Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാരിനെ തുരത്തി കോടതി ഉത്തരവുകള്‍

പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 06:00 am IST
in Editorial

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസ് സിപിഎമ്മുകാര്‍ ആക്രമിച്ച കേസിലും, ബ്രൂവറി അഴിമതിക്കേസിലും കോടതികൡനിന്നേറ്റ തിരിച്ചടി അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ വികൃത മുഖമാണ് പുറത്തുകൊണ്ടുവരുന്നത്. സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതാവും ഉള്‍പ്പെടുന്ന പ്രതികള്‍ ബിജെപി  ഓഫീസായ മാരാര്‍ജിഭവന്‍ അടിച്ചുതകര്‍ത്ത കേസ് സംസ്ഥാനത്തിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് റദ്ദാക്കണമെന്ന വിചിത്രവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ ആവശ്യമാണ് സര്‍ക്കാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി കുറ്റം ചുമത്തുന്നതിനു മുന്‍പ് പ്രതികള്‍ ഹാജരാകണമെന്നു നിര്‍ദ്ദേശിക്കുകയും, ഒരു പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ സ്വതന്ത്ര മനസ്സ് അര്‍പ്പിക്കാതെയാണ് കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും, കേസ് പിന്‍വലിക്കുന്നത് പൊതുനീതിക്കെതിരാണെന്നും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചത്. സര്‍ക്കാര്‍ ഹര്‍ജിക്ക് യാതൊരു ഉദ്ദേശ്യശുദ്ധിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരാണ് അബ്കാരി നിയമങ്ങള്‍ ലംഘിച്ച് നാല് സ്വകാര്യ ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സിനെ സമീപിച്ചെങ്കിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതികരണം. ഇതിനെതിരെ ഗവര്‍ണറെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ്  വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയും, കോടതി പരാതിക്കാരന്റെ മൊഴിയെടുക്കുകയും സാക്ഷിവിസ്താരത്തിന് നോട്ടീസയയ്‌ക്കുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെയും അന്നത്തെ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെയും മറ്റും എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയത്. അന്വേഷണം നടന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബ്രൂവറി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നുമുള്ള സര്‍ക്കാരിന്റെ ആവശ്യമാണ് പ്രതേ്യക വിജിലന്‍സ് കോടതി നിരസിച്ചത്. ആരോപണങ്ങള്‍ ഹര്‍ജിക്കാരന് തെളിയിക്കാനാവാതെ വരുന്ന സന്ദര്‍ഭത്തില്‍ മാത്രമേ തള്ളാനാവൂ എന്ന നിലപാടെടുത്ത കോടതി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. ഫയല്‍ നികുതിവകുപ്പില്‍നിന്ന് വിളിച്ചുവരുത്താന്‍ അധികാരമില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിരിക്കുന്നു.

അഴിമതിയോടും അക്രമരാഷ്‌ട്രീയത്തോടുമുള്ള പിണറായി സര്‍ക്കാരിന്റെ നിയമവിരുദ്ധവും ജനവിരുദ്ധവുമായ സമീപനമാണ് ഈ രണ്ട് കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതികളെ സമീപിച്ചതിലൂടെ വ്യക്തമായത്. അധികാരം ലഭിച്ചിരിക്കുന്നത് അഴിമതി നടത്താന്‍കൂടിയുള്ളതാണെന്ന ഉറച്ച ധാരണയാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. സ്വര്‍ണക്കടത്തുകേസും ഡോളര്‍ കടത്തുകേസും ഉള്‍പ്പെടെയുള്ള വമ്പന്‍ അഴിമതികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പോലീസിനെ ദുരുപയോഗിച്ചും കുപ്രചാരണം നടത്തിയും ഈ അഴിമതികളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശ്രമങ്ങളെല്ലാം തകരുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ പോലും ഈ അഴിമതികളില്‍ പങ്കാളികളാണെന്ന വിവരവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹത്തിനുപോലും കേസെടുക്കാവുന്ന ചെയ്തികള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് കരുതാവുന്ന സ്ഥിതിവിശേഷമാണ്. അധികാരത്തുടര്‍ച്ച ലഭിച്ചതിനാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അവകാശവാദങ്ങള്‍ പൊളിഞ്ഞിരിക്കുന്നു. ഒരു കേസുപോലും ഇല്ലാതായിട്ടില്ല. മുഖ്യമന്ത്രിയടക്കം ആരും ഗുരുതരമായ ആരോപണങ്ങളുടെ കരിനിഴലില്‍നിന്ന് പുറത്തുവന്നിട്ടില്ല. നിയമത്തെ അനുസരിക്കുകയും വിചാരണ നേരിടുകയും ചെയ്യാതെ ഇക്കൂട്ടര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ല.

Tags: keralacpmPinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.