Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മിയ്‌ക്ക് ഇനി ശനിദശ; സൗജന്യവൈദ്യുതി മുതലുള്ള ആം ആദ്മിയുടെ വാഗ്ദാനങ്ങള്‍ വെറും വാചകമടി; കെജ്രിവാള്‍ വെള്ളംകുടിയ്‌ക്കും

ദല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണമായിരുന്നു ഒരു ബദല്‍ രാഷ്‌ട്രീയശക്തി ദല്‍ഹിയില്‍ അനിവാര്യമാക്കിയത്. ഒരു കൂട്ടം എന്‍ജിഒകളും ചില ആക്ടിവിസ്റ്റുകളും ഈ സാധ്യത മുന്നില്‍ കണ്ട് വലിയൊരു ബദല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. അതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 11:12 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ്  മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണമായിരുന്നു ഒരു ബദല്‍ രാഷ്‌ട്രീയശക്തി ദല്‍ഹിയില്‍ അനിവാര്യമാക്കിയത്. ഒരു കൂട്ടം എന്‍ജിഒകളും ചില ആക്ടിവിസ്റ്റുകളും ഈ സാധ്യത മുന്നില്‍ കണ്ട് വലിയൊരു ബദല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. അതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.  

അഴിമതി തുടച്ചുനീക്കാന്‍ സഹായിക്കുന്ന ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്ന വ്ഗ്ദാനത്തോടെ അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ വന്നു. 10 വര്‍ഷം കഴിയുമ്പോള്‍ അതേ അഴിമതിയില്‍ മുങ്ങിക്കുളിച്ച ആം ആദ്മി സര്‍ക്കാരിനെയാണ് ജനം കാണുന്നത്.  

2015ല്‍ അധികാരത്തില്‍ വരുമ്പോള്‍ മൊഹല്ല ക്ലിനിക്, സൗജന്യ മരുന്നും സൗജന്യ ഡോക്ടര്‍കണ്‍സള്‍ട്ടേഷനും മലിനീകരണ നിയന്ത്രണം, ട്രാഫിക്, ട്രാന്‍സ്പോര്‍ട്ട് മാനേജ് മെന്‍റ്, വിദ്യാഭ്യാസ പരിഷ്കാരം,  ജല ബോര്‍ഡ്, സൗജന്യ വൈദ്യുതി, അര്‍ബന്‍ പ്ലാനിംഗ്, തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാകാതെ കിടക്കുന്നു.  

യഥാര്‍ത്ഥ വികസനം നടപ്പാക്കാതെ അതേക്കുറിച്ച് പരസ്യം നല്‍കലാണ് ആം ആദ്മി കൂടുതലായും ചെയ്യുന്നത്. മൊഹല്ല ക്ലിനിക്ക് പരാജയമാണ്. വിവരാവകാശ നിയമപ്രകാരം മൊഹല്ല ക്ലിനിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് 2015ന് ശേഷം ഒരൊറ്റ പുതിയ മൊഹല്ല ക്ലിനിക് ആരംഭിച്ചില്ലെന്നായിരുന്നു മറുപടി. ഇത് കാരണം കോവിഡ് മഹാമാരിക്കാലത്ത് വേണ്ടത്ര കിടക്കകളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടി. അത് കൂടുതല്‍ പേരുടെ മരണത്തില്‍ കലാശിച്ചു. അപ്പോഴും മോദിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കുകയായിരുന്നു കെജ്രിവാള്‍.  

ദല്‍ഹിയിലെ പൊതുഗതാഗതവും താറുമാറായി. പുതിയ ബസുകള്‍ ഒന്നും എത്തിയില്ല. ഫെയിം-2 പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍ മാത്രമാണ് പുതുതായി എത്തിയത്. പുതിയ ഫ്ളൈ ഓവറുകളൊന്നും സ്ഥാപിച്ചില്ല. പുതിയ കോളെജുകളോ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളോ ഉണ്ടായില്ല.  ദല്‍ഹി സ്കൂളുകളിലാകട്ടെ നൂറുകണക്കിന് അധ്യാപകതസ്തികകള്‍ നിയമനങ്ങളില്ലാതെ ഒഴിഞ്ഞു കിടുന്നു. നൂറുകണക്കിന് സ്കൂളുകള്‍ പ്രിന്‍സിപ്പല്‍ മാരില്ല.  

ദല്‍ഹി സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ർത്തിക്കുന്ന ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളെജുകള്‍ ഫണ്ടില്ലാതെ ഞെരുങ്ങി. പെന്‍ഷന്‍ കൊടുക്കുക തന്നെ ബുദ്ധിമുട്ടായതിനാല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പലമാസങ്ങള്‍ മുടങ്ങുന്നത് പതിവായി. മനീഷ് സിസോദിയ തന്റെ ആള്‍ക്കാരെ വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ കയറ്റി വിട്ടു. നേരത്തിന് ശമ്പളം നല്‍കണമെന്ന വ്യവസ്ഥയോടെ.  

വരവിനെക്കുറിച്ച് നോക്കാതെ പല സൗജന്യങ്ങളും ഭരണം പിടിക്കാന്‍ വാരിവിതറിയത് സര്‍ക്കാരിനെ കടക്കാരനാക്കി. അരവിന്ദ് കെജ്ലിവാള്‍സര്‍ക്കാര്‍ ഇപ്പോള്‍ 9,000 കോടിയുടെ ധനകമ്മിയിലാണ് ഓടുന്നത്.  

പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളില്‍ നിന്നും ഫണ്ട് വാങ്ങി ഉണ്ടാക്കിയ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ഖലിസ്ഥാന്‍ വാദികള്‍ അവിടെ ശക്തിപ്രാപിക്കുന്നു. പൊലീസുകാര്‍ പോലും ഖലിസ്ഥാന്‍ അക്രമികളെ ഭയന്നുകഴിയുന്ന സ്ഥിതിയുണ്ട്. ക്രമസമാധാനം ഇവിടെ തകര്‍ന്നിരിക്കുന്നു.  

ദല്‍ഹി മര്യാദയ്‌ക്ക് ഭരിയ്‌ക്കുന്നതിന് മുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന‍് ഫണ്ട് സ്വരൂപിക്കുന്നതിനാണ് മദ്യനയത്തില്‍ വന്‍ അഴിമതി നടത്തിയത്. ഇഷ്ടക്കാര്‍ക്ക് മദ്യഷാപ്പുകളും ലൈസന്‍സും നല്‍കി നേടിയ പണം ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം  ആദ്മി ഉപയോഗിച്ചു. പക്ഷെ എട്ട്  നിലയില്‍ പൊട്ടി. ഗുജറാത്തിലും  ശ്രമം നടന്നില്ല.  

ഏറ്റവുമൊടുവില്‍ മദ്യനയത്തിന്റെ പേരിലുള്ള അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ അഭിഷേക് മനു സിംഘ് വിയെ ഉപയോഗിച്ച് ആം ആദ്മി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു. പക്ഷെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ഈ കേസില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നാണ്. അത്രയ്‌ക്ക് ശക്തമായ തെളിവുകളാണ് സിബിഐ മദ്യനയ അഴിമതി സംബന്ധിച്ച് നിരത്തിയിരിക്കുന്നത്. ആരൊക്കെയാണ് ഈ അഴിമതിക്ക് പിന്നിലെന്ന് ഇനിയും വ്യക്തമാകണം. ഈ രേഖകള്‍ മനീഷ് സിസോദിയയും കുട്ടരും  നശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും പങ്കാളിയാണെന്ന് പറയപ്പെടുന്നു. എന്തായാലും മറ്റ് ഗത്യന്തരമില്ലാതെ അരവിന്ദ് കെജ്രിവാളിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ  മനീഷ് സിസോദിയയും സത്യേന്ദറും മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചിരിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ മുന്നില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. ആം ആദ്മി ഒരു സമ്പൂര്‍ണ്ണ പരാജയത്തിലേക്കാണ് ഉറ്റുനോക്കുന്നത്.  

Tags: സത്യേന്ദര്‍ ജെയിന്‍ആപ്-ബിജെപിമൊഹല്ല ക്ലിനിക്കിഐഎസ്ആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapഅരവിന്ദ് കെജ്‌രിവാള്‍സൗജന്യ വാഗ്ദാനംആപിന്‍റെ സൗജന്യ വൈദ്യതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.