Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീതിക്കൊപ്പം നിലയുറപ്പിച്ച മണ്ഡോദരി

അനാദികാലം മുതലേ സ്ത്രീകളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരാണ് ഭാരതീയര്‍.

ഡോ.അംബികാ സോമനാഥ്byഡോ.അംബികാ സോമനാഥ്
Aug 17, 2023, 09:12 pm IST
inSamskriti

രാമായണത്തില്‍ ശക്തരായ ധാരാളം സ്ത്രീ കഥാപാത്രങ്ങളുണ്ട്. രാമായണത്തില്‍ മാത്രമല്ല, എല്ലാ പുരാണങ്ങളിലും ഇങ്ങനെയുള്ളവര്‍ ധാരാളമുണ്ട്. അനാദികാലം മുതലേ സ്ത്രീകളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരാണ് ഭാരതീയര്‍. ദ്രൗപദി, കുന്തി, കൈകേയി, ഊര്‍മിള, ശൂര്‍പണഖ, സരമ, മണ്ഡോദരി, താര, സത്യവതി, ഗംഗാദേവി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീകള്‍. ഇവരെല്ലാം ശക്തരായിരുന്നു. നന്മയുടെയും തിന്മയുടെയും പക്ഷത്ത് നിലയുറപ്പിച്ചവരുണ്ട്. എല്ലാകാലത്തും ഏതു സഭയിലും ന്യായം പറയാനുള്ള അവകാശവും അവസരവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. ദേവഗുണമുള്ളവരും അസുരഗുണമുള്ളവരും ഉണ്ടായിരുന്നു. പഞ്ചകന്യകമാരായി അറിയപ്പെടുന്നവരില്‍ ഒരാളായിരുന്നു അസുരരാജാവും ലങ്കാധിപതിയുമായ രാവണന്റെ ഭാര്യ മണ്ഡോദരി. ദേവന്മാരുടെയും അസുരന്മാരുടെയും ശില്പിയായിരുന്ന മയന്റെയും അപ്‌സരസ്സായ ഹേമയുടെയും പുത്രിയായിരുന്നു മണ്ഡോദരി. രണ്ടുപുത്രന്മാരുണ്ടായ ശേഷം ഒരു പുത്രിക്കുള്ള മോഹത്താല്‍ ദത്തെടുത്തതാണ് മണ്ഡോദരിയെ.
പൂര്‍വജന്മത്തില്‍ മധുര എന്ന ശിവഭക്തയായിരുന്നു. വിധിവശാല്‍ പാര്‍വതീദേവിയുടെ ശാപം നിമിത്തം മണ്ഡൂകമായി ഒരു പൊട്ടക്കിണറ്റില്‍ കഴിയേണ്ടി വന്നു. മഹാദേവന്റെ അനുഗ്രഹത്താല്‍ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ശാപമോക്ഷം കിട്ടി, സുന്ദരിയായ ഒരു പെണ്‍കുട്ടിയായി. ആ പെണ്‍കുട്ടിയെയാണ് മയനും ഹേമയും ദത്തെടുത്ത് വളര്‍ത്തിയത്. സത്യസന്ധയും നീതിബോധമുള്ളവളുമായിരുന്നു മണ്ഡോദരി. മയന്റെ കൊട്ടാരത്തില്‍ വച്ച് മണ്ഡോദരിയെക്കണ്ട രാവണന്‍, മണ്ഡോദരിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാവുകയും വിവാഹം കഴിക്കുകയും ചെയ്തു. നിരവധി കഴിവുകളുള്ളവനായിരുന്നെങ്കിലും രാവണനില്‍ മുഴച്ചു നിന്നിരുന്നത് അധര്‍മമായിരുന്നു. ഈ അധര്‍മപ്രവൃത്തികളെയെല്ലാം മണ്ഡോദരി എതിര്‍ത്തിരുന്നു. നീതിബോധമുളളവളായിരുന്നതിനാല്‍ എല്ലായ്‌പ്പോഴും രാവണനെ ധര്‍മത്തിലേക്ക് നയിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരുന്നു. രാവണന്റെ ആസുരിക പ്രവൃത്തി മൂലം താപസന്മാര്‍ക്കുണ്ടായിരുന്ന വിഷമങ്ങളിലെല്ലാം മണ്ഡോദരി ദുഃഖിതയായിരുന്നു. ശ്രീരാമപത്‌നിയായ സീതയെ ബലാല്‍ക്കാരമായി കൊണ്ടുവന്നത് തെറ്റാണെന്നും രാമനു തിരികെ നല്‍കണമെന്നും മണ്ഡോദരി പറയുന്നു. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നും രാമനോട് വൈരത്തിനു നില്ക്കരുതെന്നും മണ്ഡോദരി രാവണനെ ഓര്‍മിപ്പിക്കുന്നുണ്ട്. മക്കളുടെ മരണത്തില്‍ ക്രോധം മുഴുത്ത രാവണന്‍ സീതയെ വധിക്കാനൊരുങ്ങുമ്പോള്‍ മണ്ഡോദരി, രാവണനെ പിന്‍തിരിപ്പിക്കുന്നു.
അവസാനം രാമന്റെ കൈകൊണ്ടു തന്നെ രാവണന്റെ അഹങ്കാരത്തിനുള്ള ശിക്ഷയായ മരണം വന്നെത്തി. ഭാര്യയുടെ ആശ്രയമായിരുന്ന ഭര്‍ത്താവു മരിച്ചപ്പോള്‍, മണ്ഡോദരി അതീവ ദുഃഖിതയായി. മേഘനാദന്‍, അതികായന്‍, അക്ഷകുമാരന്‍ എന്നീ മൂന്നു മക്കളും അവസാനം ഭര്‍ത്താവായ രാവണനും മരിച്ചു. അത്യന്തം ദുഃഖിതയായ അവസ്ഥയിലും മണ്ഡോദരി ന്യായം പറയുന്നുണ്ട്. ‘കാന്താ അങ്ങ് അതിബലശാലിയായിരുന്നെങ്കിലും രാമന്റെ മുമ്പില്‍ നില്‍ക്കാന്‍ തക്ക ശക്തിയുള്ളവനായിരുന്നില്ല. നേടിയെടുത്ത കരുത്തുകളില്‍ ആകെ അഹങ്കരിച്ചിരുന്നതിനാല്‍ അത് ഭൂമിക്കു ഭാരമായി. ആ ഭാരം ലഘൂകരിക്കുന്നതിന് വന്ന വിഷ്ണു ചൈതന്യമാണ് രാമനെന്ന് അങ്ങ് മനസ്സിലാക്കിയില്ല. സീതയോടുള്ള കാമാര്‍ത്തിെന്ന പാപകര്‍മത്തിന്റെ ഫലമാണ് രാവണന്റെയും അസുരവംശത്തിന്റെയും നാശം. ചതിപ്രയോഗത്താല്‍ സീതയെ അപഹരിച്ചത് കൊടും പാപമാണെന്നും മണഡോദരി വീണ്ടും വീണ്ടും പറയുന്നു.
താര, മണ്ഡോദരി എന്നീ രണ്ടുപേരും തങ്ങളുടെ ഭര്‍ത്താക്കന്മാരോട്, കാര്യാകാര്യങ്ങള്‍ ന്യായാന്യായങ്ങള്‍ സഹിതം പറയുന്നുണ്ട്. പക്ഷേ തങ്ങളുടെ ബലത്തില്‍ അഹങ്കരിച്ചിരുന്ന അവര്‍ രണ്ടു പേരും ഭാര്യമാരുടെ ഉപദേശം ചെവിക്കൊണ്ടില്ല. വികാരം വിചാരത്തെ ഭരിച്ചതു കൊണ്ടാണ് രണ്ടുപേര്‍ക്കും ദുര്‍ഗതിയുണ്ടായത്. നമ്മുടെ ജീവിതത്തിലും പ്രതിസന്ധിഘട്ടങ്ങള്‍ വരുമ്പോള്‍ വേണ്ടപ്പെട്ടവരുടെയും സദ്ജനങ്ങളുടെയും ഉപദേശം ചെവിക്കൊള്ളുന്നത് നന്നായിരിക്കും.

Tags: ramayanamandodhariravananthara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.