തിരുവനന്തപുരം : സജി ചെറിയാന്റെ മന്ത്രിപദം സംബന്ധിച്ച് ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാമെന്ന് നിയമോപദേശം. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെതിരെ സബ്കോടതിയിലുള്ള കേസില്‍ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
എന്നാല്‍ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്നും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നല്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ തിങ്കളാഴ്ച വൈകീട്ട് തലസ്ഥാനത്ത് എത്തും.
ഭരണഘടനാവിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് ജൂലൈ ആറിനാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവച്ചത്. കേസില്‍ അന്വേഷണം നടത്തിയ പോലീസ് റഫര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ധാര്‍മികമായും നിയമപരമായും സജി ചെറിയാനു മുന്നില്‍ തടസ്സങ്ങള്‍ ഇല്ലെന്നതിനാല്‍ മടങ്ങിവരവ് നീട്ടിക്കൊണ്ടു പോകേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേയും വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: