Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈപിടിച്ച് കയറ്റിയ അമ്മാവനെ തന്നെ കുതികാല്‍ വെട്ടി തുടങ്ങിയ ഭാസുരാംഗന്‍, രാഷ്‌ട്രീയത്തെ അഴിമതിയെ മറയ്‌ക്കാനുമുള്ള സംരക്ഷണ കവചമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 12:35 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ കാഷ്യറായിരുന്ന ഭാസുരാംഗനെ അമ്മാവനായ കൃഷ്ണപണിക്കരാണ് രാഷ്‌ട്രീയത്തിലിറക്കുന്നത്. അമ്മാവന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. പഞ്ചായത്ത് മെമ്പറായി. മാറനല്ലൂര്‍ ക്ഷീരസഹകരണ സംഘം ബോര്‍ഡ് മെമ്പറായി. പിന്നീട് അമ്മാവനെ തന്നെ വെട്ടി ക്ഷീരയുടെ പ്രസിഡന്റുമായി.

1986 ലാണ് എന്‍. ഭാസുരാംഗന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായത്. പിന്നീട് 35 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി എതിരാളികളെ വെട്ടിനിരത്തി വിരാജിച്ചു. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഭാസുരാംഗന് സംരക്ഷകരുണ്ടായിരുന്നു. അതിന് തെളിവാണ് 1996-98 കാലഘട്ടത്തില്‍ ഭാസുരാംഗനെതിരെ കണ്ടല ബാങ്കിലെ അനധികൃത നിയമനത്തില്‍ കേസും അന്വേഷണവും നടന്നെങ്കിലും ഒന്നും സംഭവിക്കാതെ പോയത്.

സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ അന്ന് നാലുപേരെ നിയമിച്ചത്. അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയനായിരുന്നു. അന്ന് ഭാസുരാംഗന്‍ അനധികൃതമായി നിയമിച്ച നാലുപേരും ജോലിയില്‍ തുടരുന്നു. അവര്‍ക്കും അവരെ അനധികൃതമായി നിയമിച്ച ഭാസുരാംഗനും സിപിഎമ്മിന്റെ നിര്‍ലോഭമായ സഹായം ലഭിച്ചതിനാല്‍ ഒന്നും സംഭവിച്ചില്ല. അഴിമതി നടത്താനും അവ മറച്ചുപിടിക്കാനുമുള്ള ഒരു സംരക്ഷണ കവചമായാണ് ഭാസുരാംഗന്‍ രാഷ്‌ട്രീയത്തെ കണ്ടിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കരുണാകരനൊപ്പം ഡിഐസിയില്‍ എത്തിയ ഭാസുരാംഗന്‍ അവിടെ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ സിപിഐയില്‍ ചേര്‍ന്നു.

തൊണ്ണൂറുകളില്‍ കണ്ടല സഹകരണ ബാങ്കില്‍ ഭാസുരാംഗന്‍ നടത്തിയ ക്രമക്കേടുകളുടെ തെളിവുകളും ഓരോന്നായി ഇപ്പോള്‍ പുറത്തുവരികയാണ്. നാഫെഡ് വഴി കൊപ്ര സംഭരണത്തിനായുള്ള കൊപ്ര ഉണക്കു യന്ത്രം സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ പൊളിച്ചുവിറ്റതും ഭാസുരാംഗന്റെ നേതൃത്വത്തിലാണെന്ന് ആരോപണമുണ്ട്. കൊപ്ര ഉണക്കു യന്ത്രം പൊളിച്ചുവിറ്റതിലും ഭാസുരാംഗനെതിരെ ഒരു നടപടിയും ഉണ്ടായില്ല. 1993ല്‍ 12,000 രൂപയുടെ ക്രമക്കേട് നടത്തിക്കൊണ്ട് തുടങ്ങിയ ഭാസുരാംഗന്‍ ഇന്ന് 101 കോടിയുടെ അഴിമതിയിലെത്തി നില്‍ക്കുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ഭാസുരാംഗനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കളിടപെട്ടിരുന്നു.

സിപിഎം നേതൃത്വം നല്‍കിയ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാസുരാംഗനെതിരെ കടുത്ത നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് കണ്ടല ബാങ്കിന് ഈ ദുഃസ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവാദങ്ങളില്‍പ്പെട്ടെങ്കിലും പാര്‍ട്ടി ഭാസുരാംഗനെതിരെ ചലിച്ചില്ല. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ സമര്‍ത്ഥമായ നീക്കം പാര്‍ട്ടിയെയും ഭാസുരാംഗനെയും വെട്ടിലാക്കി. നില്‍ക്കക്കള്ളിയില്ലാതെ പാര്‍ട്ടി ഭാസുരാംഗനെതിരെ നടപടിയെടുക്കുകയായിരുന്നു.

സുനില്‍ തളിയല്‍

Tags: Corruptionkandala co-operative bankbhasurangan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.