Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദർശനം: സുരക്ഷയിലും സൗകര്യം ഒരുക്കുന്നതിലും ഗുരുതര വീഴ്ച, ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല

വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 11:13 am IST
in Kerala

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തിൽ ഗുരുതര വീഴ്ച. ജനക്കൂട്ടത്തെ നിയന്ത്രി ക്കാൻ സൗകര്യമൊരുക്കിയില്ല. സെക്രട്ടേറിയറ്റിലെ ദർബാർഹാ ളിൽപോലും സുരക്ഷ ഒരുക്കാതെ സർക്കാർ.

ഇന്നലെ പുലർച്ചെ ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ പൊതുദർശനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിച്ചതാണ്. ആദ്യം വീട്ടിലും പിന്നീട് ദർബാർ ഹാളിലും സമീപത്തെ പള്ളിയിലും കെപിസിസി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകുമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ആംബുലൻസുമായുള്ള വാഹന വ്യൂഹം പോലും കുരുക്കിൽപെട്ടു. ജഗതിയിലെ വീടിനു മുന്നിൽ രാവിലെ മുതൽ പോലീസ് സന്നാഹം എത്തിയെങ്കിലും 150 മീറ്റർ ഭാഗം ആംബുലൻസ് കടന്നത് അരമണിക്കൂറെടുത്താണ്. തുടർന്ന് മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും വീടിന്റെ രണ്ട് ജനൽ തകർന്നു. തിരക്ക് വർധിച്ചതോടെ ഉമ്മൻചാണ്ടിയെ അവസാനമായി കാണാനെത്തിയവരെ ദർബാർ ഹാളിലേക്ക് പറഞ്ഞുവിട്ടു.

എന്നാൽ ദർബാർ ഹാളിൽ പൊതുദർശനത്തിനുള്ള ഒരു സൗകര്യവും ഒരുക്കിയില്ല. വൻ ജനാവലി ഉച്ചമുതൽ ദർബാർഹാളിൽ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദർശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദർബാർ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു. ഭൗതിക ശരീരം ദർബാർ ഹാളിലേക്ക് എത്തിക്കാൻ പോലും പ്രയാസപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കുടുംബംപോലും അകത്തേക്ക് കയറാനാകാതെ തിരക്കിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും തിക്കിലും തിരക്കിലും കുടുങ്ങി. ഒടുവിൽ ഏറെ പ്രയാസപ്പെട്ടാണ് അന്തിമോപചാരം അർപ്പിച്ചശേഷം മുഖ്യമന്ത്രിയെ ദർബാർഹാളിൽ നിന്നും മാറ്റിയത്.

മുഖ്യമന്ത്രി പോയതോടെ ജനം ഇടിച്ചുകയറി. അകത്തു കയറിയവർക്ക് പുറത്തേക്ക് ഇറങ്ങാൻ വഴിയൊരുക്കിയിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കുഴഞ്ഞു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനാകാതെ പലരും അതീവ ദുഃഖത്തോടെ മടങ്ങി. തിരക്കിൽ കുടുംബാംഗങ്ങൾക്ക് പോലും ഭൗതിക ശരീരത്തിനടുത്ത് നിൽക്കാനായില്ല. കുടുംബാംഗങ്ങൾ ശാരീരികബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് ഒടുവിൽ ദർബാർഹാളിന്റെ വാതിലുകൾ അടച്ചിട്ടു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുപോലും ഒരു ഇരിപ്പിടം നൽകിയില്ല. അവർ മണിക്കൂറുകൾ തിരക്കിൽപ്പെട്ടു നിന്നു. ഏറെ നേരം കഴിഞ്ഞാണ് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയത്. അപ്പോഴാണ് അവർക്ക് ഇരിപ്പിടം പോലും നൽകിയത്.

പൊതുദർശനത്തിന് സർക്കാർ ഒരു നിർദ്ദേശവും നൽകിയിരുന്നില്ലെന്ന് പോലീസുകാർ പറയുന്നു. ദർബാർ ഹാളിൽ പൊതുദർശനം എന്നുമാത്രമാണ് അറിയിച്ചത്. അതിനാൽ മറ്റ് കാര്യങ്ങളോ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നില്ല. ജില്ലയിലെ മന്ത്രിയായ വി.ശിവൻകുട്ടിക്കാണ് പൊതുദർശനത്തിന്റെ ചുമതല നൽകിയത്. രാഷ്‌ട്രീയ വൈരാഗ്യത്താലാണ് പൊതുദർശനത്തിന് മതിയായ സൗകര്യം ഒരുക്കാത്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Tags: deathമൃതദേഹംഉമ്മന്‍ചാണ്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.