Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരത് യാത്ര: ആകാംക്ഷ, അത്ഭുതം, കൗതുകം… ഒടുവില്‍ അഭിമാനം

ഏഴുമണിയോടെയാണ് സുരക്ഷാ പരിശോധനയോടെ സ്‌റ്റേഷനിലുള്ളിലേക്ക് കടത്തിവിട്ടത്. എല്ലാവരും ട്രെയിനിനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കില്‍. 7.45 ഓടെ ആദ്യം സി 5 ബോഗിയിലെ വാതില്‍ മാത്രം തുറന്നു. പിന്നെ ഓരോരുത്തരായി ട്രെയിനിലുള്ളിലേക്ക്. വിമാനത്തിനുള്ളിലെ സൗകര്യങ്ങള്‍.

അനീഷ് അയിലംbyഅനീഷ് അയിലം
Apr 25, 2023, 08:56 pm IST
inKerala

തിരുവനന്തപുരം: സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ ആറുമണി മുതല്‍ വന്ദേഭാരതില്‍ കയറാനായി പ്രത്യേക പാസുമായി എത്തിയവരുടെ നീണ്ടനിര പ്രത്യക്ഷമായി. പ്രത്യേകം ക്ഷണിതാക്കളായ വിദ്യാര്‍ഥികള്‍ ദേശീയ പതാകകളേന്തിയിരുന്നു. വാര്‍ത്തകളിലൂടെ അറിഞ്ഞ വന്ദേഭാരതിലേക്ക് കയറാന്‍ പോകുന്നതിന്റെ ആകാംക്ഷയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതിലെ സന്തോഷവുമായിരുന്നു ഏവര്‍ക്കും.

ഏഴുമണിയോടെയാണ് സുരക്ഷാ പരിശോധനയോടെ സ്‌റ്റേഷനിലുള്ളിലേക്ക് കടത്തിവിട്ടത്. എല്ലാവരും ട്രെയിനിനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കില്‍. 7.45 ഓടെ ആദ്യം സി 5 ബോഗിയിലെ വാതില്‍ മാത്രം തുറന്നു. പിന്നെ ഓരോരുത്തരായി ട്രെയിനിലുള്ളിലേക്ക്.

വിമാനത്തിനുള്ളിലെ സൗകര്യങ്ങള്‍. കയറുന്നവരുടെ മുഖത്ത് അമ്പരപ്പും അത്ഭുതവും മാത്രം. എല്ലാവരും ആദ്യം പോയത് എക്‌സിക്യൂട്ടീവ് കോച്ചിലേക്ക്. 180 ഡിഗ്രിയില്‍ കറങ്ങുന്ന കസേരയും വിമാനത്തിലെ പോലെ ചെയര്‍ഹാന്റിലില്‍ ഒളിപ്പിച്ച ഫുഡ്‌ട്രേയും ഒക്കെ കൗതുക കാഴ്ചകളായി.

പിന്നീട് ട്രെയിന്‍ മുഴുവന്‍ നടന്നു കാണലായി. ദൃശ്യങ്ങള്‍ പകര്‍ത്തിയും യാത്രക്കാരുടെ അനുഭവം ചോദിച്ചറിഞ്ഞും ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും ട്രെയിനില്‍ തലങ്ങും വിലങ്ങും പാച്ചിലായി. എല്ലാവരുടെയും ശബ്ദത്തില്‍ കൗതുകം നിറഞ്ഞുനിന്നു. ട്രെയിനിലെ അത്യാധുനിക സംവിധാനങ്ങളും ടോയ്‌ലറ്റും ഒക്കെ അടിപൊളിയെന്ന് യാത്രക്കാര്‍. ട്രെയിന്‍ മുഴുവന്‍ കറങ്ങി നടന്നവര്‍ സ്വന്തം സീറ്റുകളിലേക്കെത്തി.

സീറ്റുകള്‍ പുഷ്ബാക്ക് ചെയ്യാനായിരുന്നു എല്ലാവരുടെയും ശ്രമം. ഹാന്റിലില്‍ ഒളിപ്പിച്ചിരുന്ന പുഷ്ബാക്ക് ബട്ടണ്‍ കണ്ടെത്താന്‍ പലരും ഏറെ നേരമെടുത്തു. കണ്ടെത്തിയവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുനല്‍കുന്ന സൗഹൃദ കാഴ്ചകള്‍. വീണ്ടും സെല്‍ഫിയിലേക്കും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യലുമായി തിരക്കിലേക്ക്.

ഒമ്പതര മണിയോടെ ട്രെയിനിലെ ഡോറുകള്‍ അടയ്‌ക്കുന്നുവെന്ന് സന്ദേശമെത്തി. അല്‍പനേരം നിശബ്ദം. ട്രെയിനിലെ ശീതീകരണ സംവിധാനം ഒന്നുകൂടി ഉഷാറായി. പ്രധാനമന്ത്രി എയര്‍പോര്‍ട്ടിലേക്ക് എത്തുന്ന വാര്‍ത്തകള്‍ മൊബൈലുകളില്‍ നിറഞ്ഞു.  രാവിലെ 10.20ന് പ്രധാനമന്ത്രി സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. അതിനാല്‍ 10.15 ന് തന്നെ ട്രെയിനിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കി.

അദ്ദേഹത്തിന്റെ വാഹന വ്യൂഹം സ്‌റ്റേഷനു മുന്നില്‍ എത്തിയത് 10.52നായിരുന്നു. ട്രെയിനിലുള്ളിലും ആവേശം അലതല്ലി. പ്രധാനമന്ത്രി ആദ്യ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറി. വന്ദേഭാരതിനെ ആസ്പദമാക്കി വിവിധ വിദ്യാലയങ്ങളില്‍ ചിത്രം, കവിത, ഉപന്യാസ രചനാമല്‍സരങ്ങളില്‍ വിജയം നേടിയ  വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനായി കാത്തിരിപ്പുണ്ടായിരുന്നു. അവരോട് അദ്ദേഹം 20 മിനിട്ടോളം സംസാരിച്ചു.

പ്രധാനമന്ത്രി ട്രെയിനില്‍ ഇറങ്ങി നേരെ വേദിയിലേക്ക് കയറി. 11.12ന് ഫഌഗ് ഓഫ്. പിന്നെ ഒറ്റകുതിപ്പായിരുന്നു. നിമിഷം കൊണ്ട് 60ല്‍ എത്തി. പേട്ട കടന്നു പോയത് 89 കീ.മി. വേഗത്തില്‍. വളവുകളില്‍ വേഗം കുറയുന്നതും വളവ് കഴിയുമ്പോള്‍ വേഗം കൂടുന്നതും നിമിഷനേരം കൊണ്ട്.

തുമ്പയ്‌ക്കും കഴക്കൂട്ടത്തിനും ഇടയില്‍ വേഗത ആദ്യ സെഞ്ച്വറി അടിച്ചു. വര്‍ക്കലയ്‌ക്കു തൊട്ടുമുമ്പ് 101 ല്‍ കുതിച്ചു. കൊല്ലം വളവ് തിരിയാന്‍ 12 ലേക്ക് വരെ ചുരുങ്ങേണ്ടിവന്നു. വന്ദേഭാരതില്‍ ടിടിഐമാരായി ഉണ്ടായിരുന്നത് 16 പേര്‍. അതില്‍ 13 പേരും കായിക താരങ്ങളെന്ന പ്രത്യേകതയും ഉണ്ടായി.

വന്ദേഭാരതിനെ കാണാന്‍ ട്രാക്കിന് ഇരുവശവും നൂറുകണക്കിന് പേരാണ് ഓരോ സ്ഥലത്തും കാത്തുനിന്നത്. പുഷ്പവൃഷ്ടി നടത്തിയും കൈവീശി കാണിച്ചും ചിത്രങ്ങള്‍ പകര്‍ത്തിയും ആവേശത്തോടെ ശബ്ദമുണ്ടാക്കിയും അവര്‍ വന്ദേഭാരതിനെ വരവേറ്റു. നിര്‍ത്തിയ സ്‌റ്റേഷനുകളിലെല്ലാം ആവേശോജ്ജ്വല സ്വീകരണങ്ങള്‍. ഇതുകൂടി ആയതോടെ ട്രെയിനിലുള്ളിലുള്ളവരും ആവേശഭരിതരായി. ആകാംക്ഷയും കൗതുകവും അത്ഭുതവുമെല്ലാം വഴിമാറി. എല്ലാവരുടെയും മുഖത്ത് ഭാരതത്തിന്റെ സ്വന്തം വന്ദേഭാരതിന്റെ ആദ്യയാത്രയില്‍ പങ്കെടുക്കാനായതിന്റെ അഭിമാനം തെളിഞ്ഞുനിന്നു.

Tags: keralanarendramodiതിരുവനന്തപുരംകേന്ദ്ര സര്‍ക്കാര്‍vande bharat expressതിരുവനന്തപുരം സെന്‍ട്രല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.