Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പന്തടിക്കാം ആവേശത്തിലേക്ക്

അന്യംനിന്നു പോകുമായിരുന്ന നാടന്‍ പന്തുകളി ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോള്‍ ഫെഡറേഷന്‍, നേറ്റീവ് ബോള്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ നാടന്‍ പന്തുകളി സംഘടിപ്പിക്കാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
in Varadyam

രഞ്ജു പി.ബി

മലപ്പുറത്തുകാര്‍ക്ക് ആവേശം ഫുട്‌ബോളാണെങ്കില്‍ കോട്ടയത്തിന് നാടന്‍ പന്തുകളിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിന്‍പുറത്തുകാര്‍ സമയം പോക്കിനായി തുണി, റബ്ബര്‍പ്പാലില്‍ മുക്കിയുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിച്ചു തുടങ്ങിയതാണ് നാടന്‍പന്തുകളി. ഇപ്പോളിത് ആയിരങ്ങള്‍ കാഴ്ചക്കാരുള്ള ടൂര്‍ണമെന്റുകളായി മാറി. പതിനായിരങ്ങളാണ് സമ്മാനത്തുക. പന്ത് പലരീതിയില്‍ വെട്ടുന്ന കളിക്ക് വെട്ടു പന്തുകളിയെന്നും പറയുന്നു. കൈകൊണ്ടും കാലുകൊണ്ടും അടിച്ചാണ് നാടന്‍പന്തുകളി. നാടന്‍പന്തുകളിയുടെ ആവേശം കടല്‍ കടന്ന് വിദേശമണ്ണിലും എത്തിത്തുടങ്ങി. തുണിപ്പന്തിന്റെ രൂപം മാറി പകരം തുകല്‍ പന്തുകളായി.

ടീം

ഒരു ടീമില്‍ പ്രധാന കളിക്കാരായി ഏഴു പേരും പകരക്കാരായി മൂന്ന് പേരും ഉണ്ടാകും. എതിര്‍ ടീം വെട്ടുന്ന പന്ത് നിലത്തു മുട്ടുന്നതിനു മുന്‍പ് പിടിച്ചെടുക്കാന്‍ മൂന്നു ചേര്‍ പിടുത്തക്കാരായി എതിര്‍ക്കളത്തിലുണ്ടാകും. ബാക്കിനാലു പേര്‍ പന്ത് അടിക്കുന്നതിനാായി തയ്യാറായി നില്‍ക്കും.

കളി

നാടന്‍ പന്തുകളിയില്‍ ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ എന്നിങ്ങനെ ആറുതരത്തിലുള്ള വെട്ടുകളാണുള്ളത്. ഒരു ടീമിലെ ഏഴു പേരും വെട്ടിക്കഴിയുമ്പോള്‍ ഒരു വര പൂര്‍ത്തിയാകും. ഇങ്ങനെ അഞ്ചു വരയാണ് മത്സരം. മത്സരം അവസാനിക്കുമ്പോള്‍ കൂടുതല്‍ പോയിന്റുള്ള ടീം വിജയിക്കും. പന്ത് വെട്ടിയോ, കാലുകൊണ്ട് അടിച്ചോ എതിര്‍ ടീമിന്റെ കളത്തിനപ്പുറം കടത്തിയാല്‍ പോയിന്റ് ലഭിക്കും. ഒരു ടീമിലെ ഏഴു പേരുടെയും അവസരം നഷ്ടമായാല്‍ അടുത്ത ടീം വെട്ടണം. ആറുതരം വെട്ടുകളില്‍ ഓരോ വെട്ടും മൂന്ന് തവണ വീതം കളിക്കണം. ഓരോ ഒന്ന്, രണ്ട്, ഒന്ന് എണ്ണങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത വെട്ടാണ് ഇത്തരത്തില്‍ ഇണ്ടന്‍ ഒന്ന് ഇണ്ടന്‍ രണ്ട്, ഇണ്ടന്‍ മൂന്ന് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആ ടീമിന് ഒരു ചക്കര ലഭിക്കും. പിന്നീട് വീണ്ടും വെട്ടുന്നതിന് ചക്കരക്കു ശേഷം ഒറ്റ ഒന്ന് എന്നു പറയുന്നു.

കളിക്കളം

സാധാരണയായി വെട്ടു പന്തുകളിക്ക് തയ്യാറാക്കുന്ന കളിക്കളത്തിന് 60 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമാണുള്ളത്.

പന്ത്

സാധാരണയായി എരുമത്തോലുപയോഗിച്ച് നിര്‍മിക്കുന്ന പന്തിന് 200 ഗ്രാമില്‍ താഴെയാണ് ഭാരമുള്ളത്. രണ്ട് ഭാഗങ്ങളുള്ള തോലിനുള്ളില്‍ പഞ്ഞി നിറച്ച് ഇരുഭാഗങ്ങളും ചേര്‍ത്ത് തയ്ച്ചാണ് പന്തുണ്ടാകുന്നത്.

നാടന്‍ പന്തുകളുടെ നിര്‍മാണത്തില്‍ അഗ്രഗണ്യനാണ് കരിപ്പാന്‍ കുഞ്ഞുമോന്‍. അയ്‌മനം സ്വദേശിയായ ഇദ്ദേഹം 53 വര്‍ഷമായി തോല്‍പ്പന്തു നിര്‍മാണ മേഖലയിലുണ്ട്. ആദ്യ കാലഘട്ടങ്ങളില്‍ ഒരു പന്തിന് രണ്ട് രൂപയായിരുന്നത് ഇന്ന് അഞ്ഞൂറ് രൂപ വരെ വിലയായി. ഇന്നും കളിക്കാന്‍ ഉപയോഗിക്കുന്ന തോല്‍പ്പന്തുകള്‍ ഇദ്ദേഹം നിര്‍മിക്കുന്നവയാണ്.

പാമ്പാടി, പുതുപ്പള്ളി, മീനടം, വെള്ളൂര്‍ എന്നിവടങ്ങളിലാണ് പ്രധാന മത്സരങള്‍ നടക്കുന്നത്. പാമ്പാടിയിലെ നാടന്‍ പന്തുകളിക്കാര്‍ക്ക് ഊര്‍ജ്ജമായിരുന്നു പുന്നൂസ് ചേട്ടന്റെ കമന്ററി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കളിക്കാര്‍ക്കുള്ള സന്ദേശങ്ങളായിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. 1963-64 കാലഘട്ടങ്ങളിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു. പാമ്പാടിയില്‍ മാതാ തിയേറ്റര്‍ നടത്തിയിരുന്ന മാതാ കുഞ്ഞ്, ആ കാലഘട്ടങ്ങളില്‍ എല്ലാ മത്സരങ്ങളും ജയിച്ചിരുന്ന അഞ്ചേരി ടീമിന്റ പ്രധാന കളിക്കാരനായിരുന്നു.

നാടന്‍ പന്തുകളി പുതുതലമുറയ്‌ക്കും ആവേശമാണ്. കമ്പംമെട്ട്, പാമ്പാടി, മീനടം, പാറമ്പുഴ തുടങ്ങി നിരവധി ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

ആറ് തരം വെട്ടുകള്‍

1) ഒറ്റ – പന്ത് ഒരു കൈകൊണ്ട് പൊക്കിയിട്ട് അതേ കൈ കൊണ്ട് വെട്ടുന്ന രീതി

2) പെട്ട – ഒരു കൈ കൊണ്ട് പന്ത് ഇട്ട് മറ്റേ കൈ കൊണ്ട് വെട്ടുന്നു.

3) പിടിയന്‍- ഒരു കൈ പിറകില്‍ പിടിച്ച് മറു കൈ കൊണ്ട് പന്തിട്ട് വെട്ടുന്നു.

4) താളം- ഒരു കൈകൊണ്ട് പന്ത് പൊക്കിയിട്ട് ആ കൈ കൊണ്ട് തുടയില്‍ അടിച്ചതിനു ശേഷം അതേ കൈ കൊണ്ട് തന്നെ പന്ത് വെട്ടുന്നു.

5) കീഴ്- ഒരു കാല്‍ ഉയര്‍ത്തി കാലിനടിയിലൂടെ പന്തിട്ട് വെട്ടുന്ന രീതി

6) ഇണ്ടന്‍- കളിയുടെ അവസാനത്തെ വെട്ടാണ് ഇണ്ടന്‍. ഇത് കാലു കൊണ്ടടിക്കുന്ന രീതിയാണ്. പന്ത് കൈ കൊണ്ട് താഴേക്കിട്ട് നിലത്തുവീഴുന്നതിനു മുന്‍പായി കാലു കൊണ്ടടിക്കണം.

ഇവയില്‍ ഓരോ വെട്ടും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മൂന്നുതവണ വെട്ടണം. ഇണ്ടന്‍ കഴിഞ്ഞാല്‍ ചക്കരയായി.

ചക്കര

ഒരു ചക്കര എന്നാല്‍ കളിയുടെ ഒരു റൗണ്ടാണ്. പരമാവധി മൂന്നു ചക്കരയൊക്കെയാണ് ഒരു കളി കളിക്കുക. സ്വന്തം വെട്ട് പരമാവധി ചക്കരയിലെത്തിക്കയും, എതിര്‍ ടീമിനെ അതിനു മുന്നേ പൂര്‍ണ്ണമായും പുറത്താക്കുകയും ചെയ്യുകയാണ് കളി ജയിക്കാനുള്ള മാര്‍ഗ്ഗം. ഓരോ റൗണ്ടിലും ഇരു ടീമിന്റെയും വെട്ട് ഒരു കളത്തില്‍ നിന്നാവും. ഇതിനായി ആദ്യം വെട്ടുന്ന ടീമിന്റെ ഊഴം തീരുമ്പോള്‍ കളം വച്ചുമാറും.  

നാട്ടിന്‍പുറങ്ങളില്‍നിന്നും അന്യംനിന്നു പോകുമായിരുന്ന നാടന്‍ പന്തുകളി ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോള്‍ ഫെഡറേഷന്‍, നേറ്റീവ് ബോള്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടതിനുശേഷം എല്ലാവര്‍ഷവും വിവിധ സ്ഥലങ്ങളില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്.

Tags: footballPlay groundനാടന്‍ പന്തുകളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.