Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിആര്‍എസ് വായ്‌പ സര്‍ക്കാരിന്റെ കെണി; നെല്ലുവില നേരിട്ട് നല്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2023, 09:00 am IST
in Kerala
രോഗബാധ മൂലം നശിക്കുന്നുനശിച്ച നെല്‍ച്ചെടികളുമായി കര്‍ഷകര്‍

രോഗബാധ മൂലം നശിക്കുന്നുനശിച്ച നെല്‍ച്ചെടികളുമായി കര്‍ഷകര്‍

ആലപ്പുഴ: നെല്ല് കൊടുത്തതിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്‌പ ഇനി മുതല്‍ വേണ്ടെന്ന് കര്‍ഷകര്‍. സപ്ലൈകോ ബാങ്കുകളില്‍ നിന്ന് പണം വായ്‌പ എടുത്ത ശേഷം നേരിട്ട് പണം കര്‍ഷകര്‍ക്ക് നല്കുന്ന സംവിധാനം ഉണ്ടാകണം എന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. തകഴിയില്‍ കര്‍ഷകന്‍ കെ. ജി. പ്രസാദ്(56) ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആര്‍എസ് വായ്‌പാ കെണി കാരണമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കര്‍ഷകര്‍ക്ക് നല്‌കേണ്ട നെല്ലുവില ബാങ്കുകളില്‍ നിന്ന് സര്‍ക്കാരോ സപ്ലൈകോയോ വായ്‌പ എടുക്കണം. പിന്നീട് നെല്ലു വില കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കണമെന്നാണ് ആവശ്യം. മാത്രമല്ല, നെല്ലുവിലയില്‍ മൂന്നില്‍ രണ്ടു തുകയും നല്കുന്നത് കേന്ദ്രസര്‍ക്കാരാണ്. ഈ തുക സംസ്ഥാനം വക മാറ്റി ചെലവഴിച്ച് പിന്നീടാണ് കര്‍ഷകര്‍ക്ക് നല്കുന്നത്. ഇതൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നെല്ലുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സര്‍ക്കാര്‍ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെല്‍വില നല്കാന്‍ പിആര്‍എസ് വായ്‌പാ രീതി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്നത്. സര്‍ക്കാര്‍ ഗാരണ്ടിയില്‍ വ്യക്തിഗത വായ്‌പ ആയാണ് നെല്ലുവില ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബാങ്കുകളില്‍ പിആര്‍എസ് (പാഡി രസീത് സ്ലിപ്) ഹാജരാക്കുമ്പോള്‍ വായ്‌പയായി നെല്ലു വില നല്കും. പക്ഷേ ഇത് നിലനില്‍ക്കുമ്പോള്‍ മറ്റൊരു വായ്‌പയ്‌ക്കായി ചെല്ലുമ്പോഴാണ് കര്‍ഷകര്‍ കെണിയിലാകുന്നത്. പ്രസാദിന് സംഭവിച്ചതും ഇതാണ്. തുടര്‍ക്കൃഷിക്കായി വായ്‌പ ചോദിച്ചപ്പോള്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന് പറഞ്ഞ് വായ്‌പ നിഷേധിച്ചു. കര്‍ഷകര്‍ക്ക് നല്കുന്ന പിആര്‍എസ് വായ്‌പ നിശ്ചിത സമയ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടച്ചില്ലെങ്കില്‍ ഈ കാലയളവില്‍ സിബില്‍ സ്‌കോറിലെ കുറവ് മൂലം മറ്റ് വായ്‌പകള്‍ കിട്ടാത്ത സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ വായ്‌പ പോലും എടുക്കാനാകാത്ത നിരവധി കര്‍ഷകര്‍ കുട്ടനാട്ടിലുണ്ട്.

പിആര്‍എസ് വായ്‌പയല്ല പ്രസാദിന് വായ്‌പ കിട്ടാന്‍ തടസമായതെന്നാണ് സര്‍ക്കാര്‍ നിലപാട്. 2021-22 ല്‍ പ്രസാദില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില പിആര്‍എസ് വായ്‌പയായി ഫെഡറല്‍ ബാങ്ക് വഴി നല്കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തിരുന്നതായി മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

2022-23 സീസണിലെ ഒന്നാം വിളയായി പ്രസാദില്‍ നിന്ന് 4896 കിലോഗ്രാം നെല്ലു സംഭരിക്കുകയും അതിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്ക് വഴി പിആര്‍എസ് വായ്‌പയായി അനുവദിക്കുകയും ചെയ്തു. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളുവെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എന്നാല്‍ പിആര്‍എസ് വായ്‌പ മറ്റു വായ്‌പകള്‍ക്ക് തടസമായി സിബില്‍ സ്‌കോറില്‍ പ്രതിഫലിക്കുമെന്നു ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: PRS loanKerala GovernmentPaddy Farmers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

മിനിമം താങ്ങുവില വര്‍ദ്ധന: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം: കര്‍ഷക മോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.