Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേലയും കൂലിയുമില്ല; കയര്‍പിരി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍; നോക്കുകുത്തിയായി സംസ്ഥാന സര്‍ക്കാര്‍

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 11:46 pm IST
inKerala

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടതോടെ ചെറുകിട കയര്‍ മേഖലയും, കയര്‍പിരി സംഘങ്ങളും കടുത്ത പ്രതിസന്ധിയിലായി. പൊതുമേഖലാ സ്ഥാപനമായ കയര്‍ഫെഡിന്റെ സംഭരണം നിലച്ചതോടെ കയര്‍പിരി സംഘങ്ങളുടെ പ്രവര്‍ത്തനം നിശ്ചലം.

സംഘങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതലുള്ള കയര്‍ കെട്ടിക്കിടക്കുന്നു. ക്വിന്റല്‍ കണക്കിന് കയറാണ് ഇത്തരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ കൂലി കൊടുക്കാന്‍ പോലും പണമില്ലാതെ പല സംഘങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കൂടാതെ കയര്‍ സംഘങ്ങളില്‍ നിന്ന് സംഭരിച്ച കയര്‍, കയര്‍ഫെഡിലും കെട്ടിക്കിടക്കുന്നു.

സംസ്ഥാനത്തെ 700ലധികം സംഘങ്ങളില്‍ നിന്നായി കയര്‍ഫെഡിന്റെ ഇരുപതോളം ഗോഡൗണുകളില്‍ 30 കോടിയോളം രൂപയുടെ കയര്‍ കെട്ടിക്കിടക്കുന്നതായാണ് വിവരം. ഇതോടെയാണ് കയര്‍ഫെഡ് സംഭരണം നിര്‍ത്തിയത്. സംസ്ഥാനത്ത് സംഭരിക്കുന്ന കയറിന്റെ 40 ശതമാനവും കായംകുളം കയര്‍ പ്രോജക്ടിലെ സംഘങ്ങളില്‍ നിന്നാണ്. 110 സംഘങ്ങളാണ് കായംകുളം കയര്‍ പ്രോജക്ടിലുള്ളത്. ചിറയിന്‍കീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോര്‍ത്ത് പറവൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി പ്രോജക്ടുകളിലായി 80,000 കയര്‍പിരി തൊഴിലാളികളും ഉത്പാദന മേഖലയില്‍ 20,000 തൊഴിലാളികളും പണിയെടുക്കുന്നു.

കയര്‍ കെട്ടിക്കിടക്കുന്നതില്‍ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് തൊഴിലാളികള്‍. കഴിഞ്ഞ കയര്‍ കേരളയില്‍ ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ കൃത്യമായി എത്തിക്കാന്‍ കയര്‍ വകുപ്പ് പരാജയപ്പെട്ടതാണ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.

കയര്‍ഫെഡ് സംഭരിച്ച കയറിന്റെ വില കൃത്യമായി നല്കുകയും, കയര്‍സംഘങ്ങളില്‍ കെട്ടിക്കിടക്കുന്ന കയര്‍ സംഭരിക്കുകയും ചെയ്താല്‍ മാത്രമെ കയര്‍പിരി തൊഴിലാളികളുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയു. എന്നാല്‍ ഇടതു സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇടതുപക്ഷത്തിന് ഇപ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള തൊഴില്‍ മേഖലയാണിത്. കയര്‍ മന്ത്രിക്കും വകുപ്പിനുമെതിരെ ഗത്യന്തരമില്ലാതെ സിപിഐക്കും, എഐടിയുസിക്കും പോലും പരസ്യമായി രംഗത്ത് വരേണ്ടി വന്നു. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലം മുതലാണ് കയര്‍ മേഖല കടുത്ത അവഗണന നേരിട്ടു തുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

ആലപ്പുഴ ജില്ലയില്‍ മാത്രം ഏതാനും മാസങ്ങള്‍ക്കിടെ കയര്‍ മേഖലയില്‍ പണിയെടുക്കുന്ന മൂന്നു തൊഴിലാളികളാണ് വേലയും കൂലിയുമില്ലാതെ ജീവനൊടുക്കിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, പരമ്പരാഗത കയര്‍ത്തൊഴിലാളികളുടെ കൂലി കൊടുക്കാനുള്ള ദയ എങ്കിലും കാണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

Tags: keralaകേരള സര്‍ക്കാര്‍coircoir corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.