Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമന്‍ തന്നെ രാഷ്‌ട്രം; മഹന്ത് അവൈദ്യനാഥിന്റെ തപസ് സഫലമാകുന്നു, അയോദ്ധ്യാനാഥന് അഞ്ഞൂറ് വര്‍ഷത്തെ അധിനിവേശത്തില്‍ നിന്ന് മോചനം

നവഭഗീരഥൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 01:14 pm IST
inIndia

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നിലമൊരുക്കുകയായിരുന്നു മഹന്ത് അവൈദ്യനാഥ്. രാമജന്മഭൂമിയില്‍ നിന്ന് 137 കിലോമീറ്റര്‍ അകലെ ഗോരഖ്പൂരില്‍ 1935ല്‍ മഹന്ത് ദിഗ്വിജയനാഥിന്റെ കാര്‍മ്മികത്വത്തില്‍ ഗോരക്ഷാപീഠത്തില്‍ നിന്നാണ് അയോദ്ധ്യാ പ്രസ്ഥാനം ജനകീയമുന്നേറ്റമായി ജ്വലിച്ചുയര്‍ന്നത്. 1969ല്‍ ദിഗ്വിജയനാഥിന്റെ സമാധിക്ക് ശേഷം മഠാധിപതി ആയ മഹന്ത് അവൈദ്യനാഥിന്റെ തീവ്രദീര്‍ഘ തപസ് ആ മുന്നേറ്റത്തില്‍ നിര്‍ണായകമായി.

ലക്ഷ്യം അദ്ദേഹത്തിന് സുനിശ്ചിതമായിരുന്നു. രാമജന്മഭൂമിയില്‍ രാമക്ഷേത്രം.. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ… തലമുറകള്‍ പോറ്റിയ സ്വപ്‌നത്തിനാണ് അവൈദ്യനാഥ് ധീരമായ നേതൃത്വം നല്കിയത്. പ്രസംഗിക്കുക മാത്രമല്ല ധര്‍മ്മത്തിനായി യുദ്ധവും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംന്യാസിക്ക് രാഷ്‌ട്രീയമാകാമോ എന്ന് നെറ്റിചുളിച്ചവരുടെ മുന്നില്‍ അദ്ദേഹം തെരഞ്ഞെടുപ്പിനിറങ്ങി. ജയിച്ചു. എംപിയും എംഎല്‍എയുമായി. എവിടെയും ധര്‍മ്മസമരത്തെക്കുറിച്ച് മാത്രം പ്രസംഗിച്ചു. അയോദ്ധ്യയുടെ മോചനത്തിനായി ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ചു.

സ്വതന്ത്രഭാരതത്തിന്റെ ദിശ മാറ്റിയ ദേശീയമുന്നേറ്റത്തിന് ഊടും പാവും പകര്‍ന്നത് ഗോരഖ്പൂരിലെ ഗോരക്ഷപീഠാധീശന്മാരാണെന്നത് അത്ഭുതകരമായ ഒരു ചരിത്രപാഠമാണ്. ഒരേ സമയം ജാതിക്ക് അതീതമായ സാമാജികഏകീകരണവും ദേശീയസംഘടനാപ്രവര്‍ത്തനവും മുന്നോട്ടുനയിച്ച ആചാര്യന്മാര്‍. ഒരിക്കലും അണയാതെ രാമജന്മഭൂമി എന്ന തീക്കനല്‍ കാത്തുസൂക്ഷിച്ചവര്‍. ഭിന്നിപ്പിക്കല്‍ ഭരണതന്ത്രമാക്കിയ ബ്രിട്ടീഷുകാരന്റെ അധിനിവേശകാലത്ത് മഹന്ത് ദിഗ്വിജയനാഥായിരുന്നു സമരനായകന്‍. ആചാര്യന്റെ സമാധിക്ക് ശേഷം അത് മഹന്ത് അവൈദ്യനാഥ് ഏറ്റെടുത്തു. ഇതാ ഒടുവില്‍ പ്രാണപ്രതിഷ്ഠയുടെ ചരിത്രമുഹൂര്‍ത്തത്തിലേക്ക് നാടിനെ നയിക്കാനുള്ള നിയോഗം മൂന്നാം തലമുറക്കാരനായ യോഗി ആദിത്യനാഥിനും.

പോരാട്ടത്തിന്റെ പാതയിലേക്ക് വിവിധ ഹിന്ദുസമ്പ്രദായങ്ങളിലെ ആചാര്യന്മാരെ അവൈദ്യനാഥ് ഒരുമിച്ച് അണിനിരത്തി. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം അവര്‍ രാമനെ ആദര്‍ശമായി സ്വീകരിച്ചു. അവൈദ്യനാഥിനെ ആദരവോടെ സ്വീകരിച്ചു. സമൂഹത്തിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ അദ്ദേഹം പൊരുതി. എല്ലാ മതങ്ങളിലുംപെട്ടവര്‍ ഗോരക്ഷാപീഠത്തെ ബഹുമാനിച്ചു. 1984 ജൂലൈ 21ന് രാമജന്മഭൂമി മുക്തിയജ്ഞസമിതി രൂപീകരിച്ചപ്പോള്‍ അവൈദ്യനാഥ് അതിന്റെ അദ്ധ്യക്ഷനായി. അതേവര്‍ഷം സപ്തംബറില്‍ ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് അയോദ്ധ്യയിലേക്ക് അവൈദ്യനാഥ് നടത്തിയ യാത്ര രാമജന്മഭൂമി പ്രസ്ഥാനത്തെ സാധാരണക്കാരിലേക്ക് എത്തിച്ചു. 1989 സപ്തംബര്‍ 22ന് ദല്‍ഹിയില്‍ നടന്ന മഹാറാലിയില്‍ ശിലാന്യാസം ആഹ്വാനം ചെയ്തത് അദ്ദേഹമാണ്. ഹരിദ്വാറില്‍ സംന്യാസിമാരുടെ യോഗം വിളിച്ചുചേര്‍ത്ത അവൈദ്യനാഥ് ഇനി വിശ്രമിക്കാന്‍ നേരമില്ലെന്ന് ഉദ്‌ബോധിപ്പിച്ചു. വിജയത്തിലേക്കുള്ള കുതിപ്പിന് രാജ്യമൊരുങ്ങി. കര്‍സേവകള്‍ കോളിളക്കങ്ങള്‍ തീര്‍ത്തു. അപമാനഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞു. ബാലകരാമനെ പ്രതിഷ്ഠിച്ചു. പിന്നെ കാത്തിരിപ്പായിരുന്നു. ഭവ്യമായ രാമക്ഷേത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്… നിയമപോരാട്ടം… തൊണ്ണൂറ്റഞ്ചാം വയസില്‍ സമാധിയാകും വരെ ആ തപസ് അദ്ദേഹം തുടര്‍ന്നു.

ലോകമെങ്ങും രാമക്ഷേത്രവും ഹിന്ദുത്വവും ചര്‍ച്ചയായപ്പോഴെല്ലാം ഗോരഖ്പൂരിലെ മഹന്തിന്റെ പേരും ഒപ്പം ഉയര്‍ന്നുകേട്ടു. അവൈദ്യനാഥ് അയോദ്ധ്യാനാഥാണെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങളില്‍ തലക്കെട്ട് നിരന്നു. സാക്ഷാല്‍ അയോദ്ധ്യാനാഥന് അഞ്ഞൂറ് വര്‍ഷത്തെ അധിനിവേശത്തില്‍ നിന്ന് മോചനം. പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്‌പ്… രാമന്‍ തന്നെ രാഷ്‌ട്രം എന്ന് ലോകത്തോട് പ്രഖ്യാപിച്ച മഹന്ത് അവൈദ്യനാഥിന്റെ തപസ് സഫലമാകുന്നു….

Tags: AyodhyaSriram templeMahant Avaidyanath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.