Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറുടേത് ഉചിതമായ നടപടി

സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 19, 2022, 05:00 am IST
inEditorial

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.  രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ ചട്ടങ്ങളും യുജിസി മാനദണ്ഡങ്ങളും മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാക്കിക്കൊണ്ടുള്ള നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും, സ്വജനപക്ഷപാതത്തെ എതിര്‍ക്കുകയും ചെയ്യുന്ന എല്ലാവരും അനുകൂലിക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങളെല്ലാം റദ്ദാക്കിയ ഗവര്‍ണര്‍ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപിക ആകുകയും പിന്നീട് ഡപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രിയാ വര്‍ഗീസിന് മാനദണ്ഡമനുസരിച്ചുള്ള ഏഴ് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വരുത്തിത്തീര്‍ത്തായിരുന്നു നിയമനം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പരിഗണിച്ച ആറുപേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്ന പ്രിയയെ അഭിമുഖത്തില്‍ മുന്നിലെത്തിച്ചതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളില്‍നിന്ന് വെളിപ്പെടുകയുണ്ടായി. ക്രമക്കേടു നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം കണ്ണൂര്‍ വിസി വിശദീകരണം നല്‍കിയിരുന്നു. ഇത് തള്ളി റാങ്കു പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു ചെയ്യാതെ നിയമനവുമായി മുന്നോട്ടുപോകാന്‍ തിടുക്കം കാണിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ അത്  തടഞ്ഞത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നൊക്കെ വിസി പറയുന്നുണ്ടെങ്കിലും ചാന്‍സലറെന്ന നിലയ്‌ക്ക് സ്വന്തം അധികാര പരിധിയില്‍പ്പെടുന്ന കാര്യത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്.

കണ്ണൂര്‍ വിസിയായ ഗോപിനാഥ് രവീന്ദ്രന് സേവനകാലാവധി നീട്ടിക്കൊടുത്തത് വലിയ വിവാദമായതാണ്. സര്‍ക്കാരിന്റെ ഈ നടപടിയെയും ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങുകയായിരുന്നു. ഗോപിനാഥ് രവീന്ദ്രന്‍ വലിയ കഴിവുള്ളയാളാണെന്നായിരുന്നു പുനര്‍നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രശംസിച്ച ഈ കഴിവാണ് പ്രിയാ വര്‍ഗീസിനെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റുന്നതിലൂടെ വിസി പ്രകടിപ്പിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരുന്നു. പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും, പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇടതുമുന്നണി ഭരണത്തില്‍ പാര്‍ട്ടിക്കാരാണെന്ന ഒറ്റക്കാരണത്താല്‍ നിയമം മറികടന്ന് നിയമനം ലഭിക്കുന്ന ആദ്യത്തെയാളല്ല പ്രിയാ വര്‍ഗീസ്. മുന്‍ എംപി പി.കെ.ബിജുവിന്റെ ഭാര്യയ്‌ക്ക് കേരള സര്‍വകലാശാലയിലും, വ്യവസായ-നിയമ മന്ത്രി പി.രാജീവിന്റെ ഭാര്യയ്‌ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും, സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയ്‌ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയിലും നിയമനങ്ങള്‍ നല്‍കിയത് നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിച്ചും മറികടന്നുമാണെന്ന്  വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം ഭാര്യാ നിയമനങ്ങളെ സിപിഎമ്മും സര്‍ക്കാരും സര്‍വകലാശാല അധികൃതരും ശക്തമായി ന്യായീകരിക്കുകയും ചെയ്തു. സംസ്ഥാനം  ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളായ തങ്ങളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാനല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ഇത്തരം സ്ഥാപനങ്ങളെന്ന ധാര്‍ഷ്ട്യമാണ് സിപിഎം നേതാക്കള്‍ക്ക്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പ്രിയാ വര്‍ഗീസിന്റെ അനധികൃത നിയമനം ഇതിന് ഉത്തമോദാഹരണമാണ്.

കേരളത്തിലെ സര്‍വകലാശാലകളില്‍ നടമാടുന്നത് ഇടതുപക്ഷ ഫാസിസമാണ്. എസ്എഫ്‌ഐയുടെ അക്രമങ്ങളും കൊലപാതകങ്ങളും മറ്റ് അധാര്‍മിക വൃത്തികളും മാത്രമാണ് പലപ്പോഴും ചര്‍ച്ചയാവാറുള്ളത്. എന്നാല്‍ ഇവര്‍ക്കൊപ്പം, ചിലപ്പോള്‍ ഇവരെക്കാള്‍ മുന്നില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട അധ്യാപകരാണ്. ക്ലാസ്സില്‍ കയറാത്തവര്‍ക്ക് ഹാജര്‍ നല്‍കുന്നതും, പരീക്ഷപോലും എഴുതാത്തവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കു നല്‍കുന്നതുമൊക്കെ ഇക്കൂട്ടരാണ്. പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങാത്ത അധ്യാപകരുടെ കസേര കത്തിക്കാനും, ജീവിച്ചിരിക്കെ കുഴിമാടം തീര്‍ക്കാനുമൊക്കെ എസ്എഫ്‌ഐക്ക് ചൂട്ടുപിടിക്കുന്നത് ഇടതുപക്ഷക്കാരായ അധ്യാപകരാണ്.  സിന്‍ഡിക്കേറ്റുകള്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റികളെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ വിസിമാര്‍ പാര്‍ട്ടിയുടെ പാദസേവകരായി മാറുന്നു. പാര്‍ട്ടിക്കാര്‍ക്ക് ജോലി കൊടുക്കാനും, പാര്‍ട്ടിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുമുള്ളതാണ് സര്‍വകലാശാലകള്‍ എന്ന സ്ഥിതി വന്നിട്ട് കാലമേറെയായി. സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അധഃപതനത്തില്‍നിന്ന് സര്‍വകലാശാലകളെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralakerala governor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.