Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

72 മണിക്കൂര്‍ ജോലി, 48 ന്റെ വേതനം; സിഐടിയു ജനറല്‍ സെക്രട്ടറിയുടെ ലേഖനം വിവാദമാകുന്നു

കെഎസ്ഇബിയിലെ സിഐടിയു യൂണിയന്റെ തൊഴിലാളിസര്‍വാധിപത്യം അവസാനിപ്പിച്ച പിണറായിയുടെ പുതിയ നയം കെഎസ്ആര്‍ടിസിയിലും നടപ്പാക്കി, തൊഴിലാളികളുടെ അവകാശങ്ങളെല്ലാം ഹനിക്കുന്നതിന് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതാണ് എളമരം കരിമിന്റെ നിലപാടെന്നാണ് വിമര്‍ശനങ്ങള്‍.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 19, 2022, 08:25 am IST
in Kerala

കോഴിക്കോട്: 72 മണിക്കൂര്‍ ജോലിയിലായിരിക്കണം, 48 മണിക്കൂറിന്റെ ശമ്പളം കണക്കില്‍, പണമായി ഒന്നും കിട്ടില്ല, പക്ഷേ മിണ്ടിപ്പോകരുത്! പറയുന്നത് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി. ജോലി എട്ടുമണിക്കൂറായി നിശ്ചയിക്കാനും അര്‍ഹമായ വേതനത്തിനും സമരം നടത്തിയ ‘മെയ്ദിനക്കഥ’ പറയുന്നവരുടേതാണ് ഈ വാദം. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരിം, സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന വ്യാജത്തിലാണ് തൊഴിലാളി വിരുദ്ധമായി ‘പിണറായിനയം’ ഒളിച്ചുകടത്തുന്നത്.

കെഎസ്ഇബിയിലെ സിഐടിയു യൂണിയന്റെ തൊഴിലാളിസര്‍വാധിപത്യം അവസാനിപ്പിച്ച പിണറായിയുടെ പുതിയ നയം കെഎസ്ആര്‍ടിസിയിലും നടപ്പാക്കി, തൊഴിലാളികളുടെ അവകാശങ്ങളെല്ലാം ഹനിക്കുന്നതിന്  സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതാണ് എളമരം കരിമിന്റെ നിലപാടെന്നാണ് വിമര്‍ശനങ്ങള്‍.

കെഎസ്ആര്‍ടിസിയുടെ സര്‍വനാശത്തിന് കാരണം യുഡിഎഫ് ഭരണകാലത്തെ നയവൈകല്യവും ഇന്ധന വിലവര്‍ദ്ധനവുമാണെന്നാണ് സിഐടിയു നേതാവിന്റെ കുറ്റപ്പെടുത്തല്‍. 2016 മുതല്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പലതും ചെയ്യുന്നുവെന്നും പക്ഷേ മാധ്യമങ്ങളും എതിര്‍പാര്‍ട്ടികളും അതില്‍ കുപ്രചാരണം നടത്തുന്നുവെന്നും കരിം ആരോപിക്കുന്നു.

കോര്‍പ്പറേഷനില്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ഡ്യൂട്ടിയും ദിവസേന 12 മണിക്കൂര്‍ ഡ്യൂട്ടിയും നിര്‍ബന്ധമാക്കുന്ന പരിഷ്‌കാരം നടപ്പാക്കാന്‍ കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും വക്താവാകുകയാണ് തൊഴിലാളിയൂണിയന്‍ നേതാവ്. ഇപ്പോഴത്തെ ‘ഡബിള്‍ ഡ്യൂട്ടി’ സംവിധാനം നിര്‍ത്തി ‘സിംഗിള്‍ ഡ്യൂട്ടി’ ആക്കുന്നതിനെ ന്യായീകരിക്കുകയാണ് സിഐടിയു ജനറല്‍ സെക്രട്ടറി. ഈ ശിപാര്‍ശ കോര്‍പ്പറേഷനെ രക്ഷിക്കാന്‍ ആറുവര്‍ഷം മുമ്പ് ഡോ. സുശീല്‍ ഖന്ന കൊടുത്ത പഠന റിപ്പോര്‍ട്ടിലുണ്ടെന്നാണ് വാദം. എന്നാല്‍, ഖന്ന റിപ്പോര്‍ട്ടിലെ മറ്റുപല ശിപാര്‍ശകളും അവഗണിക്കുന്നുമുണ്ട്.

ഡബിള്‍ ഡ്യൂട്ടി പ്രകാരം 16 മണിക്കൂര്‍ ജോലി ചെയ്താല്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും തുടര്‍ച്ചയായി അടുത്ത ദിവസം അവധിയാണ്. ഇത് കോര്‍പ്പറേഷന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുമെന്നതിനാല്‍ നാലുമണിക്കൂര്‍ ജോലി, നാലുമണിക്കൂര്‍ വിശ്രമം, അടുത്ത നാലുമണിക്കൂര്‍ ജോലി എന്ന കണക്കില്‍ ‘സിംഗിള്‍ഡ്യൂട്ടി’യാണ് നല്ലതെന്നാണ് വാദം. അതായത്, 12 മണിക്കൂള്‍ ജീവനക്കാരന്‍ ഡ്യൂട്ടിയില്‍ ഉണ്ടാവും, പക്ഷേ എട്ടുമണിക്കൂറേ ജോലിചെയ്തതായി അംഗീകരിക്കൂ, ശമ്പളം കൊടുക്കൂ, മാസങ്ങളായി ശമ്പളം മുടങ്ങുന്ന സ്ഥാപനത്തിലാണ് ഈ പരിഷ്‌കാരം പറയുന്നത്.

1961 ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ടില്‍ അങ്ങനെയാണ് വ്യവസ്ഥയെന്നും അതാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഡ്രൈവര്‍, ക്ലീനര്‍മാരുടെ വേതന വ്യവസ്ഥയെന്നും കരിം വാദിക്കുന്നു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സിംഗിള്‍ ഡ്യൂട്ടി സംവിധാനമാണെന്നും ലേഖനത്തില്‍ എഴുതുന്നു.

ഈ സംവിധാനം ഒന്നാം പിണറായി സര്‍ക്കാര്‍ പരീക്ഷിച്ചപ്പോള്‍ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിച്ചതാണ്. അന്ന് ടോമിന്‍ തച്ചങ്കരിയായിരുന്നു കോര്‍പ്പറേഷന്‍ എംഡി. 1961 ലെ ആക്ടിലെ വ്യവസ്ഥ അംഗീകരിക്കാന്‍ തയാറെന്ന് കെഎസ്ആര്‍ടിസി ജീവനക്കാന്‍ ശമ്പള പരിഷ്‌കരണകാലത്ത് സമ്മതിച്ചിരുന്നതായും കരിം വിശദീകരിക്കുന്നു.

ഇപ്പോള്‍ എട്ടുമണിക്കൂര്‍ തൊഴില്‍ സമയം 12 മണിക്കൂറാക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനുമൊപ്പംനിന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി വാദിക്കുമ്പോള്‍ മെയ് ദിനത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച തൊഴിലാളികള്‍ അമ്പരന്ന് നില്‍ക്കുകയാണ്.

Tags: cpmPinarayi Vijayanഎളമരം കരീംpinarayiസിഐടിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.