Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറുടേത് ഉചിതമായ നടപടി

സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 19, 2022, 05:00 am IST
in Editorial

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.  രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ ചട്ടങ്ങളും യുജിസി മാനദണ്ഡങ്ങളും മറികടന്ന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാക്കിക്കൊണ്ടുള്ള നിയമനം മരവിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും, സ്വജനപക്ഷപാതത്തെ എതിര്‍ക്കുകയും ചെയ്യുന്ന എല്ലാവരും അനുകൂലിക്കും. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനങ്ങളെല്ലാം റദ്ദാക്കിയ ഗവര്‍ണര്‍ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. തൃശൂര്‍ കേരള വര്‍മ കോളജില്‍ അധ്യാപിക ആകുകയും പിന്നീട് ഡപ്യൂട്ടേഷനില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രിയാ വര്‍ഗീസിന് മാനദണ്ഡമനുസരിച്ചുള്ള ഏഴ് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്ന് വരുത്തിത്തീര്‍ത്തായിരുന്നു നിയമനം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പരിഗണിച്ച ആറുപേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്ന പ്രിയയെ അഭിമുഖത്തില്‍ മുന്നിലെത്തിച്ചതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളില്‍നിന്ന് വെളിപ്പെടുകയുണ്ടായി. ക്രമക്കേടു നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം കണ്ണൂര്‍ വിസി വിശദീകരണം നല്‍കിയിരുന്നു. ഇത് തള്ളി റാങ്കു പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതു ചെയ്യാതെ നിയമനവുമായി മുന്നോട്ടുപോകാന്‍ തിടുക്കം കാണിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ അത്  തടഞ്ഞത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നൊക്കെ വിസി പറയുന്നുണ്ടെങ്കിലും ചാന്‍സലറെന്ന നിലയ്‌ക്ക് സ്വന്തം അധികാര പരിധിയില്‍പ്പെടുന്ന കാര്യത്തിലാണ് ഗവര്‍ണര്‍ ഇടപെട്ടിരിക്കുന്നത്.

കണ്ണൂര്‍ വിസിയായ ഗോപിനാഥ് രവീന്ദ്രന് സേവനകാലാവധി നീട്ടിക്കൊടുത്തത് വലിയ വിവാദമായതാണ്. സര്‍ക്കാരിന്റെ ഈ നടപടിയെയും ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വാങ്ങുകയായിരുന്നു. ഗോപിനാഥ് രവീന്ദ്രന്‍ വലിയ കഴിവുള്ളയാളാണെന്നായിരുന്നു പുനര്‍നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പ്രശംസിച്ച ഈ കഴിവാണ് പ്രിയാ വര്‍ഗീസിനെ സര്‍വകലാശാലയില്‍ തിരുകിക്കയറ്റുന്നതിലൂടെ വിസി പ്രകടിപ്പിച്ചത്. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരുന്നു. പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും, പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇടതുമുന്നണി ഭരണത്തില്‍ പാര്‍ട്ടിക്കാരാണെന്ന ഒറ്റക്കാരണത്താല്‍ നിയമം മറികടന്ന് നിയമനം ലഭിക്കുന്ന ആദ്യത്തെയാളല്ല പ്രിയാ വര്‍ഗീസ്. മുന്‍ എംപി പി.കെ.ബിജുവിന്റെ ഭാര്യയ്‌ക്ക് കേരള സര്‍വകലാശാലയിലും, വ്യവസായ-നിയമ മന്ത്രി പി.രാജീവിന്റെ ഭാര്യയ്‌ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും, സ്പീക്കര്‍ എം.ബി. രാജേഷിന്റെ ഭാര്യയ്‌ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയിലും നിയമനങ്ങള്‍ നല്‍കിയത് നിയമങ്ങളും ചട്ടങ്ങളും വളച്ചൊടിച്ചും മറികടന്നുമാണെന്ന്  വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം ഭാര്യാ നിയമനങ്ങളെ സിപിഎമ്മും സര്‍ക്കാരും സര്‍വകലാശാല അധികൃതരും ശക്തമായി ന്യായീകരിക്കുകയും ചെയ്തു. സംസ്ഥാനം  ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളായ തങ്ങളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കാനല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ഇത്തരം സ്ഥാപനങ്ങളെന്ന ധാര്‍ഷ്ട്യമാണ് സിപിഎം നേതാക്കള്‍ക്ക്. സര്‍ക്കാര്‍ ഒറ്റക്കെട്ടായി ഇതിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പ്രിയാ വര്‍ഗീസിന്റെ അനധികൃത നിയമനം ഇതിന് ഉത്തമോദാഹരണമാണ്.

കേരളത്തിലെ സര്‍വകലാശാലകളില്‍ നടമാടുന്നത് ഇടതുപക്ഷ ഫാസിസമാണ്. എസ്എഫ്‌ഐയുടെ അക്രമങ്ങളും കൊലപാതകങ്ങളും മറ്റ് അധാര്‍മിക വൃത്തികളും മാത്രമാണ് പലപ്പോഴും ചര്‍ച്ചയാവാറുള്ളത്. എന്നാല്‍ ഇവര്‍ക്കൊപ്പം, ചിലപ്പോള്‍ ഇവരെക്കാള്‍ മുന്നില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നത് ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട അധ്യാപകരാണ്. ക്ലാസ്സില്‍ കയറാത്തവര്‍ക്ക് ഹാജര്‍ നല്‍കുന്നതും, പരീക്ഷപോലും എഴുതാത്തവര്‍ക്ക് ഉയര്‍ന്ന മാര്‍ക്കു നല്‍കുന്നതുമൊക്കെ ഇക്കൂട്ടരാണ്. പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങാത്ത അധ്യാപകരുടെ കസേര കത്തിക്കാനും, ജീവിച്ചിരിക്കെ കുഴിമാടം തീര്‍ക്കാനുമൊക്കെ എസ്എഫ്‌ഐക്ക് ചൂട്ടുപിടിക്കുന്നത് ഇടതുപക്ഷക്കാരായ അധ്യാപകരാണ്.  സിന്‍ഡിക്കേറ്റുകള്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റികളെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ വിസിമാര്‍ പാര്‍ട്ടിയുടെ പാദസേവകരായി മാറുന്നു. പാര്‍ട്ടിക്കാര്‍ക്ക് ജോലി കൊടുക്കാനും, പാര്‍ട്ടിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുമുള്ളതാണ് സര്‍വകലാശാലകള്‍ എന്ന സ്ഥിതി വന്നിട്ട് കാലമേറെയായി. സിപിഎമ്മിന് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാര്‍ട്ടി ആജ്ഞകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. ഇത് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നത് അലിഖിത നിയമമാണ്. ഇടതുഭരണത്തില്‍ സര്‍വകലാശാലകളുടെ സ്വയംഭരണം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന ധീരമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ അധഃപതനത്തില്‍നിന്ന് സര്‍വകലാശാലകളെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralakerala governor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.