Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോക്ടറാകണം…ഒരു രാത്രിയെങ്കിലും ചോരാത്ത വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങണം…

ഒറീസയില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ കലോത്സവത്തില്‍ മത്സരിച്ചശേഷം രാവിലയാണ് കോഴിക്കോട് എത്തിയത്. അപ്പീലിലൂടെ എത്തി ഇപ്പോള്‍ എഗ്രേഡും നേടി

അനീഷ് അയിലംbyഅനീഷ് അയിലം
Jan 8, 2023, 11:18 am IST
inKerala

”വേറെ നിവൃത്തിയില്ല സാറേ…ആറേഴു വയറു പട്ടിണികിടന്ന് ചാകാത്തത് വീട്ടുജോലിക്ക് പോകണത് കൊണ്ടാണ്…ഇവിടേക്ക് വന്നത് തന്നെ ഡാന്‍സ് സാറിന്റെ വണ്ടീം പണയം വച്ചാ…എങ്കിലും ഞാന്‍ അവളെ പഠിപ്പിക്കും സാറേ..അവളുടെ ആഗ്രഹംപോലെ ഡോക്ടറാക്കും..പക്ഷെ എന്നെകൊണ്ട് എത്രനാള്‍ കൊണ്ടുപോകാനാകുമെന്ന് അറിയില്ല…” വിതുമ്പലില്‍ അമ്മിണിയുടെ വാക്കുകള്‍ മുറിഞ്ഞു. നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് ആദിത്യ, അമ്മിണിയുടെ നെഞ്ചിലേക്ക് ചാഞ്ഞുപോയി… ഒരുകൈകൊണ്ട് മകളെ ചേര്‍ത്തുപിടിക്കുമ്പോഴും സങ്കടം കടിച്ചമര്‍ത്തിയ അമ്മിണിയുടെ കണ്ണുകളില്‍ നിശ്ചദാര്‍ഢ്യം കാണാമായിന്നു.

ഹയര്‍സെക്കന്ററി വിഭാഗം നാടോടി നൃത്തത്തിന്റെ ഒടുവിലത്തെ മത്സാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണ് മത്സരം കഴിഞ്ഞ് കോട്ടയം കറുകച്ചാല്‍ എന്‍എസ്എസ് എച്ച്എസ്എസിലെ ആദിത്യ രാജുവും അമ്മ അമ്മിണിയും കയറിവരുന്നത്. വിവരങ്ങള്‍ ചോദിക്കുന്നതിനടയില്‍ അമ്മിണി തന്റെ ജീവിതം വിവരിച്ചു. കോട്ടയം കറുകച്ചാല്‍ നടുവിലേപറമ്പില്‍ അമ്മിണിക്ക് മൂന്നുമക്കളാണ്. ഭര്‍ത്താവ് രാജു വേര്‍പിരഞ്ഞപോലെയും. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ആറുസഹോദരങ്ങള്‍ക്കും കൂടിയുള്ള 10 സെന്റിലെ പൊളിഞ്ഞുവീഴാറായ രണ്ടുമുറി വീട്ടിലാണ് താമസം. മഴയത്ത് ചോര്‍ന്നൊലിച്ചപ്പോള്‍ ജോലിക്ക് പോകുന്ന വീട്ടുകാര്‍ ചുമരുകള്‍ക്ക് മുകളില്‍ ടാര്‍പ്പാളിന്‍ കെട്ടികൊടുത്തു. വിവാഹം കഴിക്കാത്ത രണ്ടു സഹോദരിമാരും സുഖമില്ലാതെ സഹോദരനും അമ്മിണിയുടെ ചുമലിലാണ്. അമ്മ തങ്കമ്മ അഞ്ചുമാസം മുമ്പ് മരിക്കുന്നവരെ അമ്മയുടെ കാര്യങ്ങളും തങ്കമണിയാണ് നോക്കിയത്. അതിനെല്ലാം ഒപ്പം മൂന്നുമക്കളുടെ വിദ്യാഭ്യാസവും. പത്തുപന്ത്രണ്ട് വര്‍ഷമായി വീടിനുവേണ്ടി കയറി ഇറങ്ങാത്ത ഇടങ്ങളിലല്ല. കറുകച്ചാല്‍ പഞ്ചായത്തില്‍ നല്‍കിയ അപേക്ഷകള്‍ക്ക് കണക്കില്ല. പട്ടികജാതി വിഭാഗത്തില്‍ ആയിട്ടുപോലും പരിഗണിച്ചില്ല.

ആദിത്യക്ക് നൃത്തത്തിലെ കഴിവ് മനസിലാക്കിയാണ് അവളുടെ കുഞ്ഞുന്നാള്‍ മുതല്‍ നൃത്താധ്യാപകനായ കലാക്ഷേത്ര സാജന്‍ സൗജന്യമായാണ് പഠിപ്പിക്കുന്നത്. ഒറീസയില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ കലോത്സവത്തില്‍ മത്സരിച്ചശേഷം രാവിലയാണ് കോഴിക്കോട് എത്തിയത്. അതിന്റെയും കലോത്സവത്തിന്റെയും ഒക്കെ ചെലവിനായി സാജന്‍ തന്റ വണ്ടി പണയം വച്ചു. അപ്പീലിലൂടെ എത്തി ഇപ്പോള്‍ എഗ്രേഡും നേടി. അടിച്ചമര്‍ത്തപ്പെട്ട പറയപെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും കഥയാണ് അവതരിപ്പിച്ചത്. നൃത്തത്തില്‍ മാത്രമല്ല പ്ലസ്ടു സയന്‍സിലെ മികച്ച വിദ്യാര്‍ത്ഥിയാണ്. ആദിത്യക്ക് ഒരാഗ്രഹമേ ഉള്ളൂ…പഠിക്കണം.. പഠിച്ച് ഡോക്ടറായി അമ്മയ്‌ക്ക് താങ്ങാവണം. മഴപെയ്താല്‍ ചോരാത്തവീട്ടില്‍ ഒരു രാത്രിയെങ്കിലും അമ്മയെ സന്തോഷത്തോടെ ഉറക്കണം…പക്ഷെ മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുംമുന്നേ തളര്‍ന്നുപോകുമോ എന്ന ഭയമുണ്ട് ആ അമ്മയ്‌ക്ക്…

Tags: housemotherSchool Youth Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.