Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവകേരള സദസ് വന്‍ പരാജയത്തിലേക്ക്‌; മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുന്നു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Nov 24, 2023, 09:10 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നയിക്കുന്ന നവ കേരള സദസ് വന്‍ പരാജയത്തിലേക്ക്. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞ് ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിച്ച് ഇറങ്ങിത്തിരിച്ച യാത്ര രാഷ്‌ട്രീയ വിശദീകരണ വേദികളായി. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സ്ഥലകാല ഭ്രമവും. പതിനായിരക്കണക്കിനു പേര്‍ യോഗത്തിനെത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും അവകാശപ്പെടുന്നെങ്കിലും ശരാശരി രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രം.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള നവ കേരള സദസ്സ് ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ പരാതി നല്കാന്‍ യോഗത്തില്‍ പങ്കെടുക്കുന്ന ഒരാള്‍ക്കും സാധിക്കുന്നില്ല. രാവിലെ പൗര പ്രമുഖര്‍ എന്ന വിശേഷണത്തില്‍ ജന്മിമാരുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതലും കുശലം പറച്ചിലും. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും നവ കേരള സദസിലേക്ക്.
കവല പ്രസംഗകനായി മുഖ്യമന്ത്രി. വാഹനത്തിനു നേരേ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഡിവൈഎഫ്ഐക്കാരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് അവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ്. പിറ്റേ ദിവസം പറഞ്ഞത് രക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് ശരിയാണ്. എന്നാല്‍ അതിനുശേഷം നടന്നത് കണ്ടില്ലെന്നും.

ജനങ്ങളുമായി സംവദിക്കാന്‍ പാടില്ലെന്നാണ് മന്ത്രിമാര്‍ക്കു നല്കിയ കര്‍ശന നിര്‍ദേശം. ഇതോടെ, സദസ്സിലെത്തുന്ന മന്ത്രിമാര്‍ വെറും നോക്കുകുത്തികളാകുന്നു. ജനങ്ങളെ കാണുന്നില്ല, പരാതികള്‍ നേരിട്ടു വാങ്ങുന്നുമില്ല. ഇത് ജനങ്ങള്‍ക്കിടെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്തിനാണ് എല്ലാ മന്ത്രിമാരെയും കൂടെ കൊണ്ടുനടക്കുന്നതെന്ന ചോദ്യവും ഉയരുന്നു. പരാതികള്‍ ഓഫീസുകളില്‍ കൊടുത്ത് രസീത് വാങ്ങിച്ചാല്‍ പോരേയെന്ന് സദസിലെത്തുന്നവര്‍ ചോദിക്കുന്നു.

പരാതികള്‍ ഒന്നിച്ചു വാങ്ങി വയ്‌ക്കുന്നതല്ലാതെ പരിഹരിക്കുന്നില്ല. കഴിഞ്ഞ ദിവസം വരെ 16 കേന്ദ്രങ്ങളില്‍ നിന്നായി 42,682 പരാതികളാണ് നവ കേരള സദസില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ നിന്നും. 28,630 പരാതികള്‍. ഒരു സദസുമില്ലാതെ സെക്രട്ടേറിയറ്റില്‍ മാത്രം 44,000 പരാതികള്‍ കെട്ടിക്കിടക്കുന്നു. മറ്റ് ഓഫീസുകളില്‍ ആയിരക്കണക്കിനും. നവ കേരളത്തിലെ പരാതികള്‍ കൂടിയാകുമ്പോള്‍ ഓരോ ഓഫീസിലുമെത്തുന്നത് പതിനായിരത്തിലും അധികമാകും. ഈ പരാതികളെല്ലാം ഓഫീസിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കിടെ പരിഹരിക്കാനാകില്ലെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. ഇവ ഫയലുകളില്‍ ഉറക്കംപിടിക്കുമെന്നു വ്യക്തം.

Tags: ministersNavakerala Sadasbystanders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം

News

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

Kerala

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

News

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കില്‍ 3ാം നിലയില്‍, മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.