Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാരതാംബയുടെ അമരസൂനു

ആര്‍. രമാദേവിbyആര്‍. രമാദേവി
Feb 3, 2024, 03:19 am IST
inSamskriti

നമഃ ശ്രീയതിരാജായ
വിവേകാനന്ദസൂരയേ
സച്ചിത്‌സുഖസ്വരൂപായ
സ്വാമിനേ താപഹാരിണേ

ഭാരതത്തിനുവേണ്ടി താന്‍ എത്ര തവണ വേണമെങ്കിലും ജീവിച്ചു മരിക്കാന്‍ തയ്യാറാണെന്നു പറയുകയും ”ഭാരതത്തിന്റെ നന്മ എന്റെ നന്മ”, ”ഓരോ ഭാരതീയനും എന്റെ സഹോദരന്‍” എന്ന് ഉദ്‌ഘോഷിക്കുവാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്ത ഭാരതത്തിന്റെ അമരസന്താനമാണ് ശ്രീരാമകൃഷ്ണപരമഹംസശിഷ്യോത്തമനായ സ്വാമി വിവേകാനന്ദന്‍. ഭാരതത്തിന്റെ ആത്മാവില്‍ അന്തര്‍ലീനമായ ഉപനിഷത്-പുരാണ സത്യങ്ങളെ ഉണര്‍ത്തി അവ നാടെങ്ങും പരത്തി പ്രകാശിപ്പിക്കണം, അതിലും മെച്ചമായ ഒരു കര്‍മ്മമില്ല എന്നായിരുന്നു സ്വാമിജി ഘോഷിച്ചിരുന്നത്. ഭാരതത്തില്‍ മാത്രമല്ല, വിശ്വം മുഴുവന്‍ ഭാരതത്തിന്റെ മഹത്വം ഉള്‍ക്കൊള്ളണം എന്ന ഉദ്ദേശത്തോടെയായിരുന്നു സ്വാമിജിയുടെ പാശ്ചാത്യ പര്യടനങ്ങളിലെ പ്രഭാഷണ പരമ്പര.

1900 ജനുവരി 31ന് കാലിഫോര്‍ണിയയില്‍ വച്ച്, ലോകത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളായി നിലകൊള്ളുന്ന രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് വിവേകാനന്ദസ്വാമികള്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രാചീനതമമായ മഹത്തായ ആദികാവ്യമാണ് രാമായയണമെന്നും കാട്ടാളനായിരുന്ന രത്‌നാകരന്‍ ആണ് ആദികവിയായ വാല്മീകിമുനി ആയി രാമായണം രചിച്ചതെന്നും പറഞ്ഞശേഷം, രാമകഥ വിസ്തരിച്ചപ്പോള്‍ സ്വാമിജി പറഞ്ഞു: ”സീതാരാമന്മാരാണ് ഭാരതത്തിന്റെ ആദര്‍ശം. പൗരാണികയുഗ മൂര്‍ത്തിയായ രാമന്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ്. ആദര്‍ശവാനായ പുത്രന്‍, പതി, സഹോദരന്‍, എല്ലാറ്റിലുമുപരി ആദര്‍ശവാനായ രാജാവ്”. സീതയെക്കുറിച്ചുള്ള സ്വാമിജിയുടെ ഗംഭീരവാണികള്‍ ഇങ്ങനെ: ”ഭാരതജനതയുടെ കണ്ണില്‍ തിതിക്ഷാമൂര്‍ത്തിയാണ് സീത. നന്മയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും പര്യായം. സ്ത്രീയുടെ സര്‍വസദ്ഗുണങ്ങളുടെയും പ്രതിനിധി. ഒരു പുരോഹിതന്‍ ഒരു സ്ത്രീയേയോ ഒരു കുട്ടിയേയൊ അനുഗ്രഹിക്കുമ്പോള്‍ ”സീതയായി ഭവിക്കട്ടെ” എന്ന് ആശീര്‍വദിക്കുന്നു”. ഹനുമാനെ സ്വാമിജി വിശേഷിപ്പിക്കുന്നു: ”ഹനുമാന്‍ ഒരു വശത്ത് സേവനത്തിന്റെ മാതൃകയാണെങ്കില്‍ മറുവശത്ത് ലോകത്തെ അത്ഭുതസ്തബ്ധമാക്കിയ സിംഹതുല്യമായ ധീരതയുടെ മാതൃകയാണ്”.

വേദവ്യാസമഹര്‍ഷി രചിച്ച മഹത്തായ മഹാഭാരതകഥ വിവരിച്ച്, എപ്പോഴാണോ ധര്‍മ്മത്തിന് വാട്ടവും അധര്‍മ്മത്തിന് ഉയര്‍ച്ചയും ഉണ്ടാകുന്നത് അപ്പോള്‍ ഭഗവാന്‍ അവതരിക്കുമെന്നും മഹാഭാരതത്തില്‍ നിന്നും ലഭിച്ചതാണ് പ്രസിദ്ധമായ ശ്രീകൃഷ്ണാര്‍ജ്ജുനസംവാദമായ ഭഗവദ്ഗീതയെന്നും സ്വതസിദ്ധമായ പ്രൗഢമായ ശൈലിയില്‍ സ്വാമിജി വിദേശികള്‍ക്ക് വ്യക്തമാക്കി കൊടുത്തു. ഭാരതീയരുടെ ജനജീവിതവുമായി എത്രയോ സംവത്സരങ്ങളായി അലിഞ്ഞു ചേര്‍ന്ന കഥയും കഥാപാത്രങ്ങളും അടങ്ങിയ രാമായണവും മഹാഭാരതവും ഒക്കെ സ്വാമിജി കുട്ടിക്കാലം മുതലെ അമ്മ ഭുവനേശ്വരീദേവിയില്‍ നിന്ന് ജിജ്ഞാസയോടെ കേട്ടിരുന്നു.
ഗീതാവിചാരം ചെയ്യുന്ന മറ്റൊരു സന്ദര്‍ഭത്തില്‍ വിവേകാനന്ദസ്വാമിജി സാംഖ്യയോഗത്തിലെ മൂന്നാം ശ്ലോകം

ക്ലൈബ്യം മാ സ്മ ഗമഃ പാര്‍ത്ഥ!
നൈതത്തയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ!

(ഹേ പാര്‍ത്ഥ! നീ പൗരുഷമില്ലായ്‌മയെ പ്രാപിക്കരുത്. ഇത് നിനക്ക് ഒട്ടും യോജിച്ചതല്ല. ഹേ ശത്രുതാപന! മനസ്സിന്റെ നിസ്സാരമായ ഈ ദൗര്‍ബല്യത്തെ ഉപേക്ഷിച്ച് നീ എഴുന്നേല്ക്കുക) ഉദ്ധരിച്ച് പറയുന്നു: ”ഈ ഒറ്റ ശ്ലോകം കൊണ്ട് ഗീത മുഴുവന്‍ വായിക്കുന്നതിന്റെ ഫലം സിദ്ധിക്കുന്നു. എന്തെന്നാല്‍ ഈ ഒറ്റ ശ്ലോകത്തില്‍ ഗീതയുടെ സന്ദേശം മുഴുവന്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശം ലോകത്തില്‍ വിളംബരപ്പെടുത്താന്‍ കഴിഞ്ഞാല്‍ അപ്പോള്‍ എല്ലാ വ്യഥയും വിഷാദവും പാപവും ദുഃഖവും ഈ ഭൂമുഖത്തു നിന്നും മൂന്നു നാള്‍ക്കകം കാണാതാകും”.

ഭാരതത്തിലെ യുവാക്കളെ സ്വാമിജി ആഹ്വാനം ചെയ്തതും ഉത്തരത്തിലുള്ള മൗഢ്യം വെടിഞ്ഞ് ഭാരതത്തിനുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാനാണ്. വിവേകാനന്ദ സ്വാമികള്‍ക്ക് ഭാരതത്തിലെ മണ്ണ് പരമപാവനപദം ആയിരുന്നു. മാതൃദേശത്തിന്റെ ഉന്നമനത്തിനായി യത്‌നിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഉജ്ജ്വല തേജസ്വിയായ ആ ഋഷിവര്യന്റെ പ്രതീക്ഷയ്‌ക്കൊപ്പം ഭാരതം ചലിക്കുന്നു എന്ന് പ്രത്യാശിക്കാം.

Tags: Vivekananda's Chicago speechSwami VivekanandaBharatamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. സ്വാമി വിവേകാനന്ദ വേ, 2. ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ
Samskriti

വിവേകവചസ്സില്‍ വിരിഞ്ഞ വിശ്വസാഹോദര്യദിനം

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.