അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഭറൂച്ചിലെ ആമോദില്‍ 8000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ജംബുസറില്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്ക്, ദഹേജില്‍ ആഴക്കടല്‍ പൈപ്പ്ലൈന് പദ്ധതി, അങ്കലേശ്വര്‍ വിമാനത്താവളത്തിന്റെ ഒന്നാംഘട്ടം, അങ്കലേശ്വറിലും പാനോലിയിലും ബഹുതല വ്യാവസായികശാലകളുടെ വികസനം എന്നിവയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ജിഎസിഎല്‍ പ്ലാന്റ്, ഭറൂച്ച് അടിപ്പാതാ ജലനിര്‍ഗമനസംവിധാനം, ഐഒസിഎല്‍ ദഹേജ് കോയലി പൈപ്പ്ലൈന് എന്നിവയുള്‍പ്പെടെ ഗുജറാത്തിലെ രാസവ്യവസായമേഖലയ്ക്ക് ഉത്തേജനം നല്കുന്ന നിരവധി പദ്ധതികളും പ്രധാനമന്ത്രി സമര്‍പ്പിച്ചു.
ഔഷധവ്യവസായമേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പായി, ജംബുസറില്‍ ബള്‍ക്ക് ഡ്രഗ് പാര്‍ക്കിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. 2021-22ല്‍ മൊത്തം ഔഷധ ഇറക്കുമതിയുടെ 60 ശതമാനവും ബള്‍ക്ക് മരുന്നുകളായിരുന്നു. ഇറക്കുമതി ബദല്‍ ഉറപ്പാക്കുന്നതിലും ബള്‍ക്ക് മരുന്നുകളുടെ കാര്യത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിലും പദ്ധതി പ്രധാനപങ്കു വഹിക്കും. വ്യവസായ എസ്റ്റേറ്റുകളിലുപയോഗിച്ച മലിനജലം സംസ്കരിക്കാന്‍ സഹായിക്കുന്ന ദഹേജിലെ ആഴക്കടല്‍ പൈപ്പ്ലൈന്പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രധാനമന്ത്രി തറക്കല്ലിട്ട മറ്റു പദ്ധതികളില്‍ അങ്കലേശ്വര്‍ വിമാനത്താവളത്തിന്റെ ഒന്നാംഘട്ടവും അങ്കലേശ്വറിലും പാനോലിയിലും ബഹുതല വ്യവസായികശാലകളുടെ വികസനവും ഉള്‍പ്പെടുന്നു. ഇത് എംഎസ്എംഇ മേഖലയ്ക്കും ഉത്തേജനം പകരും.
വിവിധ വ്യവസായപാര്‍ക്കുകളുടെ വികസന സമാരംഭവും പ്രധാനമന്ത്രി കുറിച്ചു. ഇവയില്‍ നാലു ഗിരിവര്‍ഗ വ്യാവസായികപാര്ക്കുകള് ഉള്‍പ്പെടുന്നു. വാലിയ (ഭറൂച്ച്), അമീര്‍ഗഢ് (ബനാസ്കാണ്ഠ), ചാകലിയ (ദാഹോദ്), വാനാര്‍ (ഛോട്ടാ ഉദയ്പുര്‍) എന്നിവിടങ്ങളിലാണിത്. മുഡേഥയിലെ കാര്‍ഷികഭക്ഷ്യ പാര്‍ക്ക് (ബനാസ്കാണ്ഠ); കാക്വാഡി ദന്തിയിലെ കടല്‍ വിഭവ പാര്‍ക്ക് (വല്‍സാഡ്); ഖാണ്ഡീവാവിലെ (മഹിസാഗര്‍) എംഎസ്എംഇ പാര്‍ക്ക് എന്നിവയ്ക്കും സമാരംഭം കുറിച്ചു.
പരിപാടിയില്‍ രാസവ്യവസായമേഖലയ്ക്ക് ഉത്തേജനം നല്കുന്ന നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിച്ചു. ദഹേജില്‍ 130 മെഗാവാട്ട് കോജനറേഷന്‍ പവര്‍ പ്ലാന്റുമായി സംയോജിപ്പിച്ച 800 ടിപിഡി കാസ്റ്റിക് സോഡ പ്ലാന്റ് അദ്ദേഹം സമര്‍പ്പിച്ചു. ഇതോടൊപ്പം, ദഹേജിലെ നിലവിലുള്ള കാസ്റ്റിക് സോഡ പ്ലാന്റിന്റെ വിപുലീകരണവും അദ്ദേഹം നിര്‍വഹിച്ചു. പ്ലാന്റിന്റെ ശേഷി പ്രതിദിനം 785 മെട്രിക് ടണ്ണില്‍നിന്ന് 1310 മെട്രിക് ടണ്ണായി ഉയര്‍ത്തി. ദഹേജില്‍ പ്രതിവര്‍ഷം ഒരുലക്ഷം മെട്രിക് ടണ്‍ ക്ലോറോമീഥേനുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയും പ്രധാനമന്ത്രി സമര്‍പ്പിച്ചു. ഉല്‍പ്പന്നത്തിനു പകരമായി ഇറക്കുമതിചെയ്യാന്‍ സഹായിക്കുന്ന ദഹേജിലെ ഹൈഡ്രസീന്‍ ഹൈഡ്രേറ്റ് പ്ലാന്റ്, ഐഒസിഎല്‍ ദഹേജ്കോയലി പൈപ്പ്ലൈന്‍പദ്ധതി, ഭറൂച്ച് ഭൂഗര്‍ഭ ജലനിര്‍ഗമനസംവിധാനവും എസ്ടിപി പ്രവൃത്തികളും, ഉംല്ല ആസാ പനേത റോഡിന്റെ വീതികൂട്ടലും ബലപ്പെടുത്തലും എന്നിവയാണു പ്രധാനമന്ത്രി സമര്‍പ്പിച്ച മറ്റു പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: