Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എന്തുകൊണ്ട് രാമന്‍?

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Jan 11, 2024, 01:44 am IST
inMain Article

എന്തുകൊണ്ട് രാമന്‍? അതും എണ്ണിയാല്‍ ഒടുങ്ങാത്തത്ര ദേവതകള്‍ ഇരിക്കെ! ഈ ചോദ്യത്തിന് ഉത്തരം സാക്ഷാല്‍ വാല്മീകി മഹര്‍ഷി തന്നെ തന്നിട്ടുണ്ട്-ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് രാമന്‍ (രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ) എന്ന്.

Loyal Rue എന്ന പാശ്ചാത്യ പണ്ഡിതന്‍ Religion Is Not About God എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. ആദ്ധ്യാത്മിക പാരമ്പര്യങ്ങള്‍ നമ്മുടെ ജൈവസ്വഭാവത്തെ എങ്ങനെ പരിപോഷിപ്പിക്കുന്നു; അവ അതില്‍ പരാജയപ്പെടുമ്പോള്‍ എന്തു പ്രതീക്ഷിക്കാം എന്നതാണ് അതിന്റെ ഉള്ളടക്കം. പ്രസ്തുത പുസ്തകത്തില്‍ അബ്രഹാമിക് മതങ്ങള്‍ ദൈവകേന്ദ്രിതമായ ജീവിതപദ്ധതികള്‍ മെനഞ്ഞപ്പോള്‍ ഹിന്ദുക്കള്‍ ധര്‍മ്മത്തെ അടിസ്ഥാനമാക്കുന്ന ജീവിതപദ്ധതിയാണ് ആവിഷ്‌കരിച്ചത് എന്നു ചൂണ്ടിക്കാട്ടുന്നു.

എന്താണ് ധര്‍മ്മം? ഹമുറാബിയുടെ നിയമ സംഹിത പോലെയോ പത്തു കല്പനകള്‍ പോലെയോ ഉള്ള ഒരു മത/സമ്പ്രദായപരമായ സദാചാരസംഹിത ആണോ അത്? അങ്ങനെയും വ്യാഖ്യാനങ്ങള്‍ കണ്ടേക്കാം. കാരണം സന്ദര്‍ഭസാപേക്ഷമായി വിവിധങ്ങളായ അര്‍ത്ഥതലങ്ങള്‍ ധര്‍മ്മം എന്ന പദത്തിനുണ്ട്. പക്ഷേ ഹിന്ദു ജീവിതവീക്ഷണത്തേയും കര്‍മ്മ-പുനര്‍ജന്മസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച ജീവിതപദ്ധതിയേയും മനസിലാക്കുമ്പോഴേ അതിന്റെ യഥാര്‍ത്ഥ പൊരുള്‍ പൂര്‍ണമായും വെളിവാകൂ.

ഈ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം സുഖം ആണ് എന്നതാണ് ഹിന്ദുജീവിതവീക്ഷണം. എല്ലാ ജീവികളുടെയും എല്ലാ തരം പ്രവൃത്തികളുടെയും ആത്യന്തിക ലക്ഷ്യം സുഖമാണ് എന്നാണ് ആയുര്‍വേദാചാര്യനായ ചരകമഹര്‍ഷി പറഞ്ഞിരിക്കുന്നത്. ശാശ്വതം(മോക്ഷം), ക്ഷണികം (കാമം) എന്ന രണ്ടു തലങ്ങളുള്ള ഈ സുഖത്തെയാണ് ഹിന്ദുക്കള്‍ ഒരു സമൂഹം എന്ന നിലക്ക് പൊതുജീവിതലക്ഷ്യമായി കരുതുന്നത്. മോക്ഷം ആണ് അവര്‍ക്ക് ആത്യന്തികമായ ജീവിതലക്ഷ്യം. കാമം ആ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള വഴിയിലെ പാഥേയം മാത്രമാണ്. ഈ രണ്ടു തരം സുഖങ്ങളും നേടാന്‍ ജീവിതത്തില്‍ ധര്‍മ്മത്തിന്റെ അനുഷ്ഠാനവും അതിന് അര്‍ത്ഥ(പല തരത്തിലുള്ള ഭൗതികസമ്പത്ത്)വും ആവശ്യമാണ്.

ധര്‍മ്മം എന്നാല്‍ ഒരു സത്തയെ അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നത് ഏതോ അത് എന്നര്‍ത്ഥം. വ്യക്തി, കുടുംബം, സമൂഹം, ലോകം, പ്രകൃതി എന്നീ അഞ്ചു സത്തകളുടെ നിലനില്‍പ്പ് ആണല്ലോ മനുഷ്യരുടെയും നിലനില്‍പ്പിനും ജീവിതലക്ഷ്യം നേടലിനും ആധാരം. ഇവയുടെ നിലനില്‍പ്പ് മനുഷ്യരുടെ ശരീരമനോബുദ്ധിവൃത്തികളെ കൂടി ആശ്രയിച്ചാണല്ലോ. അപ്പോള്‍ ഈ സത്തകളുടെ നിലനില്‍പ്പിന് അവശ്യം വേണ്ടുന്ന ആ ശരീരമനോബുദ്ധിവൃത്തികളെയാണ് ഇവിടെ ധര്‍മ്മം എന്നു കണക്കാക്കുന്നത്.

വേദത്തില്‍ വിശ്വസിച്ചാലും(മീമാംസ) ഇല്ലെങ്കിലും (അവൈദിക സമ്പ്രദായങ്ങള്‍) ദൈവം ഉണ്ട് (വൈദികം, ശൈവം, ശാക്തം, വൈഷ്ണവം തുടങ്ങിയ സമ്പ്രദായങ്ങള്‍) എന്നു കരുതിയാലും ഇല്ല (ചാര്‍വാകം, മീമാംസ, ജൈനം, ബൗദ്ധം) എന്നു കരുതിയാലും അമ്പലത്തില്‍ (തന്ത്രസമുച്ചയാദികളില്‍ വിവരിക്കുന്ന ക്ഷേത്രോപാസനാപദ്ധതി) പോയാലും ഇല്ലെങ്കിലും ആത്മാവ് ഉണ്ടെന്ന് കരുതിയാലും (വൈദികം, ജൈനം) ഇല്ലെന്ന് കരുതിയാലും (ബൗദ്ധമാര്‍ഗം) ഇവയൊന്നും അല്ലാതെ കേവലം സദസദ്വിവേകപൂര്‍വം (സാംഖ്യം, ന്യായം) ജീവിച്ചാലും മേല്‍ നിര്‍വചിച്ച ധര്‍മ്മത്തിന്റെ ശരിയായ അനുഷ്ഠാനത്തിലൂടെ ആര്‍ക്കും മേല്‍പ്പറഞ്ഞ ക്ഷണികമോ ശാശ്വതമോ ആയ സുഖം നേടാന്‍ കഴിയും എന്നതാണ് ഭാരതീയ നിലപാട്.

ആന്‍ഡ്രൂ ഹ്യൂബര്‍മാന്‍ പ്രസിദ്ധനായ ന്യൂറോബയോളജിസ്റ്റ് ആണ്. അദ്ദേഹത്തിന്റെ ഹ്യൂബര്‍മാന്‍ ലാബിലെ ഹൗ ആന്‍ഡ് വൈ മെഡിറ്റേറ്റ് തുടങ്ങിയ വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ ആധുനികശാസ്ത്രം ഭാരതീയമായ ധാര്‍മ്മികതയെ എത്ര മാത്രം ശരിവയ്‌ക്കുന്നു എന്നു മനസിലാക്കാം.

മാലോകര്‍ ഭിന്നരുചികളാണ് എന്ന യാഥാര്‍ത്ഥ്യം ഹിന്ദു ദാര്‍ശനികര്‍ പണ്ടേ മനസിലാക്കിയിരുന്നു. അതിനാല്‍ ഓരോരോ വ്യക്തിയുടെയും അഭിരുചിക്ക് ഇണങ്ങുന്ന ജീവിതമാര്‍ഗങ്ങളും വിഭിന്നങ്ങളാകും എന്നും അവര്‍ കണ്ടു. തന്മൂലം അവരവര്‍ക്ക് ചേരുന്ന വഴികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്വഭാവികമായി ശരിയാണ് എന്നും അവര്‍ മനസിലാക്കി.

ഈ അഭിരുചി ഭേദങ്ങള്‍ക്കു കാരണം മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലഭേദം ആണെന്നും അവര്‍ അനുമാനിച്ചു. ഈ കര്‍മ്മഫലത്തെ ഇച്ഛാശക്തിയാല്‍ അനുകൂലമായ തരത്തില്‍ മാറ്റുവാന്‍ കഴിയും (യോഗവാസിഷ്ഠം) എന്നും അവര്‍ കണ്ടെത്തി. ഭാരതീയമായ ഈ കര്‍മ്മ-പുനര്‍ജന്മസിദ്ധാന്തത്തെ സാധൂകരിക്കാന്‍ ഉതകുന്ന പല പഠനങ്ങളും പാശ്ചാത്യ പണ്ഡിതന്മാര്‍ ഇന്നു നടത്തി വരുന്നു. എഡ്വേര്‍ഡ് കെല്ലി (The rreducible Mind), ബ്രൂസ് ഗ്രെയ്‌സണ്‍ (After: A Doctor Explores What Near Death Experiences Reveal about Life and Beyond, The Hand book of Near Death Experiences: Thirty Year-s of Investigation), Epigenetics ശാസ്ത്രജ്ഞരായ ബ്രൂസ്. എച്ച്. ലിപ്റ്റണ്‍ (Biology of Belief), റൂപര്‍ട്ട് ഷെല്‍ഡ്രേക്ക് (Morphic Resonance, The Presence of the Past) തുടങ്ങിയവരുടെ നിഗമനങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധേയങ്ങളാണ്.

ധര്‍മ്മാധിഷ്ഠിതമായ അര്‍ത്ഥ കാമമോക്ഷസമ്പാദനം എന്ന ഈ ജീവിതമാതൃക വനവാസികള്‍ മുതല്‍ നാനാശ്രേണികളിലുള്ള എല്ലാ ഹിന്ദുവിഭാഗങ്ങളുടെയും ഒന്നിനൊന്നു വ്യത്യസ്തമായ ജീവിതസമ്പ്രദായങ്ങളെ എല്ലാം അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു കുടക്കീഴില്‍ സഞ്ചിതമാക്കുന്നു. മാറിമാറി വരുന്ന ജീവിത സാഹചര്യങ്ങളോടു സ്വത്വം നഷ്ടപ്പെടാതെ പൊരുത്തപ്പെടാന്‍ വേണ്ട ലാഘവം അതിന്റെ ഘടനയില്‍ അന്തര്‍ഗതം ആണ് എന്ന് സൂക്ഷ്മപഠനത്തില്‍ വെളിവാകും. മനുഷ്യന്റെ വൈകാരികവും വൈചാരികവും സാംസ്‌കാരികവും ആയ എല്ലാ ചോദനകളേയും അതു കണക്കിലെടുക്കുന്നു. അതായത് മനുഷ്യജീവിതത്തെ അതിന്റെ സമഗ്രതയില്‍ അത് ഉള്‍ക്കൊള്ളുന്നു എന്നു കാണാം. ചുരുക്കത്തില്‍ മോക്ഷോന്മുഖമായ ഹിന്ദു ജീവിതപദ്ധതിയുടെ മര്‍മ്മം ആണ് ധര്‍മ്മം. അതിന്റെ പൂര്‍ണ്ണപ്രതീകമാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമന്‍. ഇതാണ് രാമന്റെ പ്രാധാന്യവും പ്രസക്തിയും.

Tags: AyodhyaSri Ram Janmabhoomi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.