Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘മഹുവയ്‌ക്കെതിരെ പറഞ്ഞത് ആരുടെയും സമ്മര്‍ദ്ദത്തിലല്ല’; മഹുവ മൊയ്ത്രയെ തള്ളി ദര്‍ശന്‍ ഹീരാനന്ദാനി; മഹുവയുടെ എംപി സ്ഥാനം തെറിച്ചേക്കും

ദര്‍ശന്‍ ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്‍ശന്‍ ഹീരാനന്ദാനി.

Janmabhumi Online by Janmabhumi Online
Oct 24, 2023, 09:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദര്‍ശന്‍ ഹീരാനന്ദാനി തനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയുടെ വാദം തള്ളി ദര്‍ശന്‍ ഹീരാനന്ദാനി. ലോക്‌സഭയില്‍ അദാനിയ്‌ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ കയ്യില്‍ നിന്നും മഹുവ മൊയ്ത്ര പണവും വിലപിടിച്ച സമ്മാനങ്ങളും വാങ്ങിയെന്ന് താന്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു. ആരോപണം വ്യക്തിപരമായി നാണക്കേടുണ്ടാക്കുകയും കമ്പനിയെ പരോക്ഷമായി ബാധിക്കുകയും ചെയ്തതിനാലാണ് സ്വയം പുറത്തുപറയാന്‍ താന്‍ നിര്‍ബന്ധിതനായതെന്നും ദര്‍ശന്‍ ഹിരാനന്ദാനി പറഞ്ഞു.

ഇതോടെ മഹുവ മൊയ്ത്രയ്‌ക്കുള്ള പിന്തുണ വീണ്ടും ദുര്‍ബലമായി. പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും മഹുവ മൊയ്ത്രയുടെ രക്ഷയ്‌ക്കെത്തിയില്ല. എന്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാരും മഹുവയെ പിന്തുണച്ച് എത്തിയിട്ടില്ല.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലത്തില്‍ മഹുവ മൊയ്ത്ര തനിക്ക് ലോക് സഭാ വെബ് സൈറ്റില്‍ കയറാനുള്ള പാസ് വേഡ് വരെ നല്‍കിയിരുന്നെന്നും ദുബായില്‍ നിന്നും താന്‍ ആ വെബ് സൈറ്റില്‍ കയറിയെുന്നും ഉള്ള ഏറ്റവും ഗുരുതരമായ ആരോപണമാണ് മഹുവ മൊയ്ത്രയ്‌ക്ക് വിനയാവുക. കാരണം പാര്‍ലമെന്‍റില്‍ എംപി എന്ന നിലയില്‍ അവകാശ ലംഘനം നടത്തിയെ കുറ്റമായിരിക്കും പ്രധാന വിനയാവുക.

ബിജെപി എംപി നിഷികാന്ത് ദുബെയും സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദെഹാദ് റായിയും മഹുവ മൊയ്ത്രയ്‌ക്ക് എതിരായി പാര്‍ലമെന്‍റ് സദാചാരസമിതി മുന്‍പാകെ നല്‍കിയ പരാതിയില്‍ അവകാശലംഘനമായിരിക്കും ഗുരുതരമായ ആരോപണമായി മഹുവയ്‌ക്ക് എതിരെ ഉയര്‍ന്നുവരിക. ഈ കുറ്റത്തിന്റെ പേരില്‍ മിക്കവാറും മഹുവ മൊയ്ത്രയ്‌ക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടേയ്‌ക്കുമെന്നാണ് കരുതുന്നത്.

ദര്‍ശന്‍ ഹീരാനന്ദാനിയുടെ പരാതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഹിരാനന്ദാനി പറയുന്നത്. മാത്രമല്ല, അദാനി ഗ്രൂപ്പ് ഈ കേസില്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിരുന്നു. തങ്ങള്‍ക്കെതിരെ ചില വ്യക്തികളും സ്ഥാപനങ്ങളും രാപ്പകലില്ലാതെ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആരോപണം. മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ നാല് വര്‍ഷത്തില്‍ (2019 മുതല്‍ 2023 വരെ) അദാനി ഗ്രൂപ്പിനെതിരെ 51 ചോദ്യങ്ങളാണ് ഉയര്‍ത്തിയത്. ഇതില്‍ പലതും അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്ന, വേട്ടയാടുന്ന ചോദ്യങ്ങളാണ്. ഇതുവഴി എളുപ്പം പ്രസിദ്ധി നേടുകയായിരുന്നു മഹുവയുടെ ലക്ഷ്യം. പക്ഷെ അദാനിയ്‌ക്കെതിരെ വിവരങ്ങള്‍ തേടാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അദാനി കമ്പനികളിലെ മുന്‍ ഉദ്യോഗസ്ഥര്‍, ഫിനാന്‍ഷ്യല്‍ ടൈംസ്, ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങളിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നെല്ലാം മഹുവ മൊയ്ത്ര അദാനി ഗ്രൂപ്പിനെക്കുറിച്ച് വിവരങ്ങള്‍ തേടിയിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ വിശദമായ സിബിഐ അന്വേഷണം വരെ വരാന്‍ സാധ്യതയുണ്ട്.

മഹുവ മൊയ്ത്രയ്‌ക്കെതിരെ അസാധാരണമായ രീതിയിലാണ് ആരോപണമുണ്ടായത്. എല്ലാം കുറിക്കു കൊള്ളുന്ന, വ്യക്തമായ തെളിവുകളോട് കൂടിയ ആരോപണങ്ങളായതിനാല്‍ മഹുവ മൊയ്ത്രയ്‌ക്ക് കുതറി മാറാന്‍ കഴിയുന്നില്ല. മോദി സര്‍ക്കാരിനെതിരെയും അദാനിയ്‌ക്കെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷത്തെ ഒന്നടങ്കം കൂടെ നിര്‍ത്താമെന്നാണ് മഹുവ മൊയ്ത്ര തുടക്കത്തില്‍ കരുതിയത്. എന്നാല്‍ ദര്‍ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലം മഹുവയുടെ എല്ലാ തന്ത്രങ്ങളുടെയും മുനയൊടിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി വെള്ളപ്പേപ്പറില്‍ ഒപ്പിടീച്ചാണ് ദര്‍ശന്‍ നന്ദാനിയില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയതെന്നും അത് അവര്‍ തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നുമുള്ള മഹുവയുടെ ആരോപണങ്ങള്‍ ദര്‍ശന്‍ ഹിരാനന്ദാനി തള്ളിയതാണ് മഹുവയ്‌ക്ക് വിനയായത്.

അദാനി ഗ്രൂപ്പിനെതിരെ മഹുവയ്‌ക്കൊപ്പം രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും കൈകോര്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ദര്‍ശന്‍ ഹീരാനന്ദാനി ഉത്തരം പറഞ്ഞില്ല. എല്ലാ കാര്യങ്ങളും തന്റെ സത്യവാങ്മൂലത്തില്‍ ഉണ്ടെന്നും കൂടുതലായി ഒന്നും പറയാനില്ലെന്നുമായിരുന്നു ചൊവ്വാഴ്ച ഹിരാനന്ദാനിയുടെ പ്രതികരണം.

Tags: cash for queryPrime Minister ModiBreach of PrivilegeAdani grouppmoMahua MoitraDarshan Hiranandani
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.
India

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

India

ഹിന്ദു വിശ്വാസങ്ങളെയും, ഭക്തരെയും ചേർത്ത് നിർത്തി ഗൗതം അദാനി : പുരിയിൽ എത്തുന്ന 40 ലക്ഷം ജഗന്നാഥ ഭക്തർക്ക് ആഹാരം ഒരുക്കുന്നു

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
Business

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies