Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മിയ്‌ക്ക് ഇനി ശനിദശ; സൗജന്യവൈദ്യുതി മുതലുള്ള ആം ആദ്മിയുടെ വാഗ്ദാനങ്ങള്‍ വെറും വാചകമടി; കെജ്രിവാള്‍ വെള്ളംകുടിയ്‌ക്കും

ദല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണമായിരുന്നു ഒരു ബദല്‍ രാഷ്‌ട്രീയശക്തി ദല്‍ഹിയില്‍ അനിവാര്യമാക്കിയത്. ഒരു കൂട്ടം എന്‍ജിഒകളും ചില ആക്ടിവിസ്റ്റുകളും ഈ സാധ്യത മുന്നില്‍ കണ്ട് വലിയൊരു ബദല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. അതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 11:12 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കോണ്‍ഗ്രസ്  മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിന്റെ അഴിമതിയില്‍ മുങ്ങിയ ഭരണമായിരുന്നു ഒരു ബദല്‍ രാഷ്‌ട്രീയശക്തി ദല്‍ഹിയില്‍ അനിവാര്യമാക്കിയത്. ഒരു കൂട്ടം എന്‍ജിഒകളും ചില ആക്ടിവിസ്റ്റുകളും ഈ സാധ്യത മുന്നില്‍ കണ്ട് വലിയൊരു ബദല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കി. അതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി.  

അഴിമതി തുടച്ചുനീക്കാന്‍ സഹായിക്കുന്ന ജന്‍ ലോക്പാല്‍ ബില്‍ നടപ്പാക്കുമെന്ന വ്ഗ്ദാനത്തോടെ അരവിന്ദ് കെജ്രിവാള്‍ അധികാരത്തില്‍ വന്നു. 10 വര്‍ഷം കഴിയുമ്പോള്‍ അതേ അഴിമതിയില്‍ മുങ്ങിക്കുളിച്ച ആം ആദ്മി സര്‍ക്കാരിനെയാണ് ജനം കാണുന്നത്.  

2015ല്‍ അധികാരത്തില്‍ വരുമ്പോള്‍ മൊഹല്ല ക്ലിനിക്, സൗജന്യ മരുന്നും സൗജന്യ ഡോക്ടര്‍കണ്‍സള്‍ട്ടേഷനും മലിനീകരണ നിയന്ത്രണം, ട്രാഫിക്, ട്രാന്‍സ്പോര്‍ട്ട് മാനേജ് മെന്‍റ്, വിദ്യാഭ്യാസ പരിഷ്കാരം,  ജല ബോര്‍ഡ്, സൗജന്യ വൈദ്യുതി, അര്‍ബന്‍ പ്ലാനിംഗ്, തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളെല്ലാം പൂര്‍ത്തിയാകാതെ കിടക്കുന്നു.  

യഥാര്‍ത്ഥ വികസനം നടപ്പാക്കാതെ അതേക്കുറിച്ച് പരസ്യം നല്‍കലാണ് ആം ആദ്മി കൂടുതലായും ചെയ്യുന്നത്. മൊഹല്ല ക്ലിനിക്ക് പരാജയമാണ്. വിവരാവകാശ നിയമപ്രകാരം മൊഹല്ല ക്ലിനിക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് 2015ന് ശേഷം ഒരൊറ്റ പുതിയ മൊഹല്ല ക്ലിനിക് ആരംഭിച്ചില്ലെന്നായിരുന്നു മറുപടി. ഇത് കാരണം കോവിഡ് മഹാമാരിക്കാലത്ത് വേണ്ടത്ര കിടക്കകളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടി. അത് കൂടുതല്‍ പേരുടെ മരണത്തില്‍ കലാശിച്ചു. അപ്പോഴും മോദിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ നോക്കുകയായിരുന്നു കെജ്രിവാള്‍.  

ദല്‍ഹിയിലെ പൊതുഗതാഗതവും താറുമാറായി. പുതിയ ബസുകള്‍ ഒന്നും എത്തിയില്ല. ഫെയിം-2 പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍ മാത്രമാണ് പുതുതായി എത്തിയത്. പുതിയ ഫ്ളൈ ഓവറുകളൊന്നും സ്ഥാപിച്ചില്ല. പുതിയ കോളെജുകളോ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളോ ഉണ്ടായില്ല.  ദല്‍ഹി സ്കൂളുകളിലാകട്ടെ നൂറുകണക്കിന് അധ്യാപകതസ്തികകള്‍ നിയമനങ്ങളില്ലാതെ ഒഴിഞ്ഞു കിടുന്നു. നൂറുകണക്കിന് സ്കൂളുകള്‍ പ്രിന്‍സിപ്പല്‍ മാരില്ല.  

ദല്‍ഹി സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ർത്തിക്കുന്ന ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളെജുകള്‍ ഫണ്ടില്ലാതെ ഞെരുങ്ങി. പെന്‍ഷന്‍ കൊടുക്കുക തന്നെ ബുദ്ധിമുട്ടായതിനാല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പലമാസങ്ങള്‍ മുടങ്ങുന്നത് പതിവായി. മനീഷ് സിസോദിയ തന്റെ ആള്‍ക്കാരെ വിവിധ സര്‍ക്കാര്‍ തസ്തികകളില്‍ കയറ്റി വിട്ടു. നേരത്തിന് ശമ്പളം നല്‍കണമെന്ന വ്യവസ്ഥയോടെ.  

വരവിനെക്കുറിച്ച് നോക്കാതെ പല സൗജന്യങ്ങളും ഭരണം പിടിക്കാന്‍ വാരിവിതറിയത് സര്‍ക്കാരിനെ കടക്കാരനാക്കി. അരവിന്ദ് കെജ്ലിവാള്‍സര്‍ക്കാര്‍ ഇപ്പോള്‍ 9,000 കോടിയുടെ ധനകമ്മിയിലാണ് ഓടുന്നത്.  

പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദികളില്‍ നിന്നും ഫണ്ട് വാങ്ങി ഉണ്ടാക്കിയ സര്‍ക്കാര്‍ വന്‍ പരാജയമാണ്. ഖലിസ്ഥാന്‍ വാദികള്‍ അവിടെ ശക്തിപ്രാപിക്കുന്നു. പൊലീസുകാര്‍ പോലും ഖലിസ്ഥാന്‍ അക്രമികളെ ഭയന്നുകഴിയുന്ന സ്ഥിതിയുണ്ട്. ക്രമസമാധാനം ഇവിടെ തകര്‍ന്നിരിക്കുന്നു.  

ദല്‍ഹി മര്യാദയ്‌ക്ക് ഭരിയ്‌ക്കുന്നതിന് മുന്‍പ് മറ്റ് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന‍് ഫണ്ട് സ്വരൂപിക്കുന്നതിനാണ് മദ്യനയത്തില്‍ വന്‍ അഴിമതി നടത്തിയത്. ഇഷ്ടക്കാര്‍ക്ക് മദ്യഷാപ്പുകളും ലൈസന്‍സും നല്‍കി നേടിയ പണം ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആം  ആദ്മി ഉപയോഗിച്ചു. പക്ഷെ എട്ട്  നിലയില്‍ പൊട്ടി. ഗുജറാത്തിലും  ശ്രമം നടന്നില്ല.  

ഏറ്റവുമൊടുവില്‍ മദ്യനയത്തിന്റെ പേരിലുള്ള അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ അഭിഷേക് മനു സിംഘ് വിയെ ഉപയോഗിച്ച് ആം ആദ്മി സുപ്രീംകോടതിയില്‍ കേസ് വാദിച്ചു. പക്ഷെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ഈ കേസില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നാണ്. അത്രയ്‌ക്ക് ശക്തമായ തെളിവുകളാണ് സിബിഐ മദ്യനയ അഴിമതി സംബന്ധിച്ച് നിരത്തിയിരിക്കുന്നത്. ആരൊക്കെയാണ് ഈ അഴിമതിക്ക് പിന്നിലെന്ന് ഇനിയും വ്യക്തമാകണം. ഈ രേഖകള്‍ മനീഷ് സിസോദിയയും കുട്ടരും  നശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും പങ്കാളിയാണെന്ന് പറയപ്പെടുന്നു. എന്തായാലും മറ്റ് ഗത്യന്തരമില്ലാതെ അരവിന്ദ് കെജ്രിവാളിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ  മനീഷ് സിസോദിയയും സത്യേന്ദറും മന്ത്രിസ്ഥാനങ്ങള്‍ രാജിവെച്ചിരിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ മുന്നില്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. ആം ആദ്മി ഒരു സമ്പൂര്‍ണ്ണ പരാജയത്തിലേക്കാണ് ഉറ്റുനോക്കുന്നത്.  

Tags: സൗജന്യ വാഗ്ദാനംആപിന്‍റെ സൗജന്യ വൈദ്യതിസത്യേന്ദര്‍ ജെയിന്‍ആപ്-ബിജെപിമൊഹല്ല ക്ലിനിക്കിഐഎസ്ആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapഅരവിന്ദ് കെജ്‌രിവാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.