Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കോണ്‍ഗ്രസ് പാഴാക്കുന്നത് തെറ്റ് തിരുത്താനുള്ള അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 03:06 am IST
inArticle

എ.പി. അബ്ദുള്ളകുട്ടി
(ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍)

 

അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ അവസാനം കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ആഴ്ചകളും ദിവസങ്ങളും നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, കോണ്‍ഗ്രസ്സ് എടുത്തതാകട്ടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തെറ്റായ തീരുമാനവും. വിനാശകാലേ വിപരീതബുദ്ധി എന്നല്ലാതെ എന്തു പറയാന്‍. കോണ്‍ഗ്രസ്സ് നേതൃത്വത്തിലെ പലരും കരുതുന്നത് ഈ തീരുമാനം ഭാരതത്തിലെ മുസ്ലീം ജനവിഭാഗത്തെ ആവേശം കൊള്ളിക്കും എന്നാണ്. എന്നാല്‍ അത് ഒരു തെറ്റായ വിലയിരുത്തലാണ്. ഒരു ചെറുസംഘം ഇസ്ലാമിക തീവ്രവാദികളൊഴിച്ച്, സാമാന്യ മുസ്ലീം ജനതയുടെ നിശബ്ദമായ പിന്തുണ പവിത്രമായ പ്രാണപ്രതിഷ്ഠാ ചടങ്ങിനുണ്ട്. അത് അയോദ്ധ്യയില്‍ മാത്രമല്ല, രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും കാണാനുമുണ്ട്.

ഇന്ന് ഭാരതത്തിലുള്ള മഹാഭൂരിപക്ഷം മുസ്ലീങ്ങളും ഈ രാജ്യത്തിന്റെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ജീവിക്കുന്നവരാണ്, വിശേഷിച്ചും വിഭജനത്തിനുശേഷം. ഇസ്ലാമികരാജ്യത്തിലേക്കുള്ള മുഹമ്മദലി ജിന്നയുടെ ക്ഷണം തൃണവല്‍ഗണിച്ച് പിറന്ന മണ്ണില്‍ ജീവിച്ചുമരിക്കും എന്ന് ശപഥം ചെയ്ത ഒരു തലമുറയുടെ ഭാഗമാണ് ഇന്നത്തെ മുസ്ലീംങ്ങള്‍. അവര്‍ക്കിടയില്‍ ഒരു ചെറുന്യൂനപക്ഷം ജിഹാദി ഗ്രൂപ്പുകള്‍ സമീപകാലത്ത് ഉടലെടുത്തിട്ടുണ്ട് എന്നുള്ളത് ഒരു സത്യമാണ്. അവരുടെ കയ്യടി വാങ്ങാന്‍ മാത്രമേ കോണ്‍ഗ്രസിന്റെ ഈ ശ്രീരാമവിരുദ്ധ തീരുമാനം ഉപകരിക്കൂ.

സിപിഎം പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നതില്‍ ആര്‍ക്കും അത്ഭുതമില്ല. കാരണം അവര്‍ ദൈവനിന്ദയുടെ പാര്‍ട്ടിയാണ്. പക്ഷേ കോണ്‍ഗ്രസ് അങ്ങനെയല്ല, മഹാഭൂരിപക്ഷം വിശ്വാസികളുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായ മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരഘട്ടത്തില്‍ തന്നെ തന്റെ സ്വപ്നം രാമരാജ്യമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. നീതിമാനായ, സത്യസന്ധനായ, ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിതം നയിച്ച ഭരണാധികാരിക്ക് ഉത്തമമാതൃകയാണ് ശ്രീരാമന്‍ എന്ന പാഠം ഒരു ജനതയെ പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗാന്ധിജി. ബഹിഷ്‌കരണാഹ്വാനത്തിലൂടെ ശ്രീരാമനിന്ദയ്‌ക്കൊപ്പം ഗാന്ധിനിന്ദയും നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ഭാരതത്തിലെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തിന്റെ വികാര-വിചാരങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു വിലയും കല്‍പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഈ തെറ്റായ തീരുമാനം പാര്‍ട്ടിക്കകത്തുള്ള മഹാഭൂരിപക്ഷം ഹിന്ദുക്കളെയും വലിയതോതില്‍ വേദനിപ്പിച്ചിട്ടുണ്ടെന്ന സത്യം നേതാക്കള്‍ മനസ്സിലാക്കണം. അതുകൊണ്ടാണ് ഹിമാചല്‍പ്രദേശിലെയും ഗുജറാത്തിലെയും കര്‍ണാടകത്തിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ഈ തീരുമാനത്തെ, മുസ്ലീം പ്രീണന തീരുമാനത്തെ പരസ്യമായി തള്ളിപ്പറ ഞ്ഞത്. കോണ്‍ഗ്രസിന്റെ ഭാവി കട്ടപ്പൊകയാകുന്ന തീരുമാനമാണ് ദേശീയനേതൃത്വം എടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരത രാഷ്‌ട്രീയത്തില്‍ ഗതി പിടിക്കാത്തതിനുകാരണം ഗാന്ധിയെ തള്ളി പറഞ്ഞതാണ്, ആത്മീയതയെ തള്ളിപ്പറഞ്ഞതാണ്. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗതി വരും എന്നാണ് തോന്നുന്നത്.

കേരളത്തിലെ മുസ്ലീംങ്ങള്‍ക്കിടയില്‍, വിശേഷിച്ച് വടക്കന്‍ മലബാറില്‍ ഉമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് ബദര്‍ യുദ്ധ കഥകള്‍ പറഞ്ഞു കൊടുക്കുന്നതുപോലെ രാമ-രാവണയുദ്ധ കഥകള്‍ പറഞ്ഞുകൊടുത്തിരുന്നു. രാമായണ കഥ, മാപ്പിള രാമായണമായി പാടിനടന്ന നാടാണ് കേരളം. ഹിന്ദു-മുസ്ലീം സൗഹൃദത്തിന്റെ, ബഹുസ്വരതയുടെ മണ്ണില്‍ അയോധ്യയെ ഹിന്ദുക്കളെയും മുസ്ലീംങ്ങളെയും തമ്മിലടിപ്പിക്കാനുള്ള വഴിയാക്കി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്‌ട്രീയവും ശ്രമിക്കുന്നത്. എന്നാല്‍ വിവരവും വിദ്യാഭ്യാസവുമുള്ള മുസ്ലീംങ്ങളിലെ പുതിയ തലമുറയെ അതിന് കിട്ടുമെന്ന് തോന്നുന്നില്ല.

ചരിത്രത്തെ വിലയിരുത്തുകയാണെങ്കില്‍ മുഗളന്മാരെ മുസ്ലീംങ്ങള്‍ എന്നുപോലും പറയാന്‍ പറ്റില്ല. അവര്‍ പുതിയ ഖുര്‍ആന്‍, ഉണ്ടാക്കിയവരാണ്. പുതിയ മതം ഉണ്ടാക്കിയവരാണ്. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ അക്രമിച്ചവരും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവരുമാണ് മുഗളന്മാര്‍. അവര്‍ സിക്കുകാരെയും കൂട്ടക്കൊല ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ നടന്നത് മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്താണ്. പക്ഷേ ബ്രിട്ടീഷുകാര്‍ എഴുതി ഉണ്ടാക്കിയ, തെറ്റായ ചരിത്രരചനയിലൂടെ അവരില്‍ ചിലരെല്ലാം മഹാന്മാരായി. അതുനമ്മള്‍ പഠിപ്പിക്കുകയും ചെയ്തു. അതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായത്.

ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ അയോദ്ധ്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാകും. മുസ്ലീംങ്ങള്‍ക്ക് മക്ക പോലെ ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജെറുസലേം പോലെ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായി മാറും. രാമജന്മഭൂമി വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ സമസ്താപരാധങ്ങളും ഏറ്റുപറയാനുള്ള ഒരു അസുലഭ അവസരമാണ് അവര്‍ പാഴാക്കുന്നത്. ഭാരതത്തിന്റെ ആത്മീയ സാംസ്‌കാരിക പൈതൃകത്തിന്റെ ഉദാഹരണമായി മാറുന്ന, രാജ്യപുരോഗതിക്ക് പ്രചോദനമാകുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതൃത്വം നാളെ ദുഃഖിക്കേണ്ടി വരും.

Tags: AP AbdullakuttyAyodhyaSri Rama Janmabhoomi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.