സിഡ്നി: കരുത്തരായ ഡെന്മാര്ക്കിനെ കീഴടക്കി ആതിഥേയരായ ഓസ്ട്രേലിയ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടരില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രേലിയ ജയിച്ചു. മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ട് ജേതാക്കളെ നിര്‍ണയിച്ച മത്സരത്തില്‍ നൈജീരിയ ഇംഗ്ലണ്ടിനോട് വീരോചിതമായി കീഴടങ്ങി.
രണ്ട് പകുതികളിലായി നേടി രണ്ട് ഗോളുകളിലാണ് ഓസ്ട്രേലിയ ഡെന്മാര്ക്കിനെ തോല്‍പ്പിച്ചത്. ആദ്യപകുതിയുടെ 29-ാം മിനിറ്റില്‍ മദ്ധ്യനിരതാരം കെയ്റ്റിലിന് ഫൂര്‍ഡ് ഗോളടിച്ചു. ഒരു ഗോളിന്റെ ഓസ്ട്രേലിയന്‍ ആധിപത്യത്തില്‍ ആദ്യപകുതി തീര്‍ന്നു. രണ്ടാം പകുതിയില്‍ ഡെന്മാര്ക്ക് മികച്ച നിലയില്‍ തന്നെ പോരാടി. മുന്നേറ്റങ്ങള്‍ നിരവധി നടത്തിയെങ്കിലും ഗോളാക്കിമാറ്റുന്നതില്‍ പരാജയപ്പെട്ടു. കളി പുരോഗമിക്കവെ 70-ാം മിനിറ്റില്‍ ഓസ്ട്രേലിയ ലീഡ് ഉയര്‍ത്തി. ഹെയ്ലി റാസോ ആണ് സ്കോര്‍ ചെയ്തത്.
നിശ്ചിത സമയമത്സരവും അധികസമയവും ഗോളില്ലാതെ പിരിഞ്ഞ ഇംഗ്ലണ്ട്- നൈജീരിയ ക്വാര്‍ട്ടര്‍ പെനല്‍റ്റിയിലേക്ക് നീണ്ടു. ഇംഗ്ലണ്ട് നാല് ഗോളുകളടിച്ചപ്പോള്‍ നൈജീരിയ രണ്ട് തവണയേ പന്ത് ലക്ഷ്യത്തിലെത്തിച്ചുള്ളൂ. ഫലം 4-2ന് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: