Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്യജീവി ആക്രമണത്തിന് കാരണം സര്‍ക്കാരുകളുടെ നയവൈകല്യം: ഭാരതീയ വിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2024, 01:56 am IST
inKerala

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന വന്യജീവി ആക്രമണത്തിന് കാരണം മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ നയവൈകല്യമാണെന്ന് ഭാരതീയ വിചാരകേന്ദ്രം 41-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ കൂറ്റപ്പെടുത്തി. ഡോ. സി. എം. ജോയിയാണ് പ്രമേയം അവതരിപ്പിച്ചത്.

സംസ്ഥാനത്ത് മുമ്പെങ്ങും ഇല്ലാത്തവിധം മനുഷ്യ- വന്യമൃഗ സംഘര്‍ഷം വര്‍ധിക്കുകയാണ്. വനാതിര്‍ത്തിയിലെ ഗ്രാമങ്ങളിലെ മനുഷ്യ ജീവിതം വന്യമൃഗ ശല്യം മൂലം ദുഷ്‌കരമായിരിക്കുന്നു. ജനസംഖ്യ വര്‍ധനയും സ്ഥലത്തിനായുള്ള ആവശ്യകതയും ഭൂമിയോടുള്ള മനുഷ്യന്റെ അത്യാര്‍ത്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ആളുകളും വന്യജീവികളും കൂടുതലായി ഇടപഴകുകയും വിഭവങ്ങള്‍ക്കായി മത്സരിക്കുകയും ചെയ്യുന്നു, ഇത് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമാകുന്നു.

ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം ഇവിടെ ഭരണം നടത്തിയ സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും, നയവൈകല്യവും, ദീര്‍ഘവീക്ഷണ കുറവും, അശാത്രിയ വികസന കഴ്ചപ്പാടുമാണ്. നമ്മള്‍ ആനയിറങ്ങുന്ന ആനച്ചാലായ ആനയിറങ്കലില്‍ പോലും പട്ടയം കൊടുത്തു. വനമേഖലയില്‍ റിസോര്‍ട്ടുകള്‍ക്കും, പാറമടകള്‍ക്കും, ഇക്കോ ടൂറിസത്തിനും അനുമതി നല്‍കി, ബഫര്‍സോണില്‍ ടൗണ്‍ഷിപ്പുകള്‍ കെട്ടിപ്പൊക്കി, ഉള്‍വനങ്ങളില്‍ പോലും പാറപൊട്ടിക്കുകയും അണക്കെട്ടുകളുടെ ജലസംഭരണികള്‍ തീര്‍ക്കുകയും ചെയ്തു. വനം കൈയേറ്റക്കാരില്‍ നിന്നും തിരിച്ചുപിടിച്ച വനഭൂമി പോലും സംരക്ഷിച്ചില്ല. സംരക്ഷിത വനങ്ങളുടെയും, വന്യമൃഗ സംരക്ഷിത മേഖലകളുടെയും അതിര്‍ത്തികള്‍ പോലും സംരക്ഷിക്കാതെ വനം കൊള്ളക്കാര്‍ക്ക് വിട്ടുനല്‍കുന്നു. വനം കൊള്ളക്കെതിരെയും, വന്യജീവി കടത്തിനെതിരെയും മൗനം പാലിക്കുന്നു. ന്യുനപക്ഷ പ്രീണനത്തിന്റെ പേരില്‍ മതസ്ഥാപനങ്ങള്‍ക്ക് നിയമലംഘനം നടത്തി പോലും വനഭൂമി തീറുനല്കുന്നു.

മനുഷ്യ-വന്യജീവി സംഘര്‍ഷം ഫലപ്രദമായി മാനേജ് ചെയുകയും ഇതിനായി സമഗ്രവും സംയോജിതവുമായ സമീപനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുകയും വേണം. മനുഷ്യ-വന്യമൃഗ സംരക്ഷണ നയങ്ങളില്‍ കടുകിട വ്യതിയാനം വരുത്താതെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപ്പെടണം. ജനങ്ങള്‍ ഇന്നനുഭവിക്കുന്ന വന്യമൃഗ ഭീഷണിയെ ശാസ്ത്രീയമായി യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുക തന്നെ വേണം. ഒപ്പം വനമേഖലയില്‍ സര്‍ക്കാരിന് പറ്റിയ തെറ്റുകള്‍ തിരുത്തുകയും വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. സി.വി. ജയമണി അദ്ധ്യക്ഷനായി. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി കെ. സി. സുധീര്‍ബാബു, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി എന്നിവര്‍ പങ്കെടുത്തു.

Tags: Bharatiya Vichara KendramWildlife Attacks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

Kerala

ദേശീയ വനിതാകമ്മിഷൻ ഉപദേശക സമിതിയിലേക്ക് അഡ്വ. ജി.അഞ്ജന ദേവി; 21 അംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം

Kerala

വന്യജീവിആക്രമണത്തിൽ ഇനിയും കേരളത്തിൽ കർഷക ജീവൻ പൊലിയരുത്; നഷ്ടപരിഹാരം നൽകി കൈ കഴുകുന്ന നയം അവസാനിപ്പിക്കണം: എൻ.ഹരി

Kerala

ലഹരിക്കെതിരെ സൂംബ, വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യം: ഭാരതീയ വിചാര കേന്ദ്രം

Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.