Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ഷക ക്ഷേമത്തില്‍ ഊന്നിയ കേന്ദ്രഭരണം

കോണ്‍ഗ്രസ്സിന്റെ പത്ത് വര്‍ഷത്തെ കേന്ദ്ര ഭരണകാലത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷക ആത്മഹത്യകളുടെ പരമ്പരകളാണ് രാജ്യത്ത് അരങ്ങേറിയത്. ആ ചിത്രം മായ്ച്ചുകളയാന്‍ എട്ട് വര്‍ഷത്തെ മോദി ഭരണത്തിന് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്. രാജ്യത്തെ കര്‍ഷക ജനവിഭാഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി മോദിയോട് കടപ്പെട്ടിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2023, 10:37 am IST
in Editorial

ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ ഇന്ത്യയ്‌ക്കെന്നല്ല ലോകത്തിനു തന്നെ മാതൃകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ജനജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കുന്ന ഇത്തരം ബൃഹദ് പദ്ധതികള്‍ വിജയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന താല്‍പ്പര്യം മറ്റേതെങ്കിലും ഭരണകൂടം പ്രകടിപ്പിച്ചിട്ടുള്ളതായി അറിയില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, നൂറ്റിയന്‍പത് കോടിയോളം വരുന്ന ജനങ്ങളെ അന്നമൂട്ടുന്ന കര്‍ഷകരുടെ ക്ഷേമത്തിന് കയ്യയച്ചാണ് മോദി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിന്റെ ഉദാഹരണമാണ് രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും ആറായിരം രൂപ നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി. ഈ പദ്ധതിയുടെ പതിമൂന്നാമത്തെ ഗഡുവായി പതിനേഴായിരത്തോളം കോടി രൂപയാണ് ഇക്കഴിഞ്ഞ ദിവസം എട്ടുകോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചത്. വര്‍ഷത്തില്‍ മൂന്നുതവണകളിലായി രണ്ടായിരം രൂപ വീതം ലഭിക്കുന്നത് പാവപ്പെട്ട കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. വിത്തും വളവും വാങ്ങുന്നതിനുവേണ്ടിയാണ് ഈ തുക നല്‍കുന്നത്. 2019 ല്‍ തുടക്കം കുറിച്ച കിസാന്‍ സമ്മാന്‍ നിധിക്കുവേണ്ടി ഇതുവരെ രണ്ടരലക്ഷം കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയത്. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ പൊതു ബജറ്റില്‍ അറുപതിനായിരം കോടിരൂപ ഈ പദ്ധതിക്കുവേണ്ടി നീക്കിവച്ചിട്ടുള്ളത് സര്‍ക്കാര്‍ കര്‍ഷകക്ഷേമത്തിന് കല്‍പ്പിക്കുന്ന ഗൗരവത്തിന് തെളിവാണ്. ഈ ആനുകൂല്യം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്കു തന്നെ ലഭിക്കണമെന്നുള്ളതുകൊണ്ടാണ് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമെത്തിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.

ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ആകര്‍ഷകമായ മുദ്രാവാക്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനംപിടിച്ചതിനപ്പുറം ഈ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ ഒന്നിനു പുറകെ ഒന്നായി രാജ്യത്ത് അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. ആറ് പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ് സമൂഹത്തിന്റെ നട്ടെല്ലായ കര്‍ഷകരോട് കൊടിയ അനീതി ചെയ്തത്. നിന്ദാര്‍ഹമായ ഈ ചരിത്രം തിരുത്തിക്കുറിച്ചത് മോദി  സര്‍ക്കാരാണ്. കര്‍ഷകക്ഷേമത്തിനാണ് സര്‍ക്കാര്‍ ഏറ്റവും പരിഗണന നല്‍കുന്നത്. ഗ്രാമങ്ങളിലെ ദരിദ്ര കര്‍ഷകരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി  പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ശ്രദ്ധയാണ് ചെലുത്തുന്നത്. സ്വാഭാവികമായും കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. ഫോസ്ഫറ്റിക്, പൊട്ടാസ്യം വളങ്ങള്‍ക്കുള്ള സബ്‌സിഡി കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എത്തനോളിന്റെ വിലയും വര്‍ധിപ്പിച്ചു. രാസവളങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും അന്താരാഷ്‌ട്ര വിലയിലെ ചാഞ്ചാട്ടം ചെലവ് വര്‍ധനയിലേക്ക് നയിച്ചുവെങ്കിലും ആ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ചരക്ക് സബ്‌സിഡി വഴി തദ്ദേശവളത്തിനുള്ള സര്‍ക്കാര്‍ ധനസഹായത്തിനായി അന്‍പതിനായിരത്തിലധികം കോടിയാണ് അനുവദിച്ചത്. രാസവളങ്ങളുടെ വില ഗണ്യമായി കുറയ്‌ക്കുന്നതിനായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ പാര്‍ട്ടികളുടെ കണ്ണിലെ കരടാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതികളാണ്. തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയാതിരുന്നതും, അത് ജനങ്ങള്‍ തിരിച്ചറിയുന്നതുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനുള്ള ആദ്യ കാരണം. രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരെ സമ്പന്ന കര്‍ഷകരുടെയും ഇടനിലക്കാരുടെയും പിന്തുണയോടെ നടന്ന കര്‍ഷക സമരം കര്‍ഷകര്‍ക്ക് എന്തെങ്കിലും ആനുകൂല്യം നേടിയെടുക്കുന്നതിനായിരുന്നില്ല. അവരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിന് എതിരാക്കുകയെന്ന ദുഷ്ടലാക്കായിരുന്നു. ഇതിനെയും അതിജീവിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നു മാത്രമല്ല, കര്‍ഷകക്ഷേമത്തിന്റെ കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു. സമരക്കാര്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് അബദ്ധത്തില്‍ ചാടിക്കുകയായിരുന്നുവെന്ന് പല കര്‍ഷക സംഘടനകളും പിന്നീട് തിരിച്ചറിഞ്ഞു. ഈ സമരത്തില്‍ പങ്കെടുത്ത കര്‍ഷകരും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ സംതൃപ്തരാണ്. കോണ്‍ഗ്രസ്സിന്റെ പത്ത് വര്‍ഷത്തെ കേന്ദ്ര ഭരണകാലത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ കര്‍ഷക ആത്മഹത്യകളുടെ പരമ്പരകളാണ് രാജ്യത്ത് അരങ്ങേറിയത്. ആ ചിത്രം മായ്ച്ചുകളയാന്‍ എട്ട് വര്‍ഷത്തെ മോദി ഭരണത്തിന് കഴിഞ്ഞുവെന്നത് ഏറെ അഭിമാനകരമാണ്.  രാജ്യത്തെ കര്‍ഷക ജനവിഭാഗങ്ങള്‍ ഇതിന് പ്രധാനമന്ത്രി മോദിയോട് കടപ്പെട്ടിരിക്കുന്നു.

Tags: narendramodifarmerകേന്ദ്ര സര്‍ക്കാര്‍Welfare
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

News

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

പുതിയ വാര്‍ത്തകള്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.