേരിൽ ക്യാൻസർ വെൽനസ് പ്രോഗ്രാമിന് തുടക്കമിടുന്നു. ക്യാൻസർ ചികിത്സ പൂർത്തിയാക്കിയതിന് ശേഷമുള്ള ശാരീരികവും മാനസികവും വൈകാരികവും ക്ഷേമം ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചികിത്സയുടെ പാർശ്വഫലങ്ങൾ നേരിടാനും ചികിത്സയ്‌ക്ക് ശേഷം ആരോഗ്യകരമായ ജീവിതശൈലി നിലനിറുത്തുന്നതിനുമുള്ള പിന്തുണ ലഭ്യമാക്കുകയാണ് അമൃതജീവനം പദ്ധതിയിലൂടെ. ലോക ക്യാൻസർ ദിനമായ ഫെബ്രുവരി നാലിന് അമൃതേശ്വരി ഹാളിൽ ചലച്ചിത്രതാരം സംയുക്ത മേനോൻ പദ്ധതിയുടെ ഉദ്ഘാടനം നർവഹിക്കും.

ചികിത്സയിൽ നിന്ന് അതിജീവനത്തിലേക്കും രോഗമുക്തിയിലേക്കും കടക്കുമ്പോൾ അഭിമുഖീകരിച്ചേക്കാവുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപാധികളും അറിവും പിന്തുണയും ഓരോ വ്യക്തിക്കും പ്രത്യേകമായി അമൃതജീവനത്തിലൂടെ നൽകും. ക്യാൻസറിന് ശേഷം ഉണ്ടായേക്കാവുന്ന വിഷാദം, ആശങ്ക, ഭയം തുടങ്ങിയ പരിഹരിക്കാൻ സൈക്കോ ഓങ്കോളജി, ഹൃദയസംരക്ഷണം ഉറപ്പുവരുത്താൻ കാർഡിയോ ഓങ്കോളജി, വൃക്കയുടെ സംരക്ഷണത്തിനായി ഓങ്കോ നെഫ്രോളജി, ചികിത്സയുടെ ഭാഗമായി ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിഹരിക്കാൻ ഡെർമറ്റോളജി ആൻഡ് സ്കിൻ കെയർ, കൈകാലുകളെ ബാധിക്കുന്ന വീക്കങ്ങൾക്ക് പരിഹാരമായി ലിംഫെഡെമ കെയർ എന്നിവ അതിജീവനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ക്യാൻസർ ചികിത്സയ്‌ക്ക് ശേഷം ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നവർക്കായി സ്വാളോയിംഗ് തെറാപ്പി, കഴിക്കേണ്ടുന്ന പോഷകാഹാരങ്ങളെക്കുറിച്ചുള്ള അറിവ്, വേദന നിയന്ത്രിക്കാൻ പാലിയേറ്റീവ് കെയർ ആൻഡ് പെയിൻ മാനേജ്മെൻ്റ്, പുനരധിവാസവും വ്യായാമവും, പുകയില ഉപേക്ഷിക്കാൻ സഹായിക്കൽ എന്നിവയും പദ്ധതിയിലൂടെ ക്യാൻസറിനെതിരെ പോരാടിയവർക്കായി നൽകും. കൂടാതെ, ചെറുപ്രായത്തിൽ ക്യാൻസർ ചികിത്സ തേടിയതിന്റെ ഭാഗമായി വന്ധ്യത വരാനുള്ള സാധ്യതയിൽ നിന്ന് രക്ഷ നേടാനുള്ള അറിവും ജനിതക പരിശോധനയും കൗൺസിലിംഗും അമൃതജീവനം നൽകുന്നു. ക്യാൻസറിന് ശേഷം രോഗികൾ ബുദ്ധിമുട്ട് നേരിടുന്ന ഉറക്കം, മാനസികസൗഖ്യം എന്നിവയ്‌ക്ക് ആയുർവേദത്തിന്റെയും ആത്മീയതയുടെയും പിന്തുണയും ലഭ്യമാക്കും. ഇതിന് പുറമെ യു.എസിലെ മിക്ക ക്യാൻസർ സെന്ററുകളിലുമുള്ള ഇന്റഗ്രേറ്റീവ് മെഡിസിൻ തെറാപ്പിയും ഇതിലുൾപ്പെടുന്നു. രോഗികളായിരുന്നവരിൽ നിന്ന് ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അമൃത ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് അമൃതജീവനം പദ്ധതി നടപ്പിലാക്കുക.

“ക്യാൻസർ അതിജീവിച്ച ഏകദേശം 30 ശതമാനം പേരിലും ഉറക്കമില്ലായ്‌മ, ക്ഷീണം തുടങ്ങിയവ കണ്ടുവരുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരംഭിച്ച സമഗ്രമായ ക്യാൻസർ അതിജീവന പരിചരണ പരിപാടിയാണ് അമൃതജീവനം. അതിജീവിച്ചവരിൽ പലരും ഉത്കണ്ഠ, വിഷാദം, കാൻസർ ആവർത്തിക്കുമോ എന്ന ഭയം തുടങ്ങിയവയുമായി ഇപ്പോഴും പോരാടുന്നുണ്ട്. യോഗ, ധ്യാനം, മസാജ്, അക്യുപങ്ചർ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചാണ് അമൃതജീവനം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഫോളോ-അപ്പ് ക്ലിനിക്കുകൾ അപൂർവമാണെങ്കിലും മറ്റ് രാജ്യങ്ങളിൽ അവ സാധാരണമാണ്. ഒരു ചോദ്യാവലിയിലൂടെ ക്യാൻസർ അതിജീവിച്ചവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനും അവരെ ഉചിതമായ സ്പെഷ്യാലിറ്റികളിലേക്ക് നയിക്കാനും സാധിക്കും.” അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.കെ. പവിത്രൻ  പറയുന്നു.

സൊസൈറ്റി ഫോർ ഇന്റഗ്രേറ്റീവ് ഓങ്കോളജി-ആസ്കോ ഗൈഡ്ലൈൻസ്, സ്തനാർബുദ രോഗികൾ അനുഭവിക്കുന്ന സന്ധിവേദനയ്‌ക്ക് അക്യുപങ്ചറും യോഗയും മറ്റു ക്യാൻസർ വേദനകൾക്ക് അക്യുപങ്ചറും അക്യുപ്രഷറും ഗുണം ചെയ്യുമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാൻസർ അതിജീവിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ അമൃതജീവനം പദ്ധതിയിൽ ആയുർവേദത്തിനും വലിയ പങ്ക് വഹിക്കാനാകും.

“പലർക്കും ചികിത്സയ്‌ക്ക് ശേഷവും ഉറക്കമില്ലായ്‌മ, ക്ഷീണം, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പലപ്രശ്നങ്ങളും നിലനിൽക്കാറുണ്ട്. ഇവർക്ക് ആയുർവേദ വിധി പ്രകാരമുള്ള മരുന്നുകളും ജീവിതശൈലീ മാറ്റവും ഗുണം കണ്ടുവരാറുണ്ട്. ശിരോധാര, പഞ്ചകർമ്മ തുടങ്ങിയ ചികിത്സകളൊക്കെ നല്ല ഉറക്കം ലഭിക്കാനും മാനസികസൗഖ്യത്തിനും ഫലപ്രദമാണ്. ” അമൃത സ്കൂൾ ഒഫ് ആയുർവേദയിലെ റിസേർച്ച് ഡയറക്ടർ ഡോ. റാം മനോഹർ പറയുന്നു.

യോഗ, മെഡിറ്റേഷൻ, അക്യുപങ്ചർ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളും ഉൾക്കൊള്ളിച്ച് വിഷാദങ്ങളും ആശങ്കകളും ബുദ്ധിമുട്ടുകളുമില്ലാത്ത ഒരു പുതുജീവിതത്തിലേക്ക് ക്യാൻസർ അതിജീവിച്ചവരെ എത്രയും പെട്ടെന്ന് എത്തിക്കുകയാണ് അമൃതജീവനം ലക്ഷ്യം വയ്‌ക്കുന്നത്.

Tags: kochiMata AmritanandamayiAmrita HospitalWorld Cancer Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.