Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടത്തില്‍പ്പെട്ട തമിഴ് അയ്യപ്പന്മാരെ രക്ഷിച്ചു; ഉപേക്ഷിക്കപ്പെട്ട അവരുടെ ഇരുമുടിക്കെട്ടുകള്‍ ശബരിമലയിലെത്തിച്ചു; ഒടുവില്‍ രാജേഷിന് ആദരം

ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 07:54 pm IST
inKerala
രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

പത്തനംതിട്ട: ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.  

അത്രയേറെയാണ് രാജേഷ് അവരെ സഹായിച്ചത്.  ഡിസംബര്‍ 16നാണ് ആ അപകടം നടന്നത്.തമിഴ്നാട് സ്വദേശികളുടെ വാഹനം എരുമേലിയില്‍ ഒരു വളവു തിരിയുന്നതിനിടെ തെന്നി താഴേയ്‌ക്ക് മറിഞ്ഞു.  

21 തീര്‍ത്ഥാടകരുമായി ചെന്നൈയിലെ താമ്പ്രത്തില്‍ നിന്നും വരികയായിരുന്ന വാന്‍. 18 പേര്‍ക്ക് പരിക്കേറ്റു, ഒരു പത്ത് വയസ്സുകാരി പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.  

മേസ്തിരിപ്പണിക്കാരനായ രാജേഷ് ഉച്ചവരെ ജോലി ചെയ്ത് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എരുമേലിയിലെ അപകടം കാണുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ നന്നേ കുറവായിരുന്നു. പരിക്കേറ്റ അയ്യപ്പന്മാരെ ആദ്യം ഏരുമേലി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ രാജേഷ് മുന്നിട്ട് നിന്നു. പരിക്കേറ്റ തമിഴ്നാട്ടിലെ സ്വാമിമാര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് രാജേഷ് എല്ലാം മറന്ന് ഇറങ്ങിയത്.  

ചികിത്സയില്‍ ഇരിക്കുമ്പോള്‍ രാമു എന്ന ആളുടെ മകളായ കുട്ടിസ്വാമിയായ പത്ത് വയസുകാരി സംഘമിത്ര മരിച്ചു.  അതോടെ തകര്‍ന്നുപോയ രാമുവിനെ സാന്ത്വനിപ്പിക്കാനും രാജേഷ്  തണലായി നിന്നു.  

അതിനിടയിലാണ് സ്വാമിമാര്‍ അപകടസ്ഥലത്ത് നഷ്ടപ്പെട്ട ബാഗുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് രാജേഷിനെ അറിയിച്ചത്. വീണ്ടും അപകടസ്ഥലത്തെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ട മിനിവാന്‍ കൊണ്ടുപോകാന്‍ തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ റബ്ബര്‍ തോട്ടത്തിനിടയില്‍ സ്വാമിമാരുടെ ഇരുമുടിക്കെട്ടുകള്‍ ഉപേക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. . ഉടനെ  അയ്യപ്പന്മാരുടെ 18 ഓളം ഇരുമുടിക്കെട്ടുകള്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും ശേഖരിച്ച് മുണ്ടക്കയത്തുള്ള ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസില്‍ എത്തിച്ചു. പിന്നീട് അത് ശബരിമലയില്‍ എത്തിച്ച് നെയ്യഭിഷേകവും നടത്തി.  18  ഇരുമുടിക്കെട്ടിലുണ്ടായിരുന്ന നെയ് തേങ്ങ ഉള്‍പ്പെടെയുള്ള വഴിപാട് സാധനങ്ങളും ശബരിമലയില്‍ എത്തിച്ചിരുന്നു. ഇനി പ്രസാദവും അരവണയും അപകടത്തില്‍പ്പെട്ട അയ്യപ്പന്മാര്‍ക്ക്  എത്തിച്ച് നല്‍കാനിരിക്കുകയാണ് രാജേഷ്. അപകടത്തില്‍ മരിച്ച സംഘമിത്രയുടെയും അച്ഛന്‍ രാമുവിന്റെയും ഇരുമുടികള്‍ അഴുതയാറ്റില്‍ ഒഴുക്കി.  

സംഘമിത്രയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതുവരെ രാജേഷ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ വീട്ടിലേക്ക് മടങ്ങാനുള്ള വണ്ടിക്കൂലി പോലുമില്ലാതിരുന്ന രാജേഷിനെ തമിഴ്നാട്ടിലെ സ്വാമിമാര്‍ തന്നെയാണ് വണ്ടിക്കൂലി നല്‍കി മടക്കിയയച്ചത്.  

അപകടത്തിന് കാരണമായ എരുമേലിയിലെ റോഡിലെ വളവില്‍ സംരക്ഷണ ഭിത്തിയ കെട്ടിയാല്‍ ഭാവി അപകടങ്ങള്‍ ഒഴിവാക്കാമെന്ന നിര്‍ദേശം വന്നപ്പോള്‍ സംരക്ഷണ ഭിത്തി കെട്ടാനും കെട്ടിടം പണിക്കാരനായ രാജേഷ് മുന്നില്‍ നിന്നു.  

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ രാജേഷിനെ പൊന്നാട അണിയിച്ചു. തമിഴ്നാട് സ്വദേശികളായ സ്വാമിമാരുടെ ഹൃദയത്തിലാണ് രാജേഷിന്റെ സ്ഥാനം. ഇപ്പോഴും അവര്‍ രാജേഷുമായി ബന്ധപ്പെടുന്നു. രാജേഷ് അയച്ച പ്രസാദം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഓര്‍മ്മയായി അവരില്‍ എന്നും ഉണ്ടാകും.  

Tags: ശബരിമല തീര്‍ത്ഥാടകരുശബരിമല തീര്‍ത്ഥാടകരുടെ ബസപകടംഎരുമേലി അപകടംലോകാരോഗ്യ സംഘടനസേവനംപോലീസ്RajesherumeliSABARIMALAശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.