കൊച്ചി : സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ലെന്ന് ആരിഫ് ഹുസൈൻ തെരുവത്ത് . സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ സവർക്കറെ പറ്റിയുള്ള ചോദ്യം വിവാദമാകുന്നതിനിടെയാണ് ആരിഫിന്റെ പ്രതികരണം.
വിനായക് ദാമോദർ സവർക്കർക്ക് 1910-11 കാലഘട്ടത്തിലെ രണ്ട് കേസുകളിലായി രണ്ട് transportation-for-life ശിക്ഷകൾ ലഭിച്ചു. അന്നത്തെ കണക്കിൽ അവ തുടർച്ചയായി അനുഭവിക്കേണ്ട 50 വർഷത്തെ ശിക്ഷയായി കണക്കാക്കപ്പെട്ടു. അദ്ദേഹത്തെ പിന്നീട് Andaman penal settlement-ലേക്ക് അയച്ചതായും ആരിഫ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
‘ വീർ സുരേന്ദ്ര സായിയുടെ 37 വർഷത്തെ തടവുജീവിതം ചൂണ്ടിക്കാണിക്കുന്നത് തീർച്ചയായും ശരിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ആ മനുഷ്യന്റെ ത്യാഗം ഇന്ത്യൻ ചരിത്രത്തിൽ കൂടുതൽ അറിയപ്പെടേണ്ടതുമാണ്.
പക്ഷേ സുരേന്ദ്ര സായിയുടെ ത്യാഗം സവർക്കറുടെ ത്യാഗത്തെ റദ്ദാക്കുന്നില്ല. സവർക്കറുടെ ത്യാഗം സുരേന്ദ്ര സായിയുടേതിനെയും റദ്ദാക്കുന്നില്ല.
സ്വാതന്ത്ര്യസമരം ആരാണ് കൂടുതൽ വേദന സഹിച്ചതെന്ന് കണ്ടെത്താനുള്ള ഒരു മത്സരമായിരുന്നില്ല.
സവർക്കർക്ക് ബ്രിട്ടീഷ് ഭരണകൂടം രണ്ട് transportation-for-life ശിക്ഷകൾ വിധിച്ചു. അവ തുടർച്ചയായി നടപ്പാക്കേണ്ടതിനാൽ nominal sentence 50 വർഷമായിരുന്നു. 1911-ൽ അദ്ദേഹത്തെ Andaman penal settlement-ലേക്ക് കൊണ്ടുപോയി. Cellular Jail-ലെ ജീവിതം സാധാരണ തടവായിരുന്നില്ല. Cellular isolation, കഠിനമായ penal labour, കടുത്ത ജയിൽ നിയന്ത്രണങ്ങൾ, disciplinary punishments എന്നിവ ഉൾപ്പെട്ട ഒരു ശിക്ഷാസംവിധാനമായിരുന്നു അത്.
സുരേന്ദ്ര സായി കൂടുതൽ കാലം തടവിൽ കഴിഞ്ഞതിനാൽ സവർക്കറുടെ തടവും വിപ്ലവപ്രവർത്തനവും എങ്ങനെ ഇല്ലാതാകുന്നു?”
ഭഗത് സിങ് ജയിലിൽ കഴിഞ്ഞത് സവർക്കറേക്കാൾ കുറച്ചുകാലമാണ്. അതുകൊണ്ട് ഭഗത് സിങ്ങിന്റെ ത്യാഗം ചെറുതാകുമോ?
ചന്ദ്രശേഖർ ആസാദ് ദീർഘകാലം Cellular Jail-ൽ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര പങ്ക് ഇല്ലാതാകുമോ?
ഇല്ല.
ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ചരിത്രപ്രാധാന്യം ജയിലിൽ കഴിഞ്ഞ വർഷങ്ങളുടെ എണ്ണം മാത്രം എണ്ണി തീരുമാനിക്കാനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനം, ബ്രിട്ടീഷ് ഭരണകൂടം അതിനോട് എങ്ങനെ പ്രതികരിച്ചു, ലഭിച്ച ശിക്ഷ, അനുഭവിച്ച തടവ്, വിപ്ലവപ്രസ്ഥാനങ്ങളിലുണ്ടാക്കിയ സ്വാധീനം എന്നിവയെല്ലാം പരിശോധിക്കണം.
സവർക്കറുടെ പിന്നീടുള്ള രാഷ്‌ട്രീയം, ഹിന്ദുത്വ ആശയങ്ങൾ, mercy petitions എന്നിവയെ വിമർശിക്കാം. അവയെക്കുറിച്ച് ചരിത്രപരമായി ചർച്ച ചെയ്യുകയും വേണം.
പക്ഷേ ആ വിമർശനത്തിനായി അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവപ്രവർത്തനവും ലഭിച്ച രണ്ട് ജീവപര്യന്തം ശിക്ഷകളും Cellular Jail അനുഭവവും ഇല്ലാതാക്കേണ്ട ആവശ്യമില്ല.‘ എന്നാണ് ആരിഫ് ഹുസൈന്റെ വാക്കുകൾ.












