Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനവിധിയില്‍ കണ്ടത് ഭാരതത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2023, 05:00 am IST
inEditorial

ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍ രാജ്യത്തിന്റെ പേര് കടമെടുത്ത് ഒരു രാഷ്‌ട്രീയ സഖ്യത്തിന് രൂപം നല്‍കിയപ്പോള്‍ എന്തോ അത്ഭുതം സംഭവിച്ചിരിക്കുന്നു എന്ന മട്ടിലാണ് അതിന്റെ വക്താക്കള്‍ പെരുമാറിയത്. സഖ്യത്തിന് ഈ പേര് കണ്ടുപിടിച്ചതിന്റെ ബഹുമതിയെടുക്കാന്‍ പരസ്പരം തമ്മിലടിക്കുന്ന സ്ഥിതിവരെയുണ്ടായി. മമതാ ബാനര്‍ജിയും അരവിന്ദ് കേജ്‌രിവാളുമൊക്കെ അവകാശവാദവുമായി വന്നപ്പോള്‍, കോണ്‍ഗ്രസ് നേതാവ് രാഹുലാണ് ഐഎന്‍ഡിഐ കണ്ടുപിടിച്ചതെന്ന വെളിപ്പെടുത്തലുമുണ്ടായി. ബിജെപിക്കും മോദിക്കുമെതിരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധങ്ങളില്‍ അന്‍പത് ശതമാനം ജയിച്ചിരിക്കുകയാണ്, സമയത്തിന്റെ പ്രശ്‌നം മാത്രമാണ് അവശേഷിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഭാവം. പക്ഷേ എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരിക്കുന്നു. ബിജെപി വെന്നിക്കൊടി പാറിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച തെലങ്കാനയിലെ തെരഞ്ഞെടുപ്പുവരെ ഐഎന്‍ഡിഐ സഖ്യത്തിന്റെ ചരമക്കുറിപ്പ് എഴുതിയിരിക്കുകയാണ്. ഈ സഖ്യത്തില്‍പ്പെടുന്ന കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും മധ്യപ്രദേശില്‍ പരസ്പരം എതിര്‍ത്ത് മത്‌സരിച്ചു. സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും രാജസ്ഥാനില്‍ സിപിഎം ഒറ്റയ്‌ക്കാണ് മത്‌സരിച്ചത്. കെട്ടിവച്ച കാശ് കിട്ടിയില്ലെന്നു മാത്രമല്ല, നോട്ടയ്‌ക്കും താഴെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്. തെലങ്കാനയില്‍ സഖ്യത്തില്‍പ്പെടുന്ന ബിആര്‍എസും കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം എതിര്‍ത്ത് മത്‌സരിച്ചു. സഖ്യത്തില്‍ ഉള്‍പ്പെടുന്നതായിട്ടും ഒരിടത്തുപോലും ആം ആദ്മി പാര്‍ട്ടി ഒപ്പം നിന്നില്ല. ഐഎന്‍ഡിഐ സഖ്യം രൂപീകരിക്കുന്നതിനു മുന്‍പുള്ള അവസ്ഥയെക്കാള്‍ വഷളായിരിക്കുകയാണ് അതിലെ പാര്‍ട്ടികള്‍ തമ്മിലെ ബന്ധം.

ബിജെപിക്കെതിരെ ഇരുപത്തിയഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന സഖ്യം രൂപീകരിച്ചപ്പോള്‍തന്നെ അത് രാജ്യതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ക്വിറ്റിന്ത്യാ മൂവ്‌മെന്റിലും ഇന്ത്യന്‍ മുജാഹിദ്ദീനിലുമൊക്കെ ‘ഇന്ത്യ’യുള്ളത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇത്. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളും ശരിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെയും മറ്റും ‘ഇന്ത്യ’യെയല്ല, ബിജെപി ഉള്‍പ്പെടുന്ന ദേശീയ സഖ്യത്തിന്റെ ഭാരതമാണ് തങ്ങള്‍ക്ക് സ്വീകാര്യമെന്ന് ജനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ദല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയിലെ ഔദ്യോഗിക പ്രതിനിധികള്‍ക്കുള്ള രാഷ്‌ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്നു ചേര്‍ത്തതിന് പ്രതിപക്ഷം വലിയ കോലാഹലമുണ്ടാക്കി. തങ്ങളുണ്ടാക്കിയ സഖ്യത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ പേരുമാറ്റമെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ചിലര്‍ ആളാവാനും ശ്രമിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണെന്നും പ്രചാരണം നടന്നു. രാഷ്‌ട്രത്തെ കുറിക്കാന്‍ ഭാരതം എന്നു ചേര്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തും പുറത്തും ചിലര്‍ ബഹളമുണ്ടാക്കി. ‘ഇന്ത്യ എന്ന ഭാരതം’ എന്ന് ഭരണഘടനയില്‍പ്പോലുമുള്ളപ്പോള്‍ ഇത്തരം ബഹളങ്ങള്‍ തീര്‍ത്തും അസ്ഥാനത്തായിരുന്നു. പക്ഷേ രാഷ്‌ട്രവും രാഷ്‌ട്രീയവും വേര്‍തിരിച്ചു കാണാന്‍ കഴിയാത്തവര്‍ ബിജെപിക്കെതിരെ എന്തും ആയുധമാക്കാമെന്ന മാനസികാവസ്ഥയിലായിരുന്നു. പറയുന്നതില്‍ കഴമ്പുണ്ടെന്ന് വരുത്താന്‍ പരാതിയുമായി ഇവര്‍ സുപ്രീംകോടതിവരെ പോയി. ഒന്നും ഫലം കണ്ടില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു.

യുഗങ്ങളായി നമ്മുടെ നാട് അറിയപ്പെടുന്നത് ഭാരതം എന്നാണെന്ന് എല്ലാ ഭാരതീയ ഭാഷകളിലും ഈ പേരുള്ളത് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറയുകയുണ്ടായി. ഭാരതം എന്ന പേരു കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് തോന്നുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടെന്നും സര്‍സംഘചാലക് പറഞ്ഞിരുന്നു. ഐഎന്‍ഡിഐ സഖ്യം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വിജയം മുന്നില്‍ക്കണ്ടാണ് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കിയതെന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഭാരതത്തെ എതിര്‍ത്തവര്‍ അതില്‍നിന്ന് ഉയിര്‍കൊണ്ട സനാതനധര്‍മത്തെയും വെറുതെ വിട്ടില്ല. സനാതനധര്‍മം മഹാമാരികളെപ്പോലെ നശിപ്പിക്കേണ്ടതാണെന്ന് അവിവേകിയായ ഒരു യുവനേതാവ് പ്രഖ്യാപിച്ചപ്പോള്‍ അത് ഏറ്റെടുക്കാന്‍ ചില രാഷ്‌ട്രീയ നേതാക്കള്‍ മുന്നോട്ടുവന്നു. ഇവരെയും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിച്ചിരിക്കുന്നു. സനാതനധര്‍മത്തെ എതിര്‍ത്തതാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിനിടയാക്കിയതെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ആ പാര്‍ട്ടിയുടെ വക്താവായിരുന്നയാള്‍തന്നെ തുറന്നടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിവാദം ഉണ്ടാക്കിയവര്‍തന്നെ മറുകണ്ടം ചാടിയിരിക്കുന്നു. താന്‍ സനാതനധര്‍മത്തെക്കുറിച്ച് പറഞ്ഞത് ചിലര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നുവത്രേ. ഹിന്ദുധര്‍മത്തിനെതിരായ വിദ്വേഷപൂര്‍ണമായ പ്രസ്താവന പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെട്ടപ്പോള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് ഈ നേതാവ് ചെയ്തതെന്ന കാര്യം ആരും മറന്നിട്ടില്ല. ഹിന്ദുധര്‍മത്തിന്റെ ഹൃദയഭൂമിതന്നെയായ തമിഴ്‌നാട്ടിലും രാഷ്‌ട്രീയ തിരിച്ചടി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ഈ നേതാവ് മലക്കം മറിഞ്ഞിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുകൊണ്ടിരിക്കെ, തങ്ങളും അതിനൊപ്പമാണെന്ന് പറഞ്ഞ ചില കോണ്‍ഗ്രസ് നേതാക്കളുടെ കാപട്യവും ജനങ്ങള്‍ തുറന്നുകാണിച്ചിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, ഭാരതത്തിനും സനാതനധര്‍മത്തിനും ഒപ്പമാണ് ജനങ്ങള്‍.

 

Tags: indiaElection Verdictglory of India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

US

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.