Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താമരയിതളിലെ സുവര്‍ണ ചരിതം; റെക്കോര്‍ഡ് വിജയം കൈപ്പിടിയിലൊതുക്കി ബിജെപി

1990ലാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി സര്‍ക്കാരിന്റെ ഭാഗമായത്. ജനതാദളും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തി. മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി.

പി.ഷിമിത്ത്byപി.ഷിമിത്ത്
Dec 9, 2022, 10:06 am IST
inIndia

ഗാന്ധിനഗര്‍: 27 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഗുജറാത്തില്‍ ഇക്കുറി പാര്‍ട്ടി ലക്ഷ്യമിട്ട റെക്കോര്‍ഡ് വിജയം കൈപ്പിടിയിലൊതുക്കാന്‍ ബിജെപിക്ക് സാധിച്ചു. പറയുന്നത് പ്രവര്‍ത്തിക്കുമെന്നും പ്രവര്‍ത്തിക്കുന്നതേ പറയുമെന്നുമുള്ള നയം ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി ഗുജറാത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവരുള്‍പ്പെടെയുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന്റെ തുടക്കം മുതല്‍ പാര്‍ട്ടിയുടെ ലക്ഷ്യം റെക്കോര്‍ഡ് വിജയമാണെന്ന് പലതവണ വ്യക്തമാക്കിയിരുന്നു. ഏറ്റവും വലിയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക എന്നതായിരുന്നു ഓരോ പ്രവര്‍ത്തകന്റെയും ലക്ഷ്യം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് നേടി അധികാരത്തിലേറിയത് കോണ്‍ഗ്രസായിരുന്നു, 1985ല്‍ 149 സീറ്റുകള്‍. അതില്‍ നിന്ന് ഒരു പടി കൂടി കടന്ന് 150 സീറ്റുകളാണ് ബിജെപി ലക്ഷ്യം വെച്ചത്. എന്നാല്‍ 156 സീറ്റുകള്‍ ലഭിച്ചു.

ഒമ്പത് സീറ്റുകളുമായി ഗുജറാത്ത് നിയമസഭയില്‍ അരങ്ങേറ്റം കുറിച്ചതാണ് ബിജെപി. 1995ല്‍ 121, 1998ല്‍ 117, 2002ല്‍ 127, 2007ല്‍ 117, 2012ല്‍ 115, 2017ല്‍ 99 സീറ്റുമാണ് നേടിയത്. 2002ല്‍ 127 സീറ്റ് ലഭിച്ചതാണ് ബിജെപിയുടെ ഏറ്റവുമുയര്‍ന്ന സീറ്റ്. 2017ല്‍ മാത്രമാണ് സീറ്റുകളുടെ എണ്ണം നൂറില്‍ താഴെ എത്തിയത്. 2014ലെയും 2019ലെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26 സീറ്റുകളിലും ബിജെപിയാണ് വെന്നിക്കൊടി പാറിച്ചത്. 2014ല്‍ ബിജെപിക്ക് ലഭിച്ചത് 59 ശതമാനം വോട്ട് ആയിരുന്നെങ്കില്‍ 2019ല്‍ അത് 62 ആയി ഉയര്‍ന്നു.

1990ലാണ് സംസ്ഥാനത്ത് ബിജെപി ആദ്യമായി സര്‍ക്കാരിന്റെ ഭാഗമായത്. ജനതാദളും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് അധികാരത്തിലെത്തി. മുതിര്‍ന്ന ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി. 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ബിജെപി ഒറ്റയ്‌ക്ക് അധികാരത്തിലെത്തി. 121 സീറ്റ് നേടി കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി സുരേഷ് മേത്ത, കേശുഭായ് പട്ടേല്‍, നരേന്ദ്രമോദി, ആനന്ദിബെന്‍ പട്ടേല്‍, വിജയ്രൂപാണി, ഭൂപേന്ദ്രപട്ടേല്‍ എന്നിവര്‍ ഗുജറാത്തിലെ ബിജെ

പി മുഖ്യമന്ത്രിമാരായി. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് നരേന്ദ്രമോദിയാണ്. 12 വര്‍ഷവും 220 ദിവസവും. വൈബ്രന്റ് ഗുജറാത്ത് അടക്കമുള്ള പദ്ധതികളിലൂടെ ഗുജറാത്തിന് വികസനത്തിന്റെ പുതുയുഗമാണ് മോദി സമ്മാനിച്ചത്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്ര സുഗമമാക്കിയത് ഗുജറാത്ത് മുഖ്യമന്ത്രി പദമായിരുന്നു.

വിജയ ശില്പ്പികള്‍

ഗുജറാത്തില്‍ ബിജെപി റെക്കോര്‍ഡ് വിജയം നേടുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും കൂടി അവകാശപ്പെട്ടത്. സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിക്ക് തിളക്കമേറിയ വിജയം സമ്മാനിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇരുവര്‍ക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമുതല്‍ സംസ്ഥാനത്ത് നടത്തിയ ഓരോ പ്രവര്‍ത്തനങ്ങളിലും ഇരുവരുടെയും കൃത്യമായ മേല്‍നോട്ടമുണ്ടായിരുന്നു.

തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടിലധികം സംസ്ഥാനത്ത് ഭരണ ത്തിലിരിക്കുന്ന ബിജെപിയ്‌ക്ക് തുടര്‍ഭരണം എതിരാളികളില്ലാത്ത വിജയമാകുമെന്നുറപ്പായിരുന്നു. എന്നാലും  വിശ്രമിക്കാന്‍ പോ ലും നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല.

സെമി ഫൈനലില്‍ ഗോള്‍ മഴ  

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്നു പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പ്. ഫൈനലിനെന്ന പോലെ സെമിഫൈനലിനും മോദി, അമിത്ഷാ ടീം നേതൃത്വം നല്‍കി. ദിവസങ്ങളോളമാണ് ഇരുവരും സംസ്ഥാനത്ത് തങ്ങിയത്. കിലോമീറ്ററുകള്‍ നീളുന്ന റോഡ് ഷോകള്‍, ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ എല്ലാം ബിജെപിയ്‌ക്ക് റെക്കോര്‍ഡ് വിജയം സമ്മാനിച്ചു.  

പതിനാല് നിയമസഭാ മണ്ഡലങ്ങളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നടത്തിയ പുഷ്പാഞ്ജലി യാത്ര വലിപ്പം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും വലിയ റോഡ്ഷോയായി. പത്തുലക്ഷം പേര്‍ ആ മെഗാറോഡ് ഷോയുടെ ഭാഗമായെന്നാണ് കണക്ക്. മൂന്നും നാലും മഹാറാലികളിലാണ് മോദിയും അമിത്ഷായും ഓരോ ദിവസവും പങ്കെടുത്തത്.

ആപ്പിന് നേരെ വാതിലടച്ച് ഗുജറാത്ത് ജനത

ഗുജറാത്തില്‍ ഭരണത്തിലേറുമെന്ന പ്രതീക്ഷയുമായി സൗജന്യങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്ത ആപ്പിന് ലഭിച്ചത് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ജനങ്ങള്‍ ആപ്പിന്റെ സൗജന്യ വാഗ്ദാനങ്ങള്‍ തള്ളി.പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ ജാതി രാഷ്‌ട്രീയം വീണ്ടും ഗുജറാത്തിന്റെ മണ്ണില്‍ വളര്‍ത്താനും ആപ്പ് ശ്രമിച്ചു. എന്നാല്‍ അതെല്ലാം അസ്ഥാനത്തായി.  

ആപ്പ്  അട്ടിമറിവിജയം നേടുമെന്നുവരെ ബിജെപി വിരുദ്ധത മുഖമുദ്രയാക്കിയ മലയാള മാധ്യമങ്ങളുള്‍പ്പെടെ തട്ടിവിട്ടു. ഗുജറാത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന പ്രതീതി സംസ്ഥാനത്തിന് പുറത്ത് പ്രചരിപ്പിക്കുകയായിരുന്നു അവരില്‍ മിക്കവരും. എന്നാല്‍ ഗുജറാത്ത് ജനത പ്രചരാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആപ്പിന് നേരെ വാതിലടച്ചിരുന്നു. സൗജന്യങ്ങള്‍ സംസ്ഥാനത്തെ കടക്കെണിയിലാക്കുമല്ലോയെന്ന ചോദ്യമാണ് ആപ്പ് നേതാക്കള്‍ക്ക് പ്രചാരണത്തിനിടയില്‍ നേരിടേണ്ടി വന്നത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനായില്ലെങ്കിലും ആപ്പിന്റെ വരവോടെ കോണ്‍ഗ്രസിന്റെ വോട്ടാണ് കുത്തനെ ഇടിഞ്ഞത്.

Tags: bjpഅസംബ്ലി ഇലക്ഷന്‍ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.