Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

രുചിമറന്ന പഴങ്ങളും മണമകന്ന കനികളും

ഈ പരാതിയുടെ കാരണമറിയാനാണ് ചൈന കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ 'ജിന്‍ലിങ് ഡിയോ'യും സംഘവും ഇറങ്ങിത്തിരിച്ചത്. പഠനം മുന്നോട്ടു പോയതോടെ 'ജിന്‍ലിങ്' ആ സത്യം മനസ്സിലാക്കി. സ്‌ട്രോബറി പ്രിയര്‍ പറഞ്ഞത് നേരാണ്. ബറികളുടെ മണവും ഗുണവും രുചിയും വല്ലാതെ കുറഞ്ഞിരിക്കുന്നു.

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Mar 12, 2023, 05:25 am IST
inVaradyam

ചുവന്നു തുടുത്ത സ്‌ട്രോബറി പഴങ്ങള്‍ കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കും. മണവും രുചിയും കൊണ്ട് ആരെയും വശീകരിക്കും. രുചി നുണയാന്‍ ആരെയും പ്രേരിപ്പിക്കും. പക്ഷേ കുറെക്കാലമായി സ്‌ട്രോബറി പ്രേമികള്‍ക്ക് വലിയൊരു പരാതി. ബറികള്‍ക്ക് പഴയ മണമില്ല: പണ്ടേപ്പോലെ രുചിയില്ല, നുണഞ്ഞിറക്കുമ്പോള്‍ പഴയ സുഖമില്ല.

ഈ പരാതിയുടെ കാരണമറിയാനാണ് ചൈന കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ‘ജിന്‍ലിങ് ഡിയോ’യും സംഘവും ഇറങ്ങിത്തിരിച്ചത്. പഠനം മുന്നോട്ടു പോയതോടെ ‘ജിന്‍ലിങ്’ ആ സത്യം മനസ്സിലാക്കി. സ്‌ട്രോബറി പ്രിയര്‍ പറഞ്ഞത് നേരാണ്. ബറികളുടെ മണവും ഗുണവും രുചിയും വല്ലാതെ കുറഞ്ഞിരിക്കുന്നു. അതിനു കാരണക്കാര്‍ സാക്ഷാല്‍ കീടനാശിനികള്‍. സ്‌ട്രോബറി മൂത്ത് പഴുക്കും മുന്‍പേ ആക്രമിക്കാനെത്തുന്ന ഫംഗസുകളെ തുരത്താന്‍ പ്രയോഗിക്കുന്ന കുമിള്‍ നാശിനികള്‍.  

കീടനാശിനികള്‍ ജീവനാശിനികളാണെന്നും അവ പഴത്തിലും പച്ചക്കറിയിലും അരിയിലും ഗോതമ്പിലും വരെ വിഷം നിറച്ച് മനുഷ്യരെ മഹാരോഗികളാക്കുമെന്നും കേരളത്തില്‍ താമസിക്കുന്ന ആര്‍ക്കും അറിയാം. നിയന്ത്രണങ്ങള്‍ കൊണ്ട് ഒരു പരിധിയില്‍ കൂടുതല്‍ ഈ അന്തക ഭക്ഷണങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും അറിയാം. പക്ഷേ അതിനുമപ്പുറം ഇവ വിളകളുടെ മണവും മധുരവും രുചിയും പോഷകഘടനയുംവരെ മാറ്റാന്‍ പര്യാപ്തമാണെന്ന അറിവാണ് ചൈനാക്കാരനായ ‘ജിന്‍ലിങ്’ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി ജേര്‍ണലിലൂടെ നമ്മളുമായി പങ്കുവയ്‌ക്കുന്നത്.

പ്രധാനമായും രണ്ട് കുമിള്‍നാശിനികളെ കേന്ദ്രീകരിച്ചാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. ബോസ് കാലിഡ് (ബിഒഎസ്), ഡൈഫിനോ കൊണമ്പോള്‍ (ഡിഐഎഫ്)എന്നിവ. ഇവയുടെ പ്രയോഗം സ്‌ട്രോബറികളിലെ തന്മാത്രാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു കണ്ടെത്തല്‍. ശത്രു കുമിളുകളുടെ കോശ-ജൈവ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കാനായി രൂപപ്പെടുത്തിയ കുമിള്‍നാശിനികള്‍ കനികളുടെ രുചിയും മണവും മാത്രമല്ല അവയിലെ പോഷക സംയുക്തങ്ങളുടെ സാന്നിധ്യത്തെയും കുറയ്‌ക്കുന്നുവത്രേ.

ഒരേയിനത്തില്‍ പെട്ട സ്‌ട്രോബറി സസ്യങ്ങളെ മൂന്ന് സ്ഥലത്തായി ശാസ്ത്രജ്ഞര്‍ വളര്‍ത്തിയെടുത്തായിരുന്നു പരീക്ഷണം നടത്തിയത്. ഒരേ ചൂട്, ഒരേ വളം, ഒരേതരം വെള്ളം-എന്നിങ്ങനെ ഒരു വ്യത്യാസവും ഉണ്ടാവാത്ത തരത്തിലായിരുന്നു സ്‌ട്രോബറികള്‍ക്ക് നല്‍കിയ പരിരക്ഷ. ആദ്യത്തെ വിഭാഗത്തിന് ബറികള്‍ ഉണ്ടായപ്പോള്‍ മുതല്‍ ബോസ്‌കാലിഡ് കൊണ്ട് കുമിളുകളില്‍ നിന്ന് സംരക്ഷണം. രണ്ടാമത്തെ വിഭാഗത്തിന് ഡൈഫിനോ കൊണസോള്‍. മൂന്നാമത്തെ വിഭാഗത്തിന് ഒരു കുമിള്‍നാശിനിയും നല്‍കിയില്ല. കാലമെത്തിയപ്പോള്‍ ബറികള്‍ മൂത്തു പഴുത്തു. നല്ല വലിപ്പം, നല്ല നിറം. കാണാന്‍ നല്ല ചന്തം…

തുടര്‍ന്നു നടന്ന പരീക്ഷണങ്ങളാണ് കുമിള്‍നാശിനിയുടെ ക്രൂരകൃത്യങ്ങള്‍ വെളിവാക്കിയത്. ബറിയില്‍ ലയിച്ചിരിക്കുന്ന മധുരം കിനിയുന്ന സൂക്രോസും പ്രതിരോധ ശക്തി നല്‍കുന്ന സൂക്ഷ്മ പോഷകങ്ങളും കുമിള്‍നാശിനി പ്രയോഗിച്ച ബറികളില്‍ തീരെ കുറവ്. വിഷമില്ലാത്ത വിളകളില്‍ അവ ആവശ്യത്തിലേറെ. ചിലതരം പഞ്ചസാരകള്‍ക്ക് ആസിഡ് സ്വഭാവം കൈവന്നിരിക്കുന്നു. ‘ബോസ്‌കാലിഡ്’ പ്രയോഗിച്ച സ്‌ട്രോബറി പഴങ്ങളാണ് ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയതെന്നും ഗവേഷകര്‍ പറയുന്നു. ബറികളിലെ പഞ്ചസാര, ബാഷ്പീകൃത സംയുക്തങ്ങള്‍, പോഷകങ്ങള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവയുടെ ജനനത്തിനു കാരണക്കാരായ ജീനുകളുടെ പ്രവര്‍ത്തനത്തെ ഈ കുമിള്‍നാശിനി തടസ്സപ്പെടുത്തുന്നതായും ഗവേഷകര്‍ കണ്ടെത്തി.

കീടനാശിനികളുടെ ദുഷ്ടസ്വാധീനത്തെക്കുറിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്ന ഈ പഠനം ഭരണകര്‍ത്താക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കീടനാശിനികള്‍ രോഗം  വിതറുന്ന ജീവനാശിനികള്‍ മാത്രമല്ല, രുചിയും മണവും കവര്‍ന്നെടുക്കുന്ന മഹാവിപത്തുകൂടിയാണെന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ അടുക്കളയിലെത്തുന്ന പാവയ്‌ക്കയും ഏത്തക്കയും വെണ്ടക്കയുമൊക്കെ പണ്ടേപോലെ രുചിയില്ലാതാവുന്നതിന്റെ പിന്നിലും ഈ രാസവിഷങ്ങള്‍ തന്നെയാവും.

അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, കൃഷി വകുപ്പ് എന്നിവ 2022 ല്‍ പുറത്തുവിട്ട സര്‍വേ പ്രകാരം രാസകൃഷിക്ക് വിധേയമാക്കപ്പെടുന്ന 70 ശതമാനത്തിലേറെ കാര്‍ഷിക വിളകളിലും അപകടകരമായ രാസവിഷം അടങ്ങിയിരിക്കുന്നുവത്രേ. ഏറ്റവും കൂടുതല്‍ വിഷ പ്രയോഗം ഏറ്റുവാങ്ങിയതായി അവര്‍ കണ്ടെത്തിയത് സ്‌ട്രോബറി, ചെറി, ആപ്പിള്‍, ചീര (സ്പിനാഷ്), മുന്തിരി എന്നിവയിലും. കീടനാശിനികള്‍ക്കെതിരെ പെസ്റ്റിസൈഡ്‌സ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് യൂറോപ്പിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് വിപണനത്തിനെത്തുന്ന ആപ്പിളില്‍ മൂന്നില്‍ ഒന്നും വിഷം കിനിയുന്നതാണെന്ന്. കറുത്ത മുന്തിരിയില്‍ പകുതിയുടെ അവസ്ഥയും ഇതുതന്നെ. അവ ആഹരിക്കുന്നവരില്‍ ക്യാന്‍സറും കരള്‍-ഹൃദയരോഗങ്ങളും സൃഷ്ടിക്കപ്പെടുമെന്നും.

ഒരു സുന്ദര നിയമം

സ്‌പെയിന്‍ മനോഹരമായ ഒരു പരിസ്ഥിതി നിയമം നടപ്പിലാക്കിയിരിക്കുന്നു. റോഡരികിലും ബീച്ചുകളിലും ചിതറിക്കിടക്കുന്ന സിഗരറ്റു കുറ്റികള്‍ പെറുക്കിയെടുത്ത് കൊണ്ടുപോയി സംസ്‌കരിക്കുന്ന ചുമതല ഇനി അതത് സിഗരറ്റ് നിര്‍മാതാവിനായിരിക്കും. മിക്ക സിഗരറ്റ് കുറ്റികളിലും ഒരുതരം ബയോപ്ലാസ്റ്റിക്കായ സെല്ലുലോസ് അസറ്റേറ്റ് ഫൈബര്‍ കൊണ്ടു നിര്‍മിച്ച ഫില്‍ട്ടറുകളാണുള്ളത്. അവ വിഘടനം സംഭവിക്കാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുന്നുവെന്ന നിരീക്ഷണവും നിയമത്തിനു പിന്നിലുണ്ട്. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് തവികള്‍ സ്പൂണുകള്‍, പിഞ്ഞാണങ്ങള്‍, പ്ലാസ്റ്റിക് സ്‌ട്രോകള്‍, പോളിസ്റ്റിറൈന്‍ കപ്പുകള്‍ എന്നിവയുടെ ഉപയോഗവും പുതിയ പരിസ്ഥിതി റഗുലേഷനിലൂടെ സ്‌പെയിന്‍ നിയന്ത്രിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

Kerala

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana
Women

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.