Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂര്‍ പൂരം: നാളെ സാമ്പിള്‍, വെടിക്കെട്ട് കസറും, അവസാനവട്ട ഒരുക്കങ്ങളിൽ പാറമേക്കാവും തിരുവമ്പാടിയും, മഴ മാറിനില്‍ക്കാന്‍ താമരമാല

തൃശ്ശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരമാക്കുന്നതില്‍ മുഖ്യ പങ്ക് വെടിക്കെട്ടിന് തന്നെയാണ്. കുഴിമിന്നലകളും അമിട്ടുകളും മാലപ്പടക്കങ്ങും ഗുണ്ടുകളും രൗദ്രതാണ്ഡവമാടുന്ന പൂരത്തിലെ ദൃശ്യ-ശ്രാവ്യ സുന്ദരക്കാഴ്ച.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 11:48 am IST
in Kerala
സാമ്പിള്‍ വെടിക്കെട്ടിനായി കുഴികള്‍ തയ്യാറാക്കുന്നു

സാമ്പിള്‍ വെടിക്കെട്ടിനായി കുഴികള്‍ തയ്യാറാക്കുന്നു

തൃശ്ശൂര്‍: Â പൂരത്തില്‍ ഇത്തവണ വെടിക്കെട്ട് Â കസറും. ആകാശമേലാപ്പില്‍ കരിമരുന്നിന്റെ വിസ്മയം തന്നെ ചമയ്‌ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് പാറമേക്കാവും തിരുവമ്പാടിയും. നാളെ നടക്കുന്ന സാമ്പിളിനും 11ന് പുലര്‍ച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ടിനും കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.

സാമ്പിള്‍ വെടിക്കെട്ട് ആസ്വദിക്കാനായി മാത്രം ജില്ലയ്‌ക്ക് അകത്തും പുറത്തു നിന്നടക്കം ആയിരങ്ങളാണ് ഓരോ വര്‍ഷവും പൂരനഗരിയിലെത്താറുള്ളത്. ഇത്തവണ പതിവിലും ഇരട്ടിയോളം ജനങ്ങള്‍ ‘മാനത്തെ പൂരം’ കാണാനെത്തുമെന്നാണ് വിലയിരുത്തല്‍. വെടിക്കെട്ടിനെത്തുന്നവരാരും നിരാശപ്പെടേണ്ടി വരില്ല. പരമ്പരാഗത ഇനങ്ങള്‍ക്കൊപ്പും പുതുമകളും നിറഞ്ഞതായിരിക്കും ഇത്തവണത്തെ വെടിക്കെട്ടെന്നാണ് ഇരുദേവസ്വങ്ങളും നല്‍കുന്ന ഉറപ്പ്.

തൃശ്ശൂര്‍ പൂരത്തെ പൂരങ്ങളുടെ പൂരമാക്കുന്നതില്‍ മുഖ്യ പങ്ക് വെടിക്കെട്ടിന് തന്നെയാണ്. കുഴിമിന്നലകളും അമിട്ടുകളും മാലപ്പടക്കങ്ങും ഗുണ്ടുകളും രൗദ്രതാണ്ഡവമാടുന്ന പൂരത്തിലെ ദൃശ്യ-ശ്രാവ്യ സുന്ദരക്കാഴ്ച. കണ്ണിനും കാതിനും ഒരുപോലെ ഇമ്പം പകരുന്ന കരിമരുന്ന് പ്രയോഗം കാണികള്‍ക്ക് എക്കാലത്തും അവിസ്മരണീയ അനുഭവമാണ് സമ്മാനിക്കുക. നിലയമിട്ടുകള്‍ ശബ്ദ ഗാംഭീര്യത്താലും അമിട്ടുകള്‍ വര്‍ണങ്ങളാലും പൂരനഗരിയെ ആനന്ദത്തിലാറാടിക്കും. പകല്‍പൂരവും കുടമാറ്റവും കണ്ട് വീട്ടിലേക്ക് മടങ്ങുന്ന പൂരപ്രേമികള്‍ അല്‍പ്പസമയത്തിന് ശേഷം പൂരനഗരിയിലേക്ക് തിരിച്ചെത്തും. രാത്രിപൂരം കഴിഞ്ഞാല്‍ സ്വരാജ് റൗണ്ടിലും ഇടറോഡുകളിലുമായി ജനങ്ങള്‍ തമ്പടിക്കും. കുഴിമിന്നലും ഓലപ്പടക്കവും അമിട്ടും മാനത്തു വിരിയിക്കുന്ന വിസ്മയവും പ്രകമ്പനവും കാണാനും കേള്‍ക്കാനുമായി തോര്‍ത്ത് മുണ്ടും കടലാസുകളും മറ്റും വിരിച്ച് പൂരപ്പറമ്പിലേക്ക് നോക്കി അക്ഷമയോടെയുള്ള കാത്തിരിപ്പ്.

പുലര്‍ച്ചെ മൂന്നിന് ഊഴമനുസരിച്ച് ആദ്യവിഭാഗം വെടിക്കെട്ടിന് തിരി കൊളുത്തുന്നതോടെ ജനസഹസ്രങ്ങള്‍ ഇരമ്പും. അമിട്ടുകള്‍ ആകാശത്ത് ഉയര്‍ന്ന് പൊട്ടി വര്‍ണമഴയായി പെയ്തിറങ്ങുമ്പോള്‍ വെടിക്കെട്ട് കമ്പക്കാര്‍ ആഹ്ലാദത്താല്‍ ആര്‍ത്തുവിളിക്കും. ആദ്യവിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞാല്‍ പിന്നെ അടുത്ത വിഭാഗത്തിന്റെ വെടിക്കെട്ടിന് ചെറിയ ഇടവേളയുണ്ടാകും. ഈസമയം വെടിക്കെട്ട്‌പ്രേമികള്‍ മറുഭാഗത്തേക്ക് നീങ്ങി തുടങ്ങുന്നതോടെ സ്വരാജ് റൗണ്ട് ആള്‍ക്കടലാകും. രണ്ടാം വിഭാഗക്കാരുടെ വെടിക്കെട്ട് കൂടി കഴിയുമ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടാകും. അവസാന അമിട്ടും പൊട്ടിതീര്‍ന്നാലേ ജനങ്ങള്‍ പൂരനഗരിയില്‍ നിന്ന് മടങ്ങൂ.

നാളത്തെ സാമ്പിള്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാറമേക്കാവിന്റേയും തിരുവമ്പാടിയുടെയും വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍മാരായ ജി.രാജേഷ്, പി.ശശിധരന്‍ എന്നിവര്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായ വെടിക്കോപ്പുകള്‍ ഇരുവിഭാഗവും വടക്കുന്നാഥക്ഷേത്രമൈതാനത്തെ വെടിക്കെട്ട്പുരകളിലെത്തിച്ചു കഴിഞ്ഞു. മഴപെയ്യുമോയെന്ന ആശങ്കയാണ് ഇരുദേവസ്വങ്ങള്‍ക്കും. വെടിക്കെട്ട് സമയത്ത് മഴ മാറി നില്‍ക്കാനായി ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് താമരമാല വഴിപാടായി നേര്‍ന്നിരിക്കുകയാണ് ദേവസ്വം അധികൃതര്‍.

Tags: Thrissurതൃശൂര്‍ പൂരംതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.