Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ തുടര്‍ച്ചയായി അപമാനിച്ച് കോണ്‍ഗ്രസ്; ‘ഒരു രാജ്യത്തിനും ഇങ്ങിനെ ഒരു രാഷ്‌ട്രപതി പാടില്ലെ’ന്ന കമന്‍റുമായി ഉദിത് രാജും

ആദ്യം സോണിയാഗാന്ധിയുടെ സ്വന്തം അനുയായിയായ ബംഗാളില്‍ നിന്നുള്ള എംപിയും പ്രതിപക്ഷ നേതാവുമായിരുന്ന ആദിര്‍ രഞ്ജന്‍ ചൗധരി രാഷ്‌ട്രപത്നി എന്ന് അഭിസംബോധന ചെയ്യുക വഴി ദ്രൗപദി മുര്‍മുനെ അപമാനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് അജോയ് കുമാര്‍ ദ്രൗപദി മുര്‍മുവിനെ തിന്മ എന്നാണ് വിശേഷിപ്പിച്ചത്. ദ്രൗപദി മുര്‍മുവിനെപ്പോലെ ഒരു രാഷ്‌ട്രപതിയെ ഒരു രാജ്യത്തിനും കിട്ടരുത് എന്നാണ് മുന്‍ എംപിയും നേതാവുമായ ഉദിത് രാജ് പറ‍ഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2022, 05:09 pm IST
in India
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വിമര്‍ശിച്ച മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജ് (ഇടത്ത്)

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ വിമര്‍ശിച്ച മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഉദിത് രാജ് (ഇടത്ത്)

ന്യൂദല്‍ഹി: ആദിവാസി വിഭാഗത്തില്‍ നിന്നും രാഷ്‌ട്രപതി പദവിയിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിത്വമാണ് ദ്രൗപദി മുര്‍മുവിന്‍റേത്. ജീവിതത്തില്‍ നേരിട്ട നിരവധി വെല്ലുവിളികള്‍ക്കുമുന്നില്‍ പതറാതെ നിന്ന് പൊരുതിയ ധീരവനിത.  

പ്രധാനമന്ത്രി മോദിയാണ് രാഷ്‌ട്രീയ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയ, ഒടുവില്‍ ആത്മീയതയെക്കൂടി രാഷ്‌ട്രീയത്തോട് വിളക്കിച്ചേര്‍ത്ത ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിക്കസേരയിലേക്ക് കണ്ടെത്തിയത്. ദ്രൗപദി മുര്‍മുവിനെതിരെ കൊട്ടിഘോഷിച്ച് മത്സരിക്കാനെത്തിയ മോദിയുടെ പ്രഖ്യാപിത ശത്രു യശ്വന്ത് സിന്‍ഹ വന്‍ തോല്‍വി ഏറ്റുവാങ്ങിയശേഷം രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ വിട്ടുമാറിപ്പോയി. അത്രയ്‌ക്ക് ഉജ്ജ്വലവിജയമാണ് ദ്രൗപദി മുര്‍മു നേടിയെടുത്തത്.  എന്നാല്‍ മുര്‍മുവിനെതിരായ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും തുടരുകയാണ്. ഉന്നതകുലജാതരോട് എന്നും കൂറുപുലര്‍ത്തിപ്പോരുന്ന കോണ്‍ഗ്രസ് തനിസ്വഭാവം പുറത്തുകാട്ടുകയാണ്. ആദ്യം സോണിയാഗാന്ധിയുടെ സ്വന്തം അനുയായിയായ ബംഗാളില്‍ നിന്നുള്ള എംപിയും പ്രതിപക്ഷ നേതാവുമായിരുന്ന ആദിര്‍ രഞ്ജന്‍ ചൗധരി രാഷ്‌ട്രപത്നി എന്ന് അഭിസംബോധന ചെയ്യുക വഴി ദ്രൗപദി മുര്‍മുനെ അപമാനിച്ചിരുന്നു.  

പിന്നീട് കോണ്‍ഗ്രസിന്റെ മറ്റൊരു നേതാവ് അജോയ് കുമാര്‍ ദ്രൗപദി മുര്‍മുവിനെ തിന്മ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്റെ പേരിലെല്ലാം വലിയ കോലാഹലങ്ങള്‍ നടന്നു. എന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പാഠം പഠിച്ചിട്ലില്ല.  

ഏറ്റുവമൊടുവില്‍ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായി ഉദിത് രാജ് നിലവാരം കുറഞ്ഞ കമന്‍റാണ് നടത്തിയത്. ഒരു രാജ്യങ്ങളിനും ഇതുപോലെ ഒരു രാഷ്‌ട്രപതിയെ കിട്ടരുതെന്നായിരുന്നു ഉദിത് രാജിന്റെ വിമര്‍ശനം. “രാജ്യത്തെ ഉപ്പിന്റെ 76 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഗുജറാത്തിലാണെങ്കിലും രാജ്യത്തെ എല്ലാവരും ഈ ഉപ്പ് ഉപയോഗിക്കുന്നു” – എന്ന് ഈയിടെ ഗുജറാത്ത് സന്ദര്‍ശിച്ചപ്പോള്‍   ദ്രൗപദി മുര്‍മു നടത്തിയ പ്രസ്താവനയാണ് ഉദിത് രാജിനെ ചൊടിപ്പിച്ചതെന്ന് അറിയുന്നു.  ദ്രൗപദി മുര്‍മു നടത്തിയ നിര്‍ദോഷമായ കമന്‍റിനെ മോദിയെയും ഗുജറാത്തിനെയും പ്രശംസിക്കുന്ന പ്രസ്താവനയായി തെറ്റിദ്ധരിക്കുകയായിരുന്നു ഉദിത് രാജ്. 

ഉടനെ ട്വിറ്ററില്‍ ഉദിത് രാജ് കുറിച്ചത് ഇങ്ങിനെയാണ്: “ദ്രൗപദി മുര്‍മുവിനെപ്പോലെ ഒരു രാഷ്‌ട്രപതിയെ ഒരു രാജ്യത്തിനും കിട്ടരുത്. മുഖസ്തുതിക്കുമുണ്ട് ഒരു പരിധി. ഗുജറാത്തല്‍ നിന്നുള്ള ഉപ്പാണ് രാജ്യത്തെ 70 ശതമാനം പേരും ഉപയോഗിക്കുന്നത് എന്നാണ് അവര്‍ പറഞ്ഞത്. ഉപ്പുമാത്രം തിന്ന് ജീവിച്ചാല്‍ വിവമറിയും”- ഇതായിരുന്നു ഉദിത് രാജിന്റെ മുര്‍മുവിനെതിരായ നിലവാരം കുറഞ്ഞ, ഒരിയ്‌ക്കലും കുറിക്കാന്‍ പാടില്ലാത്ത കമന്‍റ്.  

ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷന്‍ ഈ കമന്‍റിന്റെ പേരില്‍ ഉദിത് രാജിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു കോണ്‍ഗ്രസ് നേതാവും ഈ പ്രസ്താവനയുടെ പേരില്‍ ഉദിത് രാജിനെ വിമര്‍ശിച്ചിട്ടില്ല. പകരം അത് ഉദിത് രാജിന്റെ വ്യക്തിപരമായ അഭിപ്രായപ്പകടനമാണ് എന്ന രീതിയില്‍ തള്ളിക്കളയുകയാണ്. ഇപ്പോള്‍ ദേശീയ വനിത കമ്മീഷന്റെ വിശദീകരണം തേടല്‍ രാഷ്‌ട്രീയപ്രേരിതമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ശ്രമിക്കുകയാണ് ഉദിത് രാജ്.  

താന്‍ രാഷ്‌ട്രപതിക്കെതിരെ നടത്തിയ കമന്‍റ് ഒരു സ്ത്രീവിഷയമല്ലെന്നാണ് ഇപ്പോള്‍ ഉദിത് രാജ് നല്‍കുന്ന വിശദീകരണം. രാഷ്‌ട്രപതിയെ സംരക്ഷിക്കാന്‍ രാഷ്‌ട്രപതിയുടെ ഓഫീസിനറിയാമെന്നും എല്ലാവരും സുരക്ഷ തേടി പോകുന്ന ഇടമാണ് രാഷ്‌ട്രപതിയുടെ ഓഫീസെന്നുമുള്ള വിചിത്രവാദമാണ് ഉദിത് രാജ് ഉയര്‍ത്തുന്നത്.  

ഏറ്റവും വലിയ തമാശ രാഷ്‌ട്രപതിയ്‌ക്കെതിരായി നടത്തിയ കമന്‍റിന് മാപ്പ് പറയാതെ ഉദിത് രാജ് വീണ്ടും രാഷ്‌ട്രപതിയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കമന്‍റ് കൂടി പുറത്തുവിട്ടിരിക്കുകയാണ്. “ആദിവാസികള്‍ക്കും ദളിതുകള്‍ക്കും വേണ്ടി സംസാരിക്കേണ്ടത് രാഷ്‌ട്രപതിയുടെ കടമയാണ്. അവര്‍ രാഷ്‌ട്രപതി പദവിയില്‍ എത്തിയ ശേഷം ജാര്‍ഖണ്ഡിലും മധ്യപ്രദേശിലും ആദിവാസികള്‍ക്ക് നേരെ അതിക്രമം നടന്നു. അതിനെതിരെ അവര്‍ മിണ്ടിയില്ല. പകരം ഗുജറാത്തിലെ ഉപ്പ് ഇന്ത്യക്കാരെല്ലാവരും തിന്നുന്നു എന്നാണ് അവര്‍ പറയുന്നത്. ഇതുപോലെ സംസാരിക്കുന്നത് ഉചിതമാണോ?”- ഉദിത് രാജ് ചോദിക്കുന്നു. രാഷ്‌ട്രീയക്കാരെപ്പോലെ ഓരോരോ പ്രശ്നങ്ങളിലും പ്രതികരിക്കേണ്ട വ്യക്തിയാണോ രാഷ്‌ട്രപതി. ആരാണ് ഉദിത് രാജിനെപ്പോലെ ഒരു സീനിയര്‍ നേതാവിനെ രാഷ്‌ട്രപതിയുടെ ഉത്തരവാദിത്വം രാഷ്‌ട്രീയപ്രസ്താവന നടത്തലാണെന്ന് പഠിപ്പിച്ചത്. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അപചയമല്ലേ ഇത്. ഇത്രയും വെളിവില്ലാതെ സംസാരിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ ഇനിയും ശാസിക്കാനോ ശിക്ഷിക്കാനോ രാഹുല്‍ഗാന്ധിയോ സോണിയയോ മറ്റ് ദേശീയ നേതാക്കളോ തയ്യാറുമല്ല.  

Tags: ദേശീയ വനിതാകമ്മീഷന്‍രേഖാ ശര്‍മ്മഐഎസ്Saltഅധ്യക്ഷന്‍National Commission for WomenRahul Gandhiഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഗുജറാത്ത്ഇന്ത്യന്‍ രാഷ്ട്രപതിcongressദ്രൗപദി മുര്‍മുDraupadi Murmuഉദിത് രാജ്നരേന്ദ്രമോദിസോണി് ഗാന്ധിtribal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.