Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം’ ജനങ്ങളിലേക്കെത്തിച്ച് ചെറുപ്പത്തിലേ ലോകം വെടിഞ്ഞ ത്രൈലോക്യാനന്ദ സ്വാമികളെ ഓര്‍ത്ത് ടി. പത്മനാഭന്‍

എന്തായിരുന്നു ത്രൈലോക്യാനന്ദസ്വാമികളുടെ ജീവിതദൗത്യം? "ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ അദ്ദേഹം വിജയകരമായി നിര്‍വ്വഹിച്ച കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകും. ഇതില്‍ ഏറ്റവും പ്രധാനം വിവേകാനന്ദസാഹിത്യ സര്‍വ്വസ്വത്തിന്റെ ഏഴ് വാല്യങ്ങളുടേയും പ്രസാധനം തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2023, 10:41 pm IST
inKerala

തിരുവനന്തപുരം::60 വര്‍ഷം മുന്‍പ് തന്റെ 42-ാം വയസ്സില്‍ സമാധിയായ വിവേകാനന്ദാശ്രമത്തിലെ ത്രൈലോക്യാനന്ദ സ്വാമികളെ അനുസ്മരിച്ച് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. കോഴിക്കോട്ടെ ശ്രീരാമകൃഷ്ണാശ്രമത്തിലായിരുന്നു ത്രൈലോക്യാനന്ദ സ്വാമികള്‍. വിവേകാനന്ദനെപ്പോലെ ചെറിയപ്രായത്തിലേ ഇഹലോകം വെടിഞ്ഞെങ്കിലും ത്രൈലോക്യാനന്ദസ്വാമികള്‍ തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കിയിരുന്നുവെന്നും ടി. പത്മനാഭന്‍.

ഒരു പ്രമുഖ ദിനപത്രിത്തില്‍ ത്രൈലോക്യാനന്ദസ്വാമികളുടെ 60ാം സമാധിവാര്‍ഷികത്തോടനുബന്ധിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ടി.പത്മാനാഭന്‍ സ്വാമികളുടെ ജീവിതദൗത്യത്തെക്കുറിച്ചും എഴുത്തുകാരന്റെ നേരിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഓര്‍ത്തെടുക്കുന്നത്. എന്തായിരുന്നു ത്രൈലോക്യാനന്ദസ്വാമികളുടെ ജീവിതദൗത്യം? “ചുരുങ്ങിയ ജീവിതകാലത്തിനിടയില്‍ അദ്ദേഹം വിജയകരമായി നിര്‍വ്വഹിച്ച കാര്യങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ നാം അത്ഭുതസ്തബ്ധരാകും. ഇതില്‍ ഏറ്റവും പ്രധാനം വിവേകാനന്ദസാഹിത്യ സര്‍വ്വസ്വത്തിന്റെ ഏഴ് വാല്യങ്ങളുടേയും പ്രസാധനം തന്നെ. സംസ്കൃതം, ബംഗാളി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന വിവേകാനന്ദ വാണി തേടിപ്പിടിച്ച് അതത് ഭാഷകളിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരെക്കൊണ്ട് പരിഭാഷപ്പെടുത്തുക., വാല്യങ്ങളുടെ ഒടുവില്‍ ഗ്രന്ഥസൂചി, വാക്യസൂചി, പദസൂചി എന്നിവ തയ്യാറാക്കിച്ചേര്‍ക്കുക, ഭംഗിയായി തെറ്റുകൂടാതെ അച്ചടിപ്പിക്കുക, നാടിന്റെ പല ഭാഗങ്ങളിലുമുള്ള പരിഭാഷകരെ ഇടയ്‌ക്കിടെ നേരിട്ട് വന്ന് കാണുക, വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ വാല്യങ്ങള്‍ തീരുന്ന മുറയ്‌ക്ക് അവയെ തികച്ചും അര്‍ഹരായവരെക്കൊണ്ട് പ്രകാശനം ചെയ്യിക്കുക എന്നീ ശ്രമകരമായ ജോലികള്‍ അദ്ദേഹം ഒറ്റയ്‌ക്കു തന്നെ നിര്‍വ്വഹിച്ചു. “- ടി.പത്മനാഭന്‍ ഓര്‍ത്തെടുക്കുന്നു.

വിവേകാനന്ദനെപ്പോലെ, വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം തയ്യാറാക്കുക എന്ന ബൃഹദ് ദൗത്യം പൂര‍്ത്തിയാക്കിയ ഉടന്‍ ത്രൈലോക്യാനന്ദ സ്വാമി വെറുതെ ചടഞ്ഞുകൂടാതെ ഈ ലോകത്ത് നിന്നും തിരോധാനം ചെയ്തു എന്നും ടി. പത്മനാഭന്‍ എഴുതുന്നു. വിവേകാനന്ദ സാഹിത്യ സര‍്വ്വസ്വത്തിന്റെ അവസാനവാക്യത്തിന്റെ അച്ചടി പൂര‍്ത്തിയാക്കിയ ശേഷം പിടികൂടിയ ഒരു അസുഖത്തെതുടര്‍ന്ന് സ്വാമികള്‍ സമാധിയാവുകയായിരുന്നു. മരണനേരത്ത് ചെന്നുകണ്ട തന്റെ മൂര്‍ദ്ധാവില്‍ അദ്ദേഹം കൈവെച്ചനുഗ്രഹിച്ചെന്നും ടി.പത്മാഭന്‍ കുറിയ്‌ക്കുന്നു.

കോട്ടയം ജില്ലയിലെ വടവാതൂരായിരുന്നു സ്വാമികളുടെ ജന്മസ്ഥലം. ത്രൈലോക്യസ്വാമികളുടെ സ്മരണ നിലനിര്‍ത്താന്‍ 1964ല്‍ കോഴിക്കോട് ഒരു സമിതി പ്രവര്‍ത്തിച്ചിരുന്നു. സ്വാമികളുടെ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടരായ ആ സുമനസ്സുകള്‍ ആരൊക്കെയായിരുന്നെന്നോ?- കെ.പി. കേശവമേനോന്‍, കുട്ടികൃഷ്ണമാരാര്‍, കോഴിപ്പുറത്ത് മാധവമേനോന്‍, സി.കുഞ്ഞന്‍രാജ എന്നിവര്‍. വലിയ ധാര്‍ഷ്ട്യമുള്ള എഴുത്തുകാരന്‍ എന്ന് പലരും മുദ്രകുത്തുന്ന പത്മനാഭന്‍ തനിക്ക് ത്രൈലോക്യാനന്ദ സ്വാമികള്‍ ഗുരുതുല്ല്യനായിരുന്നുവെന്നും തുറന്നുസമ്മതിക്കുന്നു.

Tags: SriRamakrishnamissionSwami VivekanandaThrylokyananda SwamikalTrylokyananda SwamikalSriramakrishanashram KozhikkodeRamakrishnashramVivekananda Sahithya Sarvaswom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.