Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ച് ചാറ്റ് ജിപിടി സിഇഒ സാം ആള്‍ട്മാന് ശുഭപ്രതീക്ഷകള്‍; നിര്‍മ്മിത ബുദ്ധിയിലുള്ള മോദിയുടെ ഉള്‍ക്കാഴ്ച അപാരമെന്ന് സാം

ഗൂഗില്‍ സെര്‍ച്ചിനെ അടിയോടെ കടപുഴക്കാന്‍ കഴിവുള്ള ചാറ്റ് ജിടിപിയുടെ സിഇഒ സാം ആള്‍ട് മാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവ്. കാരണം നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള മോദിയുടെ ആഴമേറിയ ചിന്തയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചറിവുകള്‍ അപാരമെന്ന് സാം ആള്‍ട്മാന്‍.

Janmabhumi Online by Janmabhumi Online
Jun 9, 2023, 08:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഗൂഗില്‍ സെര്‍ച്ചിനെ അടിയോടെ കടപുഴക്കാന്‍ കഴിവുള്ള ചാറ്റ് ജിടിപിയുടെ സിഇഒ സാം ആള്‍ട് മാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവ്. കാരണം നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള മോദിയുടെ ആഴമേറിയ ചിന്തയുടെ അടിസ്ഥാനത്തിലുള്ള തിരിച്ചറിവുകള്‍ അപാരമെന്ന് സാം ആള്‍ട്മാന്‍.  ചാറ്റ്ജിപിടിയെ ഏറെ നേരത്തെ രണ്ടു കയ്യും നീട്ടി പുണര്‍ന്ന ഇന്ത്യയിലും സാം ആള്‍ട്മാന് നിറയെ ശുഭപ്രതീക്ഷകള്‍. 

ഡിജിറ്റല്‍ ഡയലോഗ്സ് പരിപാടിയില്‍ മോദിയുടെ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തയില്‍ നിന്നുയര്‍ന്നുവന്ന ധാരണയെയും അതിന്റെ നേട്ടങ്ങളെയും സാം ആള്‍ട്മാന്‍ അഭിനന്ദിച്ചു.  നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയോടെയുള്ള ഉത്തരങ്ങളാണ് മോദി സമ്മാനിച്ചതെന്നും സാം ആള്‍ട്മാന്‍ പറഞ്ഞു. ചാറ്റ് ജിടിപിയെ വളരെ നേരത്തെ ഇന്ത്യ രണ്ടുകയ്യുംനീട്ടി സ്വീകരിച്ചത് മോദിയെ അത്ഭുതപ്പെടുത്തിയെന്നും ആള്‍ട്മാന്‍ പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി വലിയ താല്‍പര്യം കാട്ടിയെന്നും നിര്‍മ്മിത ബുദ്ധിയുടെ ഇന്ത്യയിലെ സാധ്യതകളെക്കുറിച്ച് മോദിയുമായി ചര്‍ച്ച നടത്തിയെന്നും സാം ആള്‍ട്മാന്‍ പറഞ്ഞു. അതേ സമയം ചില കാര്യങ്ങളില്‍ നിര്‍മ്മിതബുദ്ധിയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതിനെപ്പറ്റിയും മോദി സൂചന നല്‍കി. “രാജ്യത്തിന് മുന്നിലുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തില്‍ രാജ്യം എന്താണ് ചെയ്യേണ്ടത്, നിര്‍മ്മിത ബുദ്ധി മൂലമുണ്ടായേക്കാവുന്ന ചില ദുരവസ്ഥകളിലേക്ക് രാജ്യം വീണുപോകാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു- ഇത് അങ്ങേയറ്റം പ്രാധാന്യമുള്ള മണിക്കൂറായിരുന്നു.”- പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് സാം ആള്‍ട്മാന്‍ അഭിപ്രായപ്പെട്ടു.  

“ബുദ്ധി ഏതാണ്ട് സ്വതന്ത്രമായിത്തീരുമ്പോള്‍ ജീവിതം കൂടുതല്‍ മെച്ചപ്പെടും. നിര്‍മ്മിത ബുദ്ധി സ്വീകരിക്കുക വഴി എന്താണ് ഇന്ത്യയ്‌ക്ക് സംഭവിക്കാന്‍ പോകുന്നതെന്നത് നോക്കിക്കാണുക കൗതുകകരമാണ്. “- അദ്ദേഹം പറഞ്ഞു. ചാറ്റ് ജിപിടിയുടെ നിര്‍മ്മിത ബുദ്ധി സംവിധാനത്തിന് ഊര്‍ജ്ജം പകരാന്‍ പുനരുപയോഗ ഊര്‍ജ്ജ സാധ്യതകള്‍ ഉപയോഗിക്കുന്നതോടെ കാര്‍ബണ്‍ പുറന്തള്ളാത്ത സംവിധാനമായി അത് മാറും. അതോടെ ചാറ്റ് ജിപിടിയും നിര്‍മ്മിത ബുദ്ധിയും പരിസ്ഥിതിക്ക് ഹാനികരമല്ലാതാകും. 20 മുതല്‍ 50 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ചാറ്റ് ജിപിടിയ്‌ക്ക് അരലിറ്റര്‍ വെള്ളം ചെലവാകുമെന്നും അതിനാല്‍ അത് പരിസ്ഥിതിക്ക് ഹാനികരമാണെന്നുമുള്ള പരിസ്ഥിതി വാദികളുടെ ആശങ്കള്‍ക്കുള്ള മറുപടിയായാണ് ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സാം ആള്‍ട്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ഡിജിറ്റല്‍ ഇന്ത്യാബില്ലും  ചര്‍ച്ചാ വിഷയമായി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമത്തിന് പകരമായിരിക്കും പുതിയ ഡിജിറ്റല്‍ ഇന്ത്യന്‍ ബില്‍.  

Tags: ഡിജിറ്റല്‍ ഇന്ത്യ ബില്‍.narendramodiനരേന്ദ്രമോദിഡിജിറ്റൽ ഇന്ത്യചാറ്റ്-ജിപിറ്റിസാം ആള്‍ട്മാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കിയത് സിന്‍ഡിക്കേറ്റിന്റെ അധികാരം: മന്ത്രി ആര്‍ ബിന്ദു

ചിരിക്കുന്ന മുഖം ; രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യം

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

താമരശേരിയില്‍ ഞാവല്‍പ്പഴത്തിനോട് സാദൃശ്യമുള്ള കായ കഴിച്ച വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം

നിപ ബാധിച്ച് ഗുരുതരാവസ്ഥയിലുളള യുവതിയുടെ മകനും പനി

പറക്കും തോക്ക് എന്ന് അറിയപ്പെടുന്ന ഡ്രോണ്‍ തോക്ക്

ഇന്ത്യയ്‌ക്കുണ്ട് പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക്…ഭീകരരെ നേരിടാനും ഇന്ത്യാപാക് അതിര്‍ത്തി കാവലിലും ഈ കലാഷ്നിക്കോവ്, ഡ്രോണ്‍ കോമ്പോ കലക്കും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

വാരഫലം ജൂലൈ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് രോഗികള്‍ക്ക് ആശ്വാസം ലഭിക്കും, വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies