Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോളിളക്കം സൃഷ്ടിച്ച ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം പഴങ്കഥ ;ഹാദിയയായി മാറിയ അഖില അശോകന്‍ വീണ്ടും വിവാഹിതയായെന്ന് കാസ

ഒരിയ്‌ക്കല്‍ ഹിന്ദു സമുദായത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം മുസ്ലിമായ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്ത ഹാദിയ വീണ്ടും വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കാസ എന്ന ക്രിസ്തീയ സംഘടന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 11:34 pm IST
inKerala

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ഹാദിയ ആയി മുസ്ലിംസമുദായത്തില്‍ ചേര്‍ന്ന ഹിന്ദുപെണ്‍കുട്ടി അഖില അശോകന്റെ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം. അച്ഛന്‍ അശോകന്‍ എതിര്‍ത്തതോടെ ഈ വിവാഹം സുപ്രീംകോടതി വരെ കയറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹാദിയ വീണ്ടും വിവാഹം കഴിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് കാസ എന്ന ക്രിസ്തീയ സംഘടന. കേരളത്തില്‍ ലവ് ജിഹാദുണ്ടെന്നും അത് തടയണമെന്നും പരസ്യമായി പ്രഖ്യാപിച്ച ക്രിസ്തീയ സംഘടനയാണ് കാസ. കാസയുടെ സംസ്ഥാന പ്രസിഡൻറ് കെവിൻ പീറ്റർ ഹദിയയുടെ പിതാവ് അശോകനുമായി നടത്തിയ ഫോൺ സംഭാഷണത്തിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. .

കാസയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഒടുവിൽ അത് വീണ്ടും സംഭവിച്ചു ! നിമിഷ ഫാത്തിമയ്‌ക്ക് കേരളത്തിൽ വെച്ച് സംഭവിച്ചതുപോലെ ഹദിയയ്‌ക്കും പുനർ വിവാഹം !ഏറെ…

Posted by CASA on Monday, November 27, 2023

ഒടുവിൽ അത് വീണ്ടും സംഭവിച്ചു ! നിമിഷ ഫാത്തിമയ്‌ക്ക് കേരളത്തിൽ വെച്ച് സംഭവിച്ചതുപോലെ ഹദിയയ്‌ക്കും പുനർ വിവാഹം !
ഏറെ കോളിളക്കം ഉണ്ടാക്കിയ വിവാഹമായിരുന്നു ഹാദിയ ആയി മാറിയ അഖില ആശോകന്റെയും ഷെഫിൻ ജഹാന്റെയും ……. ലൗ ജിഹാദ് പോലെയുള്ള കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ല എന്ന് പറഞ്ഞ് കൈകഴുകിയിരുന്ന മുസ്ലിം സംഘടനകൾ പക്ഷേ ഈ വിവാഹത്തിനു വേണ്ടി ഒന്നടങ്കം ശക്തമായി രംഗത്തെത്തിയിരുന്നു. ഷെഫിൻ ജഹാനുമായി ഉണ്ടാക്കിയ തട്ടിക്കൂട്ട് വിവാഹത്തിൽ അസ്വഭാവികതയും സംശയം തോന്നിയതിനാൽ ഉണ്ടായ ഹൈക്കോടതി നടപടികൾക്കു എതിരെ ഹൈക്കോടതിയിലേക്ക് മുസ്ലിം സംഘടനകൾ സംയുക്തമായി മാർച്ച് നടത്തുകയും പോലീസ് വാഹനത്തിന്റെ പുറത്ത് കയറി നിന്ന് ഹൈക്കോടതി ജഡ്ജിയെ അവഹേളിക്കുക വരെ ചെയ്തിരുന്നു ……… തുടർന്ന് സുപ്രീംകോടതിയിലേക്ക് പോയ ഹദിയയെയും ഷെഫിൻ ജഹാനെയും സഹായിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരൊറ്റ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം നടത്തിയ പിരിവിൽ ഒരു കോടി രൂപയ്‌ക്കടുത്താണ് പിരിച്ചുണ്ടാക്കിയത്. സുപ്രീംകോടതിയിലെ കേസുകൾക്കും മറ്റുമായി വിദേശ ഫണ്ടുകൾ വേറെയും വന്നിരുന്നു പിൽക്കാലത്ത് കേന്ദ്ര അന്വേഷണം ഏജൻസികൾക്ക് വിവരം ലഭിച്ചതായി വാർത്തകൾ വന്നിരുന്നു.
തുടർന്നു സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ശേഷം ഹദിയയും ഭർത്താവും ഉത്തര കേരളത്തിലെ സത്യസരണി ക്കടുത്തുള്ള പോപ്പുലർ ഫ്രണ്ട് ശക്തികേന്ദ്രത്തിന് ഉള്ളിലായിരുന്നു താമസം, അവിടെ ഒരു കോംപ്ലക്സിന് മുകളിൽ ഹാദിയ ഹോമിയോ ക്ലിനിക് തുടങ്ങുകയും ചെയ്തിരുന്നു……. ഒന്നര വർഷത്തിനു മുമ്പ് ഷഹിനുമായി തെറ്റി പിരിഞ്ഞെങ്കിലും പോപ്പുലർ ഫ്രണ്ട് ഇടപെട്ട് വീണ്ടും ഷെഫിനെ തിരികെ കൊണ്ടുവന്നു എങ്കിലും ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല , ഏതാനും മാസങ്ങൾക്ക് ശേഷം വീണ്ടും ഷെഫിൻ വിട്ടുപോകുകയാണ് ഉണ്ടായത്, തുടർന്ന് സത്യസരണിയുടെ മേൽനോട്ടക്കാരിയായ സൈനബയുടെ പറമ്പിലെ ഒരു വീട്ടിനുള്ളിൽ സത്യസരണിയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മുൻപ് മതംമാറ്റം ചെയ്യപ്പെട്ട് ഫാത്തിമയായി മാറിയ ശുഭയോടൊപ്പം ആയിരുന്നു ഹദിയയുടെ താമസം.
അതിനിടയിൽ ഹാദിയയുടെ പിതാവ് അശോകനും ഭാര്യയും മകളെ കാണാൻ ചെന്നിരുന്നെങ്കിലും മകളോട് സ്വതന്ത്രമായി സംസാരിക്കാനുള്ള സാഹചര്യം ആയിരുന്നില്ല അന്ന് ഉണ്ടായിരുന്നത്. മകൾക്കൊപ്പം വിട്ടുമാറാതെ പോപ്പുലർ ഫ്രണ്ടിന്റെ വനിതാ പ്രവർത്തകർ ഉണ്ടായിരുന്നു ……. തുടർന്ന് പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം അശോകനും സുഹൃത്തും വീണ്ടും മകളെ കാണാൻ ചെന്നിരുന്നു , അന്ന് ഹദിയയുടെ ഹോമി ക്ലിനിക് അടഞ്ഞുകിടന്ന നിലയിലാണ് കാണപ്പെട്ടത് , അന്ന് അശോകന്റെ ഫോൺ കോൾ ലഭിച്ചതിനുശേഷം താമസസ്ഥലത്തു നിന്നും ഹദിയ എത്തുമ്പോൾ ഹദിയയ്‌ക്ക് ഒപ്പം ആരുമുണ്ടായിരുന്നില്ല , ഹദിയ ഒറ്റയ്‌ക്കായിരുന്നു.
പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ ആവുകയും ആ ഭീകര സംഘടനയെ കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തപ്പോൾ സ്വന്തം മകളുടെ സുരക്ഷയെ കരുതി പിതാവ് അശോകൻ ഹദിയയോട് തന്നോടൊപ്പം വീട്ടിലേക്ക് തിരിച്ചു വരുവാൻ അന്നും തുടർന്നും അഭ്യർത്ഥിച്ചിരുന്നു . എന്നാൽ ഹാദിയ അതിനൊന്നും അന്നും പിന്നീടും വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.
തുടർന്ന് ഇപ്പോൾ ഒരു മാസത്തിനു മുമ്പ് തിരുവനന്തപുരം സ്വദേശിയായ ഒരു വ്യക്തിയുമായി പിതാവായ അശോകൻ പോലും അറിയാതെ ഹദിയയുടെ പുനർവിവാഹം നടന്നിരിക്കുന്നു ( അവരുടെ സ്വകാര്യ ജീവിതത്തിന് തടസ്സമാകും എന്നുള്ളതുകൊണ്ട് പുതിയ ഭർത്താവിൻറെ പേരും മറ്റു വിവരങ്ങളും ഞങ്ങൾ വെളിപ്പെടുത്തുന്നില്ല ) . ഈ പുനർവിവാഹത്തിന് മുൻകൈയെടുത്തത് പഴയ ആളുകൾ തന്നെയാണ് എന്ന് കരുതപ്പെടുന്നു.
നല്ല രീതിയിൽ പഠിച്ച് വളർന്ന് ജോലി നേടി മഹത്തായ ഒരു സംസ്കാരത്തിൻ കീഴിൽ നല്ലൊരു കുടുംബിനിയായി മനസമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന അഖില അശോകൻ എന്ന പെൺകുട്ടിയുടെ കഥ ഇതുവരെ ഇങ്ങനെയാണ്.
ലിബറലിസവും പുരോഗമനവും മതേതരത്വവും തലയ്‌ക്കുപിടിച്ച് വേലി ചാടാൻ തയ്യാറായി നിൽക്കുന്ന ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഇതിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്.
🔶 വിവരങ്ങളുടെ സോഴ്സ് – കാസയുടെ സംസ്ഥാന പ്രസിഡൻറ് കെവിൻ പീറ്റർ ഹദിയയുടെ പിതാവ് അശോകനുമായി നടത്തിയ ഫോൺ സംഭാഷണം .

Tags: Supreme CourtLove JihadHadiyaAkhila AshokanShefin JahanCASAKevin Peter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.