Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദർശനം: സുരക്ഷയിലും സൗകര്യം ഒരുക്കുന്നതിലും ഗുരുതര വീഴ്ച, ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല

വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 11:13 am IST
inKerala

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തിൽ ഗുരുതര വീഴ്ച. ജനക്കൂട്ടത്തെ നിയന്ത്രി ക്കാൻ സൗകര്യമൊരുക്കിയില്ല. സെക്രട്ടേറിയറ്റിലെ ദർബാർഹാ ളിൽപോലും സുരക്ഷ ഒരുക്കാതെ സർക്കാർ.

ഇന്നലെ പുലർച്ചെ ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ പൊതുദർശനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിച്ചതാണ്. ആദ്യം വീട്ടിലും പിന്നീട് ദർബാർ ഹാളിലും സമീപത്തെ പള്ളിയിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകുമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസുമായുള്ള വാഹന വ്യൂഹം പോലും കുരുക്കിൽപെട്ടു. ജഗതിയിലെ വീടിനു മുന്നിൽ രാവിലെ മുതൽ പോലീസ് സന്നാഹം എത്തിയെങ്കിലും 150 മീറ്റർ ഭാഗം ആംബുലൻസ് കടന്നത് അരമണിക്കൂറെടുത്താണ്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും വീടിന്റെ രണ്ട് ജനൽ തകർന്നു. തിരക്ക് വർധിച്ചതോടെ ഉമ്മൻചാണ്ടിയെ അവസാനമായി കാണാനെത്തിയവരെ ദർബാർ ഹാളിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ ദർബാർ ഹാളിൽ പൊതുദർശനത്തിനുള്ള ഒരു സൗകര്യവും ഒരുക്കിയില്ല. വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു. ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കാൻ പോലും പ്രയാസപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കുടുംബംപോലും അകത്തേക്ക് കയറാനാകാതെ തിരക്കിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും തിക്കിലും തിരക്കിലും കുടുങ്ങി. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് അന്തിമോപചാരം അർപ്പിച്ചശേഷം മുഖ്യമന്ത്രിയെ ദർബാർഹാളിൽ നിന്നും മാറ്റിയത്.

മുഖ്യമന്ത്രി പോയതോടെ ജനം ഇടിച്ചുകയറി. അകത്തു കയറിയവർക്ക് പുറത്തേക്ക് ഇറങ്ങാൻ വഴിയൊരുക്കിയിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനാകാതെ പലരും അതീവ ദുഃഖത്തോടെ മടങ്ങി. തിരക്കിൽ കുടുംബാംഗങ്ങൾക്ക് പോലും ഭൗതിക ശരീരത്തിനടുത്ത് നിൽക്കാനായില്ല. കുടുംബാംഗങ്ങൾ ശാരീരികബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് ഒടുവിൽ ദർബാർഹാളിന്റെ വാതിലുകൾ അടച്ചിട്ടു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല. അവർ മണിക്കൂറുകൾ തിരക്കിൽപ്പെട്ടു നിന്നു. ഏറെ നേരം കഴിഞ്ഞാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയത്. അപ്പോഴാണ് അവർക്ക് ഇരിപ്പിടം പോലും നൽകിയത്.

പൊതുദർശനത്തിന് സർക്കാർ ഒരു നിർദ്ദേശവും നൽകിയിരുന്നില്ലെന്ന് പോലീസുകാർ പറയുന്നു. ദർബാർ ഹാളിൽ പൊതുദർശനം എന്നുമാത്രമാണ് അറിയിച്ചത്. അതിനാൽ മറ്റ് കാര്യങ്ങളോ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നില്ല. ജില്ലയിലെ മന്ത്രിയായ വി.ശിവൻകുട്ടിക്കാണ് പൊതുദർശനത്തിന്റെ ചുമതല നൽകിയത്. രാഷ്‌ട്രീയ വൈരാഗ്യത്താലാണ് പൊതുദർശനത്തിന് മതിയായ സൗകര്യം ഒരുക്കാത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Tags: deathമൃതദേഹംഉമ്മന്‍ചാണ്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.