Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പന്തടിക്കാം ആവേശത്തിലേക്ക്

അന്യംനിന്നു പോകുമായിരുന്ന നാടന്‍ പന്തുകളി ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോള്‍ ഫെഡറേഷന്‍, നേറ്റീവ് ബോള്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിവിധ സ്ഥലങ്ങളില്‍ നാടന്‍ പന്തുകളി സംഘടിപ്പിക്കാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
in Varadyam

രഞ്ജു പി.ബി

മലപ്പുറത്തുകാര്‍ക്ക് ആവേശം ഫുട്‌ബോളാണെങ്കില്‍ കോട്ടയത്തിന് നാടന്‍ പന്തുകളിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിന്‍പുറത്തുകാര്‍ സമയം പോക്കിനായി തുണി, റബ്ബര്‍പ്പാലില്‍ മുക്കിയുണ്ടാക്കുന്ന പന്ത് ഉപയോഗിച്ച് കളിച്ചു തുടങ്ങിയതാണ് നാടന്‍പന്തുകളി. ഇപ്പോളിത് ആയിരങ്ങള്‍ കാഴ്ചക്കാരുള്ള ടൂര്‍ണമെന്റുകളായി മാറി. പതിനായിരങ്ങളാണ് സമ്മാനത്തുക. പന്ത് പലരീതിയില്‍ വെട്ടുന്ന കളിക്ക് വെട്ടു പന്തുകളിയെന്നും പറയുന്നു. കൈകൊണ്ടും കാലുകൊണ്ടും അടിച്ചാണ് നാടന്‍പന്തുകളി. നാടന്‍പന്തുകളിയുടെ ആവേശം കടല്‍ കടന്ന് വിദേശമണ്ണിലും എത്തിത്തുടങ്ങി. തുണിപ്പന്തിന്റെ രൂപം മാറി പകരം തുകല്‍ പന്തുകളായി.

ടീം

ഒരു ടീമില്‍ പ്രധാന കളിക്കാരായി ഏഴു പേരും പകരക്കാരായി മൂന്ന് പേരും ഉണ്ടാകും. എതിര്‍ ടീം വെട്ടുന്ന പന്ത് നിലത്തു മുട്ടുന്നതിനു മുന്‍പ് പിടിച്ചെടുക്കാന്‍ മൂന്നു ചേര്‍ പിടുത്തക്കാരായി എതിര്‍ക്കളത്തിലുണ്ടാകും. ബാക്കിനാലു പേര്‍ പന്ത് അടിക്കുന്നതിനാായി തയ്യാറായി നില്‍ക്കും.

കളി

നാടന്‍ പന്തുകളിയില്‍ ഒറ്റ, പെട്ട, പിടിയന്‍, താളം, കീഴ്, ഇണ്ടന്‍ എന്നിങ്ങനെ ആറുതരത്തിലുള്ള വെട്ടുകളാണുള്ളത്. ഒരു ടീമിലെ ഏഴു പേരും വെട്ടിക്കഴിയുമ്പോള്‍ ഒരു വര പൂര്‍ത്തിയാകും. ഇങ്ങനെ അഞ്ചു വരയാണ് മത്സരം. മത്സരം അവസാനിക്കുമ്പോള്‍ കൂടുതല്‍ പോയിന്റുള്ള ടീം വിജയിക്കും. പന്ത് വെട്ടിയോ, കാലുകൊണ്ട് അടിച്ചോ എതിര്‍ ടീമിന്റെ കളത്തിനപ്പുറം കടത്തിയാല്‍ പോയിന്റ് ലഭിക്കും. ഒരു ടീമിലെ ഏഴു പേരുടെയും അവസരം നഷ്ടമായാല്‍ അടുത്ത ടീം വെട്ടണം. ആറുതരം വെട്ടുകളില്‍ ഓരോ വെട്ടും മൂന്ന് തവണ വീതം കളിക്കണം. ഓരോ ഒന്ന്, രണ്ട്, ഒന്ന് എണ്ണങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത വെട്ടാണ് ഇത്തരത്തില്‍ ഇണ്ടന്‍ ഒന്ന് ഇണ്ടന്‍ രണ്ട്, ഇണ്ടന്‍ മൂന്ന് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആ ടീമിന് ഒരു ചക്കര ലഭിക്കും. പിന്നീട് വീണ്ടും വെട്ടുന്നതിന് ചക്കരക്കു ശേഷം ഒറ്റ ഒന്ന് എന്നു പറയുന്നു.

കളിക്കളം

സാധാരണയായി വെട്ടു പന്തുകളിക്ക് തയ്യാറാക്കുന്ന കളിക്കളത്തിന് 60 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമാണുള്ളത്.

പന്ത്

സാധാരണയായി എരുമത്തോലുപയോഗിച്ച് നിര്‍മിക്കുന്ന പന്തിന് 200 ഗ്രാമില്‍ താഴെയാണ് ഭാരമുള്ളത്. രണ്ട് ഭാഗങ്ങളുള്ള തോലിനുള്ളില്‍ പഞ്ഞി നിറച്ച് ഇരുഭാഗങ്ങളും ചേര്‍ത്ത് തയ്ച്ചാണ് പന്തുണ്ടാകുന്നത്.

നാടന്‍ പന്തുകളുടെ നിര്‍മാണത്തില്‍ അഗ്രഗണ്യനാണ് കരിപ്പാന്‍ കുഞ്ഞുമോന്‍. അയ്‌മനം സ്വദേശിയായ ഇദ്ദേഹം 53 വര്‍ഷമായി തോല്‍പ്പന്തു നിര്‍മാണ മേഖലയിലുണ്ട്. ആദ്യ കാലഘട്ടങ്ങളില്‍ ഒരു പന്തിന് രണ്ട് രൂപയായിരുന്നത് ഇന്ന് അഞ്ഞൂറ് രൂപ വരെ വിലയായി. ഇന്നും കളിക്കാന്‍ ഉപയോഗിക്കുന്ന തോല്‍പ്പന്തുകള്‍ ഇദ്ദേഹം നിര്‍മിക്കുന്നവയാണ്.

പാമ്പാടി, പുതുപ്പള്ളി, മീനടം, വെള്ളൂര്‍ എന്നിവടങ്ങളിലാണ് പ്രധാന മത്സരങള്‍ നടക്കുന്നത്. പാമ്പാടിയിലെ നാടന്‍ പന്തുകളിക്കാര്‍ക്ക് ഊര്‍ജ്ജമായിരുന്നു പുന്നൂസ് ചേട്ടന്റെ കമന്ററി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കളിക്കാര്‍ക്കുള്ള സന്ദേശങ്ങളായിരുന്നു. ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. 1963-64 കാലഘട്ടങ്ങളിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു. പാമ്പാടിയില്‍ മാതാ തിയേറ്റര്‍ നടത്തിയിരുന്ന മാതാ കുഞ്ഞ്, ആ കാലഘട്ടങ്ങളില്‍ എല്ലാ മത്സരങ്ങളും ജയിച്ചിരുന്ന അഞ്ചേരി ടീമിന്റ പ്രധാന കളിക്കാരനായിരുന്നു.

നാടന്‍ പന്തുകളി പുതുതലമുറയ്‌ക്കും ആവേശമാണ്. കമ്പംമെട്ട്, പാമ്പാടി, മീനടം, പാറമ്പുഴ തുടങ്ങി നിരവധി ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.

ആറ് തരം വെട്ടുകള്‍

1) ഒറ്റ – പന്ത് ഒരു കൈകൊണ്ട് പൊക്കിയിട്ട് അതേ കൈ കൊണ്ട് വെട്ടുന്ന രീതി

2) പെട്ട – ഒരു കൈ കൊണ്ട് പന്ത് ഇട്ട് മറ്റേ കൈ കൊണ്ട് വെട്ടുന്നു.

3) പിടിയന്‍- ഒരു കൈ പിറകില്‍ പിടിച്ച് മറു കൈ കൊണ്ട് പന്തിട്ട് വെട്ടുന്നു.

4) താളം- ഒരു കൈകൊണ്ട് പന്ത് പൊക്കിയിട്ട് ആ കൈ കൊണ്ട് തുടയില്‍ അടിച്ചതിനു ശേഷം അതേ കൈ കൊണ്ട് തന്നെ പന്ത് വെട്ടുന്നു.

5) കീഴ്- ഒരു കാല്‍ ഉയര്‍ത്തി കാലിനടിയിലൂടെ പന്തിട്ട് വെട്ടുന്ന രീതി

6) ഇണ്ടന്‍- കളിയുടെ അവസാനത്തെ വെട്ടാണ് ഇണ്ടന്‍. ഇത് കാലു കൊണ്ടടിക്കുന്ന രീതിയാണ്. പന്ത് കൈ കൊണ്ട് താഴേക്കിട്ട് നിലത്തുവീഴുന്നതിനു മുന്‍പായി കാലു കൊണ്ടടിക്കണം.

ഇവയില്‍ ഓരോ വെട്ടും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മൂന്നുതവണ വെട്ടണം. ഇണ്ടന്‍ കഴിഞ്ഞാല്‍ ചക്കരയായി.

ചക്കര

ഒരു ചക്കര എന്നാല്‍ കളിയുടെ ഒരു റൗണ്ടാണ്. പരമാവധി മൂന്നു ചക്കരയൊക്കെയാണ് ഒരു കളി കളിക്കുക. സ്വന്തം വെട്ട് പരമാവധി ചക്കരയിലെത്തിക്കയും, എതിര്‍ ടീമിനെ അതിനു മുന്നേ പൂര്‍ണ്ണമായും പുറത്താക്കുകയും ചെയ്യുകയാണ് കളി ജയിക്കാനുള്ള മാര്‍ഗ്ഗം. ഓരോ റൗണ്ടിലും ഇരു ടീമിന്റെയും വെട്ട് ഒരു കളത്തില്‍ നിന്നാവും. ഇതിനായി ആദ്യം വെട്ടുന്ന ടീമിന്റെ ഊഴം തീരുമ്പോള്‍ കളം വച്ചുമാറും.  

നാട്ടിന്‍പുറങ്ങളില്‍നിന്നും അന്യംനിന്നു പോകുമായിരുന്ന നാടന്‍ പന്തുകളി ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളാ നേറ്റീവ് ബോള്‍ ഫെഡറേഷന്‍, നേറ്റീവ് ബോള്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടതിനുശേഷം എല്ലാവര്‍ഷവും വിവിധ സ്ഥലങ്ങളില്‍ നാടന്‍ പന്തുകളി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്.

Tags: footballPlay groundനാടന്‍ പന്തുകളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

Kerala

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.