Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറഞ്ഞിരുന്നാലും മനസ്സിന്റെ…….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 02:00 am IST
in Kerala, Entertainment

തൃശ്ശൂര്‍: ചലച്ചിത്ര സംഗീതലോകത്ത് തൃശൂരിന്റെ അഭിമാനമായിരുന്നു കെ.ജെ.ജോയ്.

സായൂജ്യം എന്ന ചിത്രത്തിലെ മനോഹരമായ ക്രിസ്തുമസ് ഗാനത്തിന്റെ മേല്‍വിലാസത്തിലാണ് ജോയ് പ്രശസ്തനായത്. കാലിത്തൊഴുത്തില്‍ പിറന്നവനെ എന്ന ക്രിസ്തുമസ് ഗാനം മൂളാത്തവരില്ല.

ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എ.ടി.ഉമ്മര്‍, സലില്‍ ചൗധരി, എം.കെ അര്‍ജ്ജുനന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ ചലച്ചിത്ര സംഗീതരംഗത്ത് നിറഞ്ഞുനിന്ന കാലത്തായിരുന്നു ജോയിയുടെ രംഗപ്രവേശനം.

ആധുനിക സംഗീത ഉപകരണങ്ങള്‍ ചലച്ചിത്രഗാനങ്ങളില്‍ പ്രയോഗിച്ചായിരുന്നു ജോയി ശ്രദ്ധേയനായത്. ഹാര്‍മോണിയം ഉപയോഗിച്ച് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരുന്നവരില്‍ നിന്ന് വ്യത്യസ്തനായി ജോയി കീബോര്‍ഡ് സംഗീതസംവിധാനത്തില്‍ പരിചയപ്പെടുത്തി.

ആര്‍.ഡി.ബര്‍മെന്‍, എസ്.ഡി.ബെര്‍മന്‍ തുടങ്ങി ബോളിവുഡിലെ അനന്യസംഗീത പ്രതിഭകളുമായുള്ള പരിചയവും സഹപ്രവര്‍ത്തനവും വഴി ആര്‍ജ്ജിച്ച നൂതനമായ വൈഭവങ്ങളും അറിവുകളും ജോയി മലയാള ചലച്ചിത്ര സംഗീത ലോകത്ത് വിതച്ചു. തൃശൂരില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര സംഗീതസംവിധായകനെന്ന പദവിയും ജോയിക്കാണ്. മനുഷ്യമൃഗം എന്ന ചിത്രത്തില്‍ ജയന്റെ കഥാപാത്രത്തിന് ജോയ് നല്‍കിയ സംഗീതം ശ്രദ്ധേയമായി. കസ്തൂരി മാന്‍മിഴി… എന്നു തുടങ്ങുന്ന ഗാനം ഏത് മലയാളിക്കാണ് മറക്കാനാകുക.

അനുപല്ലവി എന്ന ചിത്രത്തിലെ എന്‍ സ്വരം പൂവിടും എന്ന ഗാനവും സര്‍പ്പം എന്ന ചിത്രത്തിലെ സ്വര്‍ണ്ണമീനിന്റെ ചേലൊത്ത , കുങ്കുമസന്ധ്യകളും എന്ന് തുടങ്ങുന്ന ഗാനങ്ങളും ചന്ദനചോലയെന്ന ചിത്രത്തിലെ ഹൃദയം മറന്നു… മണിയന്‍ ചെട്ടിക്ക് എന്ന് തുടങ്ങുന്ന ഗാനങ്ങളും സായൂജ്യമെന്ന ചിത്രത്തില്‍ മറഞ്ഞിരുന്നാലും.. എന്ന് തുടങ്ങുന്ന ഗാനവുമൊക്കെ സംഗീതപ്രേമികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഗാനങ്ങളാണ്. മൂക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയില്‍ ആഴി തിരമാലകള്‍.. അറബിക്കടലും അഷ്ടമുടികായലും എന്നുതുടങ്ങുന്നഗാനങ്ങളും ഇതാ ഒരു തീരം എന്ന ചിത്രത്തില്‍ അക്കരയിക്കര നിന്നാല്‍ എങ്ങനെ ആശ തീരും എന്ന ഗാനവും അവിസ്മരണീയമാണ്.

ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ജോയിയുടെ സാമ്രാജ്യം എന്നും ഓര്‍ക്കസ്ട്രയായിരുന്നു. ഓര്‍ക്കസ്ട്രേഷന്റെ മാന്ത്രികനും ചക്രവര്‍ത്തിയുമെന്ന് വിശേഷിപ്പിച്ചാലും തെറ്റില്ലാത്ത പ്രാഗത്ഭ്യം. ജനിച്ചുവളര്‍ന്ന തൃശൂര്‍ നഗരം ഒരു പക്ഷേ ആ ജീവിതത്തിന് പകര്‍ന്നേകിയ ഏറ്റവും അമൂല്യ മധുരമായിരുന്നു പാട്ടുപീടിക വാട്സ്ആപ്പ് കൂട്ടായ്‌മ കഴിഞ്ഞദിവസം സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ സംഗീത പരിപാടി. ജൂണ്‍ 14ന് ജോയിയുടെ 77-ാം പിറന്നാളായിരുന്നു. നെല്ലിക്കുന്ന് സ്വദേശിയായ ജോയി ദീര്‍ഘകാലമായി പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ കിടപ്പിലായിരുന്നു. ജോയി സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ എട്ട് ഗായകര്‍ ചേര്‍ന്നാണ് അന്ന് അവതരിപ്പിച്ചത്. സത്യന്‍ അന്തിക്കാട്, ഔസേപ്പച്ചന്‍ എന്നിവരുടെ സാന്നിദ്ധ്യവും സന്ദര്‍ഭത്തിന് സാന്ദ്രതയുടെ ഔന്നിധ്യമേകി.

1975ല്‍ ലൈവ് ലെറ്റര്‍ എന്ന സിനിമയിലെ സംഗീത സംവിധായകനായാണ് ജോയി ഹരിശ്രീ കുറിക്കുന്നത്. ഇവനെന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, സ്നേഹ യുമന, ലിസ, മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, കരിംപൂച്ച, മനുഷ്യമൃഗം തുടങ്ങി 200ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി സ്വര്‍ണ്ണമുദ്ര പതിപ്പിച്ച ജോയി ഒരുപക്ഷേ പ്രതാപകാലത്തിന്റെ ഒടുവില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മകളുടെ തടവുകാരനായി നിഷ്‌ക്രിയനുമായി കഴിയേണ്ടി വന്നതില്‍ ദുഃഖിതനായിരുന്നിരിക്കാം.

Tags: passed awayMusicianK.J.Joy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.