Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പണം തരും ആപ്പ്; ‘പണി’യും തരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 05:05 pm IST
inKerala, Business

കോട്ടയം: സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് ചതിക്കുഴിയില്‍ അകപ്പെടുത്തുന്ന ലോണ്‍ ആപ്പുകളുടെ വലയില്‍ കുടുങ്ങുന്നത് നിരവധി പേര്‍. തുച്ഛമായ തുക വായ്‌പയെടുക്കുന്നവര്‍ പോലും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തല്ക്കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പലരും ലോണ്‍ ആപ്പുകളെ സമീപിക്കുന്നത്. ആവശ്യപ്പെടുന്ന പണം ഉടനടി അക്കൗണ്ടില്‍ എത്തും എന്നതാണ് ലോണ്‍ ആപ്പുകളിലേക്ക് സാധാരണക്കാര്‍ ആകൃഷ്ടരാകാന്‍ പ്രധാന കാരണം. വായ്‌പ എടുത്തുകഴിഞ്ഞാല്‍ പിന്നെ എത്ര രൂപ തിരിച്ചടച്ചാലും ആ ചതിക്കുഴിയില്‍ നിന്ന് കരകയറാന്‍ സാധിക്കില്ല. കോട്ടയം ജില്ലയിലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവരുണ്ടെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. നൂറോളം പരാതികളാണ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ഇരയാക്കപ്പെടുന്നവര്‍ ഭീഷണികള്‍ക്ക് വഴങ്ങാതെ പോലീസിനെ സമീപിക്കുന്നത് കൂടുതല്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പോലീസ് മേധാവിയും മുന്നറിയിപ്പ് നല്കുന്നു.

തട്ടിപ്പിന്റെ ആദ്യ പടി
സമൂഹ മാധ്യമങ്ങള്‍ സജീവമായ ഈ കാലത്ത് സോഷ്യല്‍ മീഡിയ മുഖേന പേഴ്‌സണല്‍ ലോണ്‍ എന്ന പേരില്‍ പരസ്യത്തിലൂടെയോ ഫോണ്‍ കോള്‍ വഴിയോ ആണ് തട്ടിപ്പുസംഘങ്ങള്‍ എത്തുന്നത്. ലോണ്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയാല്‍ ഒരു ലിങ്ക് അയച്ചു തരും. ആ ലിങ്കില്‍ ക്ലിക് ചെയ്ത് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഫോട്ടോയും നല്കിയാല്‍ ഉടന്‍ പണം അക്കൗണ്ടിലേക്ക് എത്തും. 2000 മുതല്‍ 5000 രൂപ വരെ പ്രൊസസിങ് ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ ശേഷം ബാക്കി തുകയാണ് അക്കൗണ്ടിലെത്തുക. തിരിച്ചടവ് തീയതിക്ക് മുമ്പു തന്നെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള വിളിയെത്തും. പലിശയും പിഴപ്പലിശയും അടക്കം ഭീമമായ തുകയാവും പിന്നീട് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക.

ഭയക്കണം ‘ആപ്പി’ നെ
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്തു തന്നെ ഗ്യാലറി, വീഡിയോ, കോണ്‍ടാക്ടുകള്‍, എസ്എംഎസ്, ഫയല്‍സ്, ക്യാമറ തുടങ്ങിയവ ആക്‌സസ് ചെയ്യാനുള്ള പെര്‍മിഷന്‍ ചോദിക്കാറുണ്ട്. അനുമതി നല്‍കുന്നതിലൂടെ എല്ലാ ഡാറ്റകളും കൈവശപ്പെടുത്താന്‍ സാധിക്കും. ഇതാണ് തട്ടിപ്പുകാരുടെ പിടിവള്ളി. വായ്‌പ എടുത്തയാളിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും. തിരിച്ചടവ് മുടങ്ങുന്നതോടെ തട്ടിപ്പിന് ഇരയായ വ്യക്തിയുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരിലേക്ക് ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അയക്കാന്‍ തുടങ്ങും. കൂടുതല്‍ പേര്‍ക്ക് അയക്കുമെന്ന ഭീഷണിയും. ഈ തന്ത്രത്തിലാണ് പലരും ഭയപ്പെട്ട് പോകുന്നത്. അതോടെ ചോദിക്കുന്ന പണം കൊടുക്കാന്‍ നിര്‍ബന്ധിതരാകും. മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട് അത്മഹത്യ ചെയ്തവരും ഏറെയുണ്ട്.

സുക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ധിച്ചതായി സൈബര്‍ സെല്‍ അധികൃതര്‍ പറയുന്നു.
1. സുരക്ഷിത ഉറവിടത്തില്‍ നിന്നാണെന്ന് തിരിച്ചറിയുന്നില്ലെങ്കില്‍ ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ലോണ്‍ ആപ്പിന് ആര്‍ബിഐ അംഗീകരിച്ച ബാങ്കിന്റെ പിന്തുണയുള്ളതാണോ അതോ എന്‍ബിഎഫ്‌സി ആയി രജിസ്റ്റര്‍ ചെയ്തതാണോ എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

2. ആകര്‍ഷകമായ വായ്‌പ തിരിച്ചടവ് പരസ്യങ്ങളില്‍ വീഴാതിരിക്കുക. ലോണ്‍ എടുക്കേണ്ടി വന്നാല്‍, ആധികാരിക മാര്‍ഗത്തിലൂടെ പോകുക. ബാങ്ക്, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയെ സമീപിക്കുക. ഉപയോഗിക്കുന്ന സൈറ്റോ ആപ്പോ പ്രതിനിധീകരിക്കുന്നവര്‍ക്ക് ഫിസിക്കല്‍ ഓഫീസുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.

3. ലോണ്‍ പ്രോസസിങ്ങിനായി ലോണിന്റെ ഒരു ഭാഗം മുന്‍കൂട്ടി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കുക.

4. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോ തുടങ്ങിയ ഫോണ്‍ പെര്‍മിഷനുകള്‍ ഒന്നും ഈ ആപ്പുകള്‍ക്ക് നല്കരുത്. ആക്സസ് ചെയ്യാന്‍ അനുവദിച്ചാല്‍ മുഴുവന്‍ കോണ്‍ടാക്റ്റ് ലിസ്റ്റും, ഫോട്ടോകളും വീഡിയോകളും തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിക്കുകയും അത് പിന്നീട് മറ്റ് കുറ്റകൃത്യങ്ങള്‍ നടത്താന്‍ അവര്‍ക്ക് സഹായകമാവുകയും ചെയ്യും.

5. ഇത്തരം ലോണ്‍ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ, നിങ്ങള്‍ ലോണ്‍ എടുത്തില്ലെങ്കില്‍ പോലും ലോണ്‍ എടുത്തതായി കണക്കാക്കി പണം ഈടാക്കാനുള്ള ശ്രമം നടത്തും.
കോണ്‍ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്‌ക്ക് ലോണ്‍ എടുത്തയാള്‍ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഹണിട്രാപ്പില്‍പ്പെടുത്തുകയും ചെയ്യും.

6. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിയമവിരുദ്ധമായ നിരവധി ആപ്പുകള്‍ ഉണ്ട്. അവയുടെ നിലവാരം പ്ലേസ്റ്റോറില്‍ തന്നെ പരിശോധിക്കുക. കൂടുതല്‍ നെഗറ്റീവ് കമന്റുകള്‍, കുറഞ്ഞ ഡൗണ്‍ലോഡുകള്‍ എന്നിവയിലൂടെ ഈ ആപ്പുകളുടെ നിലവാരം തിരിച്ചറിയാന്‍ കഴിയും.

 

Tags: Online FraudAppBanking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.