Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അമ്പരപ്പ് വിട്ടുമാറാതെ മാഗ്നസ് കാള്‍സന്‍; ഫൈനലില്‍ കാള്‍സന്‍ പ്രഗ്നാനന്ദയില്‍ നിന്നും ഏറ്റുവാങ്ങിയത് ഹാട്രിക് തോല്‍വി; ‘ഇന്നിനി ഉറക്കം കിട്ടില്ല’

എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ ഇപ്പോഴും അമ്പരപ്പിക്കുന്നത് ഫൈനലില്‍ പ്രഗ്നാനന്ദയില്‍ നിന്നും ഏറ്റുവാങ്ങിയ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2022, 06:00 pm IST
in Sports

മയാമി: എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ ഇപ്പോഴും അമ്പരപ്പിക്കുന്നത് ഫൈനലില്‍ പ്രഗ്നാനന്ദയില്‍ നിന്നും ഏറ്റുവാങ്ങിയ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍.  

നാല് റാപ്പിഡ് ഗെയിം 2-2 സമനിലയില്‍ പിരിഞ്ഞപ്പോഴാണ് ഓരോ കരുനീക്കത്തിനും കുറഞ്ഞ സമയം മാത്രം അനുവദിക്കുന്ന രണ്ട് ബ്ലിറ്റ്സ് ഗെയിമുകളും വേണ്ടി വന്നത്. നാല് റാപ്പിഡ് ഗെയിമുകളില്‍ നാലാമത്തേത് പ്രഗ്നാനന്ദ വിജയിച്ചതോടെയാണ് 2-2 സമനിലയില്‍ പിരിഞ്ഞത്. നാല് ഗെയിമുകളില്‍ ആദ്യത്തെ രണ്ട് ഗെയിമുകളില്‍ സമനില. മൂന്നാമത്തേതില്‍ മാഗ്നസ് കാള്‍സന്‍ വിജയിച്ചു. നാലാമത്തേതില്‍ പ്രഗ്നാനന്ദയ്‌ക്ക് വിജയം. തുടര്‍ന്നാണ് രണ്ട് ബ്ലിറ്റ്സ് ഗെയിമുകളില്‍ ഇരുവരും ഏറ്റുമുട്ടിയത്. ഇതില്‍ ആദ്യത്തേത് 63ാം നീക്കത്തിലും രണ്ടാമത്തേത് 52ാം നീക്കത്തിലും പ്രഗ്നാനന്ദ വിജയിച്ചു. ഇതോടെ നാലാമത്തെ റാപ്പിഡ് ഗെയിമിലും രണ്ട് ബ്ലിറ്റ് സ് ഗെയിമിലും വിജയിച്ച് പ്രഗ്നനാനന്ദ മാഗ്നസ് കാള്‍സനെതിരെ ഹാട്രിക് വിജയം നേടി. (ആകെ സ്കോര്‍ നില 4-2).  

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന് താങ്ങാവുന്നതിലപ്പുറമായിരുന്നു.”ഇന്നത്തെ ദിവസം എനിക്ക് ഭയാനകമായി അനുഭവപ്പെടുന്നു.  ഇന്നിനി ഉറക്കം കിട്ടില്ല. ഞാന്‍ ഇന്ന് നല്ല നിലയില്‍ ആയിരുന്നില്ല. കുറച്ചുകൂടി നന്നായി കളിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. അവസാന മൂന്ന് ഗെയിമുകളില്‍ തുടര്‍ച്ചയായി തോറ്റുപോയത് ശരിക്കും അമ്പരപ്പുളവാക്കുന്നു.”- ഇതായിരുന്നു അവസാന മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയ കാള്‍സന്റെ പ്രതികരണം.  

വിജയിച്ച പ്രഗ്നാനന്ദയുമായി ഇന്ത്യയിലെ ചെസ് ബേസ് ഇന്ത്യ എന്ന ചെസ് വാര്‍ത്താ പോര്‍ട്ടല്‍ നടത്തിയ അഭിമുഖത്തില്‍ ചോദിച്ചത് ചോദ്യം ഇതാണ്: 37500 ഡോളര്‍ സമ്മാനത്തുക നേടിയതാണോ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതാണോ കൂടുതല്‍ സന്തോഷം നല്‍കുന്നത്? ഈ ചോദ്യത്തിന് പ്രഗ്നാനന്ദ നല്‍കിയ മറുപടി ഇതായിരുന്നു:”കാള്‍സനെ തോല്‍പിച്ചത്.”

രണ്ടാമത്തെ റാപ്പിഡ് ഗെയിമില്‍ ഓപ്പണിംഗ് ഗെയിം അനുസരിച്ച് (ആദ്യത്തെ ഏതാനും കരുനീക്കങ്ങള്‍ ചേര്‍ന്നതാണ് ഓപ്പണിംഗ് ഗെയിം) തനിക്ക് വിജയം ലഭിക്കേണ്ടതായിരുന്നു എന്ന് കാള്‍സന്‍. പക്ഷെ ഈ മത്സരം സമനിലയില്‍ അവസാനച്ചു. “പ്രഗ്നാനന്ദ നന്നായി പ്രതിരോധിച്ച് കളിച്ചു. വിജയിക്കുമെന്ന് ഞാന്‍ കരുതി. പ്രഗ്നാനന്ദ ഒരു സൂചിപ്പഴുതിന്റെ പിഴവ് പോലും വരുത്തിയില്ല. പ്രഗ്നാനാനന്ദ നന്നായി കളിച്ചു.”

റാപ്പിഡില്‍ മൂന്നാം ഗെയിം ജയിച്ച കാള്‍സന് നാലാമത്തെ റാപ്പിഡില്‍ സമനില മതിയായിരുന്നു ഫൈനലില്‍ വിജയിയാകാന്‍. പക്ഷെ ഇവിടെയാണ് നിശ്ചയദാര്‍ഡ്യത്തോടെ കളിച്ച പ്രഗ്നാനന്ദ മാഗ്നസ് കാള്‍സനില്‍ നിന്നും വിജയം തട്ടിയെടുത്തത്. എളുപ്പമല്ലാത്ത ദൗത്യം. സമനിലയാക്കാന്‍ പരിശ്രമിക്കുന്ന മാഗ്നനസ് കാള്‍സന്റെ ഉള്ളുകള്ളി മനസ്സിലാക്കിയ പ്രഗ്നാനന്ദ പറയുന്നത് കേള്‍ക്കുക:” മാഗ്നസ് കാള്‍സന്‍ വെറുതെ നേരമ്പോക്കായി കളിക്കുന്നത് പോലെ തോന്നി. ഞാനും നേരമ്പോക്കു പോലെ കളിച്ചു. പക്ഷെ അയാള്‍ നല്‍കിയ ഓരോന്നും (ഓരോ കരുക്കളെയും) ഞാന്‍ വെട്ടിയെടുത്തു.”.അന്യോന്യം കരുക്കളെ വെട്ടിമാറ്റിക്കൊണ്ടുള്ള ഒരു ഗെയിമായിരുന്നു ഇത്. തമാശ പോലെ തോന്നിക്കുന്ന ഗെയിം. ഇതില്‍ 16ാം നീക്കത്തില്‍ കാള്‍സന്‍ കാലാളെ ബി5 എന്ന കള്ളിയിലേക്ക് നീക്കിയ പിഴവ് പ്രഗ്നാനന്ദ മുതലാക്കുകയായിരുന്നു.  പ്രഗ്നാനന്ദ പറയുന്നത് ലോകചാമ്പ്യനെതിരെ താന്‍ തിരിച്ചുവരവ് നടത്തിയ ഈ നാലാം ഗെയിമാണ് തന്നെ സന്തുഷ്ടനാക്കുന്നത് എന്നാണ്. ഈ വിജയമാണ് 2-2 സമനിലയില്‍ കലാശിച്ചതോടെ കളി ബ്ലിറ്റ്സ് ഗെയിമിലേക്ക് നീണ്ടത്.  

മെല്‍റ്റ് വാട്ടേഴ്സ് ചാമ്പ്യന്‍സ് ചെസ് ടൂറില്‍ നടന്ന ആറാമത്തെ ടൂര്‍ണ്ണമെന്‍റാണ് എഫ് ടിഎക്സ് ക്രിപ്റ്റ് ചെസ്. ആറ് ഗെയിം കഴിഞ്ഞപ്പോള്‍ പ്രഗാനന്ദനയുടെ റാങ്ക് മൂന്നാം സ്ഥാനത്താണ്. ഒന്നാമത് മാഗ്നസ് കാള്‍സനും രണ്ടാമത് ചന്‍ ക്രിസ്റ്റോപ് ഡൂഡ.യും  ഇനി നാല് ടൂര്‍ണ്ണമെന്‍റുകള്‍ കൂടി ബാക്കിയുണ്ട്. 

Tags: മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദപ്രഗ്നാനന്ദഎഫ് ടിഎക്സ് ക്രിപ്റ്റോചെസ് ചാംപ്സ്ചെസ്മാഗ്നസ് കാള്‍സണ്‍എഫ് ടിഎക്സ് ക്രിപ്റ്റോ കപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ടാറ്റാ സ്റ്റീല്‍ മാസ്റ്റേഴ്സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡിങ് ലിറനെ അട്ടിമറിച്ച് പ്രഗ്നാനന്ദ

Sports

അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ചെസ് പ്രതിഭ പ്രഗ്നാനന്ദ;നെറ്റിയില്‍ അപ്പോഴും മായാതെ ഭസ്മക്കുറി- വീഡിയോ കാണാം

Sports

മോശമല്ല, പ്രഗ്നാനന്ദയുടെ ചേച്ചി; ടാറ്റാ ബ്ലിറ്റ്സ് ചെസ്സില്‍ പ്രമുഖ ഗ്രാന്‍റ്മാസ്റ്റര്‍മാരെ തറപറ്റിച്ച് വൈശാലിയ്‌ക്ക് കിരീടം

Sports

അവസാന റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി പ്രഗ്നാനന്ദ; തോല്‍പിച്ചത് അര്‍ജുന്‍ എരിഗെയ്സിയെ;മെല്‍റ്റ് വാട്ടര്‍ ചെസില്‍ അഞ്ചാം സ്ഥാനം

Sports

മാഗ്നസ് കാള്‍സനോട് പ്രഗ്നാനന്ദ തോറ്റു; മെല്‍റ്റ് വാട്ടര്‍ ചെസ് കിരീടം മാഗ്നസ് കാള്‍സന്

പുതിയ വാര്‍ത്തകള്‍

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.