Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിഎസ് നൂറിന്റെ നിറവിലേക്ക്; വേലിക്കെട്ടുകള്‍ അപ്രസക്തമാക്കിയ പോരാളി

വിഎസിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. അതില്ലാത്ത ഒരു ഘട്ടവും ആ ജീവിതത്തില്‍ ഇല്ല. പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ പലതവണ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്താലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 09:10 am IST
in Article

പി. ശിവപ്രസാദ്

കേരളത്തിന്റെ രാഷ്‌ട്രീയ ജാഗ്രതയുടെ മറുപേരായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നൂറു വയസിന്റെ നിറവിലേക്ക്. വിഎസിന് ഇന്ന് 99 വയസ് പൂര്‍ത്തിയാകും. പതിവു പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാകും വിഎസിന്റെ ഈ ദിനവും കടന്നു പോകുക. കഴിഞ്ഞ മൂന്നു വര്‍ഷമായി പൂര്‍ണ വിശ്രമത്തിലാണ് അദ്ദേഹം.  1923 ഒക്ടോബര്‍ 20ന് പുന്നപ്ര പറവൂരിലാണ് ജനനം.

വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി. എസ്. അച്യുതാനന്ദനെ വേലിക്കകത്താക്കി ഒതുക്കാന്‍ പാര്‍ട്ടി പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ചരിത്രമാണുള്ളത്. പാര്‍ട്ടിക്ക് പുറത്തുള്ള ജനമാണ് തന്റെ ശക്തിയെന്ന് പലതവണ തെളിയിച്ച നേതാവാണ് വിഎസ്. സിപിഎമ്മില്‍ എകെജിക്ക് മാത്രമാണ് ഇത്രയധികം ജനപിന്തുണ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ തീവെട്ടിക്കൊള്ളയും സ്വജന പക്ഷപാതവും, അഴിമതിയും ആഘോഷമായപ്പോള്‍ വിഎസ് സജീവമായി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമാണ് ഏറ്റവും അധികം ആളുകളില്‍ നിന്നുയര്‍ന്നത്. പ്രായം തളര്‍ത്താത്ത പോരാളിയാണ് വിഎസ്. മുസ്ലീം മതഭീകരവാദവും, ചങ്ങാത്ത മുതലാളിത്തവും അടക്കം അദ്ദേഹം ചൂണ്ടിക്കാട്ടിയതെല്ലാം പിന്നീട് കേരളത്തില്‍ ഭരണകക്ഷിയുടെ പിന്തുണയോടെ പിടിമുറുക്കി.

ആഹാരത്തിന്റെയും, പാര്‍പ്പിടത്തിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ ഇത്രയും ദരിദ്രപശ്ചാത്തലമുള്ള രാഷ്‌ട്രീയ നേതാവ് വിരളമാണ്. വിഎസിന് മുന്‍പ് പത്തു പേര്‍ മുഖ്യമന്ത്രി പദവിയില്‍ വന്നിട്ടുണ്ട്. പക്ഷെ ഇത്രയും ഏളിയ പശ്ചാത്തലത്തില്‍ നിന്ന് നിരവധി പ്രതിസന്ധികള്‍ മറികടന്ന് ആ സ്ഥാനത്ത് വന്നവര്‍ ആരുമില്ല. ആ പദവിയില്‍ അദ്ദേഹത്തെ നിയോഗിക്കേണ്ട എന്ന് പാര്‍ട്ടി തന്നെ ആവര്‍ത്തിച്ചു തീരുമാനിച്ചിട്ടും അവസാനം അവിടേക്ക് നിയോഗിക്കേണ്ടി വന്നു. ഇത്തരമൊരു തിരുത്തല്‍ പാര്‍ട്ടിയില്‍ ചരിത്രമാണ്. ജനങ്ങളുടെ തീരുമാനത്തിന് മുന്നില്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടി വന്നു.

വിഎസിന്റെ ജീവിതം പോരാട്ടങ്ങളുടേതാണ്. അതില്ലാത്ത ഒരു ഘട്ടവും ആ ജീവിതത്തില്‍ ഇല്ല. പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ പലതവണ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്താലാണ്. പാര്‍ട്ടി വഴിതെറ്റിയപ്പോഴൊക്കെ അദ്ദേഹം കലാപക്കൊടി ഉയര്‍ത്തി. എം.വി. രാഘവന്റെ നേതൃത്വത്തില്‍ നടന്ന ബദല്‍രേഖാ വിവാദത്തില്‍ പാര്‍ട്ടിയെ ഉലയാതെ സംരക്ഷിച്ചതില്‍ മുന്നില്‍ വിഎസായിരുന്നു. മദനിയുമായുള്ള അടവുനയത്തിനെതിരെ പരസ്യനിലപാട് സ്വീകരിക്കാനും മടികാണിച്ചില്ല. ഇതിനിടെ കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ ആയി വാഴ്‌ത്തിയും പാര്‍ട്ടി അദ്ദേഹത്തെ മൂലയ്‌ക്കിരുത്തി. 1996ലെ തെരഞ്ഞെടുപ്പ് വഴിത്തിരിവായിരുന്നു വിഎസിനും, സിപിഎമ്മിനും. അപ്രതീക്ഷിതമായി വിഎസ് മാരാരിക്കുളത്ത് പരാജയപ്പെട്ടു. മുഖ്യമന്ത്രിയാകേണ്ടിയിരുന്ന അച്യുതാനന്ദനെ സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരി. 1965 വോട്ടുകള്‍ക്കായിരുന്നു പരാജയം.  സാധാരണ വിശ്രമജീവിത കാലയളവായ വാര്‍ദ്ധക്യം വിഎസ് കര്‍മ്മനിരതനായിരുന്നു. മുഖ്യമന്ത്രിയാകുന്നത് 82-ാം വയസിലാണ്. ഈ പ്രായത്തില്‍ മുഖ്യമന്ത്രി കേരളത്തിലാദ്യമാണ്. 87-ാം വയസു മുതല്‍ 92 വയസുവരെ പ്രതിപക്ഷ നേതാവായിരുന്നു. ഇതും റെക്കോഡാണ്. പിന്നീടും എംഎല്‍എയും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. വാര്‍ദ്ധക്യ കാലത്ത് ഇത്രയും യുവത്വത്തോടെ പ്രവര്‍ത്തിച്ച നേതാവും അപൂര്‍വമാണ്.

രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മതന്യൂനപക്ഷ പ്രീണനവും, ഭീകരവാദികളെ കൂട്ടുപിടിക്കുന്നതും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ മതതീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നു കാട്ടാനും അദ്ദേഹം മടികാണിച്ചില്ല. പലപ്പോഴും പാര്‍ട്ടിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പല നിലപാടുകളില്‍ നിന്നും പിന്നാക്കം പോകേണ്ടിയും വന്നിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ സപിഎം പ്രതിസ്ഥാനത്തായപ്പോള്‍ ടിപിയുടെ വീട്ടിലെത്തി ഭാര്യ കെ.കെ.രമയെ ആശ്വസിപ്പിച്ച വിഎസ് താന്‍ പാര്‍ട്ടി ചെയ്ത തെറ്റിനൊപ്പമല്ലെന്ന സന്ദേശമാണ് നല്‍കിയത്. എങ്കിലും ടിപിയുടെ ഘാതകര്‍ക്ക് സിപിഎം സംരക്ഷകരായപ്പോള്‍ വിഎസ് മൗനിയായതും ചരിത്രം.  

ആദ്യമായി പാര്‍ട്ടി നടപടി നേരിട്ടത് സ്വന്തം രാജ്യത്തിന് വേണ്ടി നിലപാട് സ്വീകരിച്ചതിനായിരുന്നു. ചൈന യുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തദാനം ചെയ്യണമെന്ന് വിഎസ് നിലപാടെടുത്തു. മാത്രമല്ല, തങ്ങളുടെ ജയില്‍ സമ്പാദ്യം യുദ്ധഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചൈനിസ് ഭക്തന്‍മാരായിരുന്ന നേതൃത്വം വിഎസിനെതിരെ സ്വാഭാവികമായും നടപടിയെടുത്തു. വിഎസിനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട പുതുതലമുറ സഖാക്കള്‍ രംഗത്തെത്തിയത് വിഭാഗീയത ആഞ്ഞു വിശീയ കാലയളവിലാണ്. ഇന്‍ഡോര്‍ ചെടികളെ പോലെ ഇന്നലത്തെ ശീതളഛായയില്‍ മൂത്ത ഇളംമുറക്കാരാണ് ഇവരെന്നായിരുന്നു വിഎസ് ഇതിനോട് പ്രതികരിച്ചത്.

Tags: cpmമുഖ്യമന്ത്രിBirthdayV.S Achuthanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.