Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രിയങ്ങളിലൂടെ അറിയുന്ന പ്രതീതികള്‍ പരിമിതം

ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും വിസ്മയമുളവാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 04:17 pm IST
in Samskriti

ഡോ.ദേവദാസ് മേനോന്‍/  

ഡോ.സുകുമാര്‍ കാനഡ  

യമദേവന്‍ പുഞ്ചിരിച്ചു: ‘അത്തന്നെ! അനന്താവബോധത്തില്‍ നിന്നും ഭിന്നമായി നിനക്കൊന്നും അനുഭവിക്കാനാവില്ല. നിനക്കറിയാവുന്നതുപോലെ അതിന് പരിധികള്‍ ഇല്ല.’

പക്ഷേ എന്നിലപ്പോഴും ഒരു സന്ദേഹം പൊങ്ങിവന്നു. എനിക്ക് ദര്‍ശിക്കാവുന്നതിന്, സ്പര്‍ശിക്കാവുന്നതിന്, ഘ്രാണിക്കാവുന്നതിന്, കേള്‍ക്കാവുന്നതിന്, സ്വാദറിയാവുന്നതിന് ഒന്നും പരിധിയില്ലെന്നോ? അതെങ്ങിനെ സാധ്യമാവും?

ഗുരുപറഞ്ഞു:’നിനക്കിപ്പോള്‍ ഇന്ദ്രിയങ്ങളിലൂടെ അറിയാന്‍ കഴിയുന്ന പ്രതീതികള്‍ക്ക് നിയതമായ ചിലപരിമിതികള്‍ ഉണ്ട്. ഇന്ദ്രിയചോദനകള്‍ക്കതീതമായി വളരെ വലിയൊരു മണ്ഡലമുണ്ടെന്ന് അറിയുക. അതുപോലെ ഇപ്പോള്‍ നിനക്കറിയുന്ന ചിലകാര്യങ്ങള്‍ ഉണ്ടെന്നതുപോലെ നിനക്കറിയില്ലാത്ത അനേകം കാര്യങ്ങള്‍ ഉണ്ട്. നിനക്ക ്ഇപ്പോള്‍ അറിയാവുന്ന കാര്യങ്ങളെപ്പറ്റി നീ ബോധവാനാണെന്നതുപേ ാലെ നിനക്കറിവില്ലാത്ത ഇന്ദ്രിയാതീതകാര്യങ്ങളെക്കുറിച്ചും നിന്നില്‍ അവബോധമുണ്ടല്ലോ. എപ്പോഴൊക്കെ അക്കാര്യങ്ങള്‍ നിന്നില്‍ അറിവായി ഉണരുന്നുവോ അത് സംഭവിക്കുന്നത് നിന്റെ അവബോധത്തിലാണ്. അവയൊന്നും അവബോധത്തിനു വെളിയിലല്ല നിലകൊള്ളുന്നത്. എന്നാല്‍ ചിന്തിച്ചുനോക്കൂ, നിന്നിലെ അവബോധത്തില്‍ യാഥാര്‍ത്ഥ്യമായോ, താല്‍ക്കാലികമായോ, സ്ഥലസംബന്ധിയായോ ഏതെങ്കിലും തരത്തിലോ തലത്തിലോ ഉള്ള പരിമിതികള്‍ ഉണ്ടോ?’

ഞാനാ വെളിപ്പെടുത്തല്‍ കേട്ട് സ്തബ്ധനായിപ്പോയി. അവബോധം എന്നത് ആകാശത്തേക്കാള്‍ സൂക്ഷ്മമാണ്. ആകാശത്തിന് യാതൊരുവിധ പരിമിതികളും ഇല്ലല്ലോ. അച്ഛന്റെ ആശ്രമത്തില്‍ എനിക്കായി ഒരു മുറിയുണ്ട്. അത് എന്റെ  ഇടമായി ഞാന്‍ കരുതിവന്നു. നാലുചുമരുകള്‍, ഒരുമേല്‍ക്കൂര, എന്നിവകൊണ്ട് പരിമിതപ്പെടുത്തിയതാണാ മുറി. എന്നാല്‍ ഒന്നുകൂടി ചിന്തിച്ചാല്‍ അറിയാനാവും അതൊരു സങ്കല്‍പ്പകല്‍പ്പനമാത്രമാണെന്ന്. കാരണം ആകാശം എല്ലാമുറികള്‍ക്കും അതീതമായി പരിമിതികളില്ലാതെയാണ് നിലകൊള്ളുന്നത്. ഒരുവീട്ടിലെ എല്ലാമുറികള്‍ക്കും ആകാശം ഒരേപോലെയാണ്. ചുവരുകള്‍കൊണ്ട ്മുറികളായി തിരിച്ച ഇടവും വീടിന് വെളിയിലെ ഇടവും എല്ലാംചേര്‍ന്നതാണ് ആകാശം. വീടുണ്ടാക്കുന്നതിനു മുന്‍പ് ആ സ്ഥലം, ആകാശം, തുറസ്സായ ഇടമായിരുന്നല്ലോ. ആ വീട് ഇടിച്ചുകളഞ്ഞാലോ, ആ ഇടം അതുപോലെ തന്നെ നിലകൊള്ളും. ശൂന്യമായആകാശമായിത്തന്നെ അവശേഷിക്കും. ആകാശത്ത് എന്തൊക്കെത്തന്നെ ഉണ്ടായാലും ഇല്ലെങ്കിലും ആകാശത്തിന് അതിരുകള്‍ ഇല്ല. എന്നാല്‍ ആകാശം അതിലുള്ള വസ്തുക്കളുടെ, അതായത് വീടിന്റെ ചുവരുകള്‍, അതില്‍ താമസിക്കുന്ന ആളുകള്‍, വീട്ടുസാമാനങ്ങള്‍, എന്നിവയുടെയൊക്കെ ആകൃതികള്‍ എടുത്താലും ആകാശം അങ്ങനെതന്നെ മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു.

Tags: നചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യംയമദേവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജീവിതലക്ഷ്യങ്ങളിലേക്കുള്ള അനന്തപ്രയാണം

Samskriti

വിദ്യാപ്രസരണവും ഗുരുവിന്റെ അനുഗ്രഹവും

Samskriti

മോഹവലയമെന്ന കുരുക്കില്‍ അകപ്പെടുന്നവന്‍ സംസാരി

Samskriti

‘വീട്, പ്രിയപ്പെട്ടവീട്…’

Samskriti

അനേകത്തില്‍ ഏകത്തെ ദര്‍ശിക്കുന്നത് ജ്ഞാനി

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.