Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറോടുള്ള വിരോധം ക്രിസ്തുമസിനോട് തീര്‍ക്കുന്നു

ഓണവും ക്രിസ്തുമസുമൊക്കെ മലയാളികള്‍ പൊതുവായി ആഘോഷിക്കുന്നതാണ്. രാഷ്‌ട്രീയം അതില്‍ കടന്നുവരാറില്ല. രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷത്തിനില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ശക്തിപ്പെടുത്തുകയും, ലീഗിനെപ്പോലുള്ള വര്‍ഗീയകക്ഷികളുടെ പിന്തുണയാര്‍ജിക്കുകയുമാണ് ഇതിനു പിന്നിലെ ദുഷ്ടലാക്ക്. ഈ വിഭാഗീയതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 14, 2022, 05:00 am IST
inEditorial

രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തിലേക്കുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തീരുമാനം പ്രത്യക്ഷത്തില്‍ തന്നെ സാമാന്യമര്യാദയുടെ ലംഘനവും, ഭരണഘടനയെയും കീഴ്‌വഴക്കങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. രാഷ്‌ട്രീയമോ നയപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും ഗവര്‍ണറുടെ ക്ഷണക്കത്തു ലഭിച്ചാല്‍ രാജ്ഭവനിലെ ആഘോഷങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കാറുണ്ട്. സര്‍ക്കാരിന്റെ പരിപാടിയില്‍ ഗവര്‍ണറും സംബന്ധിക്കും. ജനാധിപത്യപരവും ആരോഗ്യകരവുമായ ഈ പതിവ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരാണ് തെറ്റിച്ചത്. സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ഓണാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പമാണ് ഗവര്‍ണര്‍ ഓണമാഘോഷിച്ചത്. വിദ്വേഷത്തിന്റേതായ ഈ അന്തരീക്ഷം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സൃഷ്ടിയാണ്. ഭരണഘടനാപരമായി സര്‍ക്കാരിന്റെ അധിപനായിരുന്നിട്ടും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും ഗവര്‍ണര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നിരുത്തരവാദപരവും നിന്ദ്യവുമായ പ്രസ്താവനകളുടെ തുടര്‍ച്ചയാണ് രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്കുള്ള ക്ഷണം നിരസിച്ചിരിക്കുന്നതും. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത കണക്കിലെടുക്കാതെ മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു സര്‍ക്കാര്‍ പോകാതിരിക്കുന്നതില്‍ അതിശയോക്തിയില്ല.

വിദ്വേഷം സിപിഎമ്മിന് രാഷ്‌ട്രീയം തന്നെയാണ്.  രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നതില്‍ മാത്രമല്ല, ഇടപെടുന്ന എല്ലാ മേഖലയിലും അവര്‍ അത് പ്രകടിപ്പിക്കും. അധികാരം കിട്ടുമ്പോഴൊക്കെ വെറുപ്പ് ആഘോഷമാക്കി മാറ്റും. നിയമസഭയ്‌ക്കകത്തുപോലും ഇങ്ങനെ ചെയ്തിട്ടുള്ളതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അപ്പോഴും ഇക്കൂട്ടരുടെ ഇരട്ടനാവുകള്‍ സജീവമായിരിക്കും. നിയമസഭയിലെ അക്രമസംഭവങ്ങള്‍ക്ക് തെളിവില്ലെന്നാണല്ലോ കോടതിയില്‍ വാദിച്ചത്. എന്നിട്ട് സമാധാനത്തിന്റെയും പ്രതിപക്ഷബഹുമാനത്തിന്റെയുമൊക്കെ വക്താക്കള്‍ ചമയും. മതനേതാക്കളെയും രാഷ്‌ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പരമ്പരാഗത ശൈലി പോലും ഇതാണല്ലോ. ഇക്കൂട്ടരില്‍നിന്ന് മറിച്ചു പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും. ഇത്തരം വിദ്വേഷത്തിന് പലപ്പോഴും ഇരയായിട്ടുള്ള ഇപ്പോഴത്തെ പ്രതിപക്ഷം തന്നെ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരായ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നത് വിചിത്രമാണ്. സര്‍ക്കാരിനോട് ഐക്യം പ്രഖ്യാപിച്ച് ഗവര്‍ണറുടെ ക്ഷണം നിരസിച്ച് രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തില്‍ പങ്കെടുക്കാതിരിക്കുന്നത് എന്തു കാരണത്താലാണെന്ന് കോണ്‍ഗ്രസ്സും പ്രതിപക്ഷ നേതാവും ജനങ്ങളോട് വിശദീകരിക്കണം. ഇസ്ലാമിക മതമൗലികവാദികളുടെ കണ്ണിലെ കരടായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുസ്ലിംലീഗ് കാണുന്നത് ശത്രുവായാണ്. ലീഗിന്റെ സമ്മര്‍ദ്ദഫലമായി അവരെ പ്രീതിപ്പെടുത്താനാണോ രാഷ്‌ട്രീയവും നയപരവുമായ യാതൊരു പ്രശ്‌നങ്ങളും അന്തര്‍ഭവിക്കാത്ത രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തില്‍നിന്ന് കോണ്‍ഗ്രസ്സ് വിട്ടുനില്‍ക്കുന്നത്? ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ നാവുകൊണ്ട് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സഭയില്‍ സംസാരിക്കുന്നത് ഇതുകൊണ്ടാണോ?

ആരിഫ് മുഹമ്മദ് ഖാന്‍ എന്തുകൊണ്ടാണ് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും അനഭിമതനായതെന്ന് എല്ലാവര്‍ക്കും അറിയാം. അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ ഹൈജാക്കു ചെയ്യുകയും, പാര്‍ട്ടിവല്‍ക്കരിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കുന്നതാണ് കാരണം. സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളും ബന്ധുനിയമനങ്ങളും ഗവര്‍ണര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുകയും, അത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് ഗവര്‍ണറെ സര്‍ക്കാരിന്റെ ശത്രുവാക്കിയത്. അതിനു മുന്‍പ് ഓരോരോ കാര്യസാധ്യത്തിനുവേണ്ടി ഇക്കൂട്ടര്‍ രാജ്ഭവനില്‍ പാടുകിടന്നത് ആരും മറന്നിട്ടില്ല. ചാന്‍സലര്‍ പദവി ഒഴിയാന്‍ താന്‍ ഒരുക്കമാണെന്നു ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്നു കത്തെഴുതിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ മുഖ്യമന്ത്രി ഇപ്പോള്‍ ചാന്‍സലറെ പുറത്താക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിലെ പരിഹാസ്യത സ്വബോധമുള്ളവര്‍ക്കൊക്കെ തിരിച്ചറിയാനാവും. ഗവര്‍ണറെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരമാവധി നോക്കി. വഴങ്ങുന്നില്ലെന്നു വന്നപ്പോഴാണ് ദുര്‍മുഖം കാട്ടാന്‍ തുടങ്ങിയത്. ഓണവും ക്രിസ്തുമസുമൊക്കെ മലയാളികള്‍ പൊതുവായി ആഘോഷിക്കുന്നതാണ്. രാഷ്‌ട്രീയം അതില്‍ കടന്നുവരാറില്ല. രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷത്തിനില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ശക്തിപ്പെടുത്തുകയും, ലീഗിനെപ്പോലുള്ള വര്‍ഗീയകക്ഷികളുടെ പിന്തുണയാര്‍ജിക്കുകയുമാണ് ഇതിനു പിന്നിലെ ദുഷ്ടലാക്ക്. ഈ വിഭാഗീയതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍kerala governorക്രിസ്തുമസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.