Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയ ഹർദീപ് സിംഗ് നിജ്ജാര്‍ ആരാണ് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 06:33 pm IST
in India

ന്യൂദല്‍ഹി:ഇന്ത്യാ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയത് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ എന്ന വ്യക്തിയുടെ കൊലപാതകമാണ്. ഇത്രമേല്‍ കാനഡ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ആരാണ്? ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖാലിസ്ഥാന്‍ സംഘടനയുടെ നേതാവാണ് ഹർദീപ് സിംഗ് നിജ്ജാര്‍.

പഞ്ചാബ് ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്രരാഷ്ടരമാക്കണമെന്നതാണ് ഖലിസ്ഥാന്‍ വാദികളുടെ അജണ്ട. ഈ വര്‍ഷം ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്‌ക്ക് സമീപം ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റു മരിച്ചത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന നിജ്ജാറിന്റെ തലയ്‌ക്ക് എന്‍ഐഎ 10 ലക്ഷമാണ് വിലയിട്ടിരിക്കുന്നത്.

നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലേക്ക് (കെടിഎഫ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നൽകുന്നതിലും നിജ്ജാർ സജീവമായി പങ്കെടുത്തിരുന്നതായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ പറയുന്നു. സെപ്തംബർ 10 ന് ഖാലിസ്ഥാൻ വേണമോ എന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്തിയ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ഭാഗമായും നിജ്ജാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പല തവണ കാനഡയെ അറിയിച്ചിരുന്നു. 2018ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നിജ്ജാറിന്റെ പേരുൾപ്പെടെയുള്ള പട്ടിക ജസ്റ്റിൻ ട്രൂഡോയ്‌ക്ക് കൈമാറിയിരുന്നു. തുടർന്ന് 2022ൽ നിജ്ജാറിനെ കൈമാറണമെന്ന് പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടു. 2007ൽ പഞ്ചാബിലെ ലുധിയാനയിൽ ആറ് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനം ഉൾപ്പെടെയുള്ള കേസുകളില്‍ പൊലീസ് തിരയുന്ന പ്രതിയാണ് നിജ്ജാര്‍.

2010ൽ പട്യാലയിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടും ഖാലിസ്ഥാൻ വിഘടനവാദി നേതാവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. 2015ൽ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ടെന്ന കുറ്റവും നിജ്ജാറിനെതിരെ ചുമത്തി. 2016ൽ അദ്ദേഹത്തിനെതിരെ മറ്റൊരു കേസും ഫയൽ ചെയ്യപ്പെട്ടു. മൻദീപ് ധലിവാളിന് പരിശീലനം നല്‍കിയെന്നും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു കേസ്.

2015ലും 2016ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സർക്കുലറും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തിയതിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുമെന്ന് 2018ൽ എന്‍ഐഎ പറഞ്ഞിരുന്നു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർ‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസ്താവനയും നടത്തിയിരുന്നു. ഖലിസ്ഥാന്‍ സംഘടനാ ലോബി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മേല്‍ അത്രയ്‌ക്കധികം സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കാനഡ പ്രധാനമന്ത്രിയെ കാനഡയിലെ ഖലിസ്ഥാന്‍ വാദികള്‍ ധനത്തിനും വോട്ടിനും എല്ലാവിധ പിന്തുണയും നല്‍കിവരുന്നുണ്ട്. അതാണ് നിജ്ജാറിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പറയാന്‍ ട്രൂഡോയെ പ്രേരിപ്പിച്ചത്. ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ അന്താരാഷ്‌ട്ര ഗൂഢാലോചനയും ആരോപിക്കപ്പെടുന്നു. ഈ വധത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഐഎസ് ഐ ആണെന്നും ആരോപണമുണ്ട്.

 

Tags: CanadakhalistanJustin TrudeauSikh for Justice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026: ഇനി കൃത്യം ഒരുമാസം

Football

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

പുതിയ വാര്‍ത്തകള്‍

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

സഹോദരി ഭര്‍ത്താവ് പേഴ്‌സണല്‍ സ്റ്റാഫില്‍: നിയമസഭയില്‍ പ്രതികരിക്കാതെ മന്ത്രി സണ്ണി ജോസഫ്, ജീവനക്കാരുടെ സ്ഥലം മാറ്റം സ്വാഭാവികം

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

മലയിടംതുരുത്തില്‍ 9 ാം തീയതിക്കകം കുടിയൊഴിപ്പിക്കല്‍ നടപ്പാക്കണമെന്ന് കോടതി

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് അന്വേഷണത്തിന് പ്രത്യേക സംഘം, അന്വേഷിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവം

യുഡിഎഫ് ഓഫീസില്‍ പെന്‍ഷന്‍ വിതരണം: നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം, പിന്നില്‍ മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് അധികൃതര്‍

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.