Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലൗ ജിഹാദിനെതിരെ ന്യൂനപക്ഷ കമ്മീഷനും

ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവസഭകളുടെയും സംഘടനകളുടെയും പരാതികള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഗൗരവത്തിലെടുത്തിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലൗ ജിഹാദ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികളുയര്‍ന്നിട്ടുള്ളത് ഇസ്ലാമിക തീവ്രവാദികള്‍ സജീവമായ കേരളത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 05:00 am IST
in Editorial

ലൗ ജിഹാദ് സംബന്ധിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികളില്‍നിന്ന് പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത് സമയോചിതമായ ഒരു പ്രഖ്യാപനമാണ്. മക്കളെ നിര്‍ബന്ധപൂര്‍വം അന്യമതസ്ഥര്‍ വിവാഹം കഴിക്കുന്നതായുള്ള ചില പരാതികള്‍ അന്വേഷണത്തില്‍ സത്യമായിരുന്നുവെന്ന് കണ്ടെത്തിയതായും കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍സിങ് ലാല്‍പുര പറഞ്ഞിരിക്കുന്നു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവസഭകളുടെയും സംഘടനകളുടെയും പരാതികള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഗൗരവത്തിലെടുത്തിരിക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ലൗ ജിഹാദ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികളുയര്‍ന്നിട്ടുള്ളത് ഇസ്ലാമിക തീവ്രവാദികള്‍ സജീവമായ കേരളത്തിലാണ്. പോലീസ് കേസെടുക്കുകയും കോടതി പരിശോധിക്കുകയുമൊക്കെ ചെയ്തിട്ടും ഇക്കാര്യത്തില്‍ അവ്യക്തത നിലനിര്‍ത്താനാണ് തല്‍പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. ലൗ ജിഹാദിന് ഇരയായവര്‍ സ്വയം മുന്നോട്ടുവന്ന് അക്കാര്യം വെളിപ്പെടുത്തിയിട്ടും, മതതീവ്രവാദികളുടെ ഈ കെണിയില്‍പ്പെട്ട് അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെയും ആയിഷ എന്ന സോണിയാ സെബാസ്റ്റിയന്റെയും ആധികാരികമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും ലൗ ജിഹാദിന്റെ ശക്തികള്‍ കണ്ണടച്ചിരുട്ടാക്കുകയും, വര്‍ഗീയപ്രീണനത്തിന്റെ വക്താക്കള്‍ അത് ശരിവയ്‌ക്കുകയുമാണ്.

ലൗ ജിഹാദിനെ സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ പറഞ്ഞിരിക്കുന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നു. ലൗ ജിഹാദ് എന്നൊന്നില്ലെന്നും, സംഘപരിവാറിന്റെ പ്രചാരണമാണിതെന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക മതതീവ്രവാദ സംഘടനകള്‍ക്കുള്ള മറുപടിയാണ് ഈ ഭരണഘടനാ സ്ഥാപനം നല്‍കിയിരിക്കുന്നത്. ലൗ ജിഹാദ് എന്നൊന്നില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതാണെന്നും, സുപ്രീംകോടതിതന്നെ അത് സമ്മതിച്ചിട്ടുള്ളതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് നടക്കുന്നത്. ലൗ ജിഹാദ് നടക്കുന്നതായുള്ള പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ ‘അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന്’ റിപ്പോര്‍ട്ട് നല്‍കി കോടതിയെ കബളിപ്പിക്കുകയാണ് പോലീസ് ചെയ്തത്. ലൗ ജിഹാദ് എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. ഇസ്ലാമിക മതതീവ്രവാദ സംഘടനകളില്‍പ്പെട്ട നിരവധിപേര്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി വിവാഹം ചെയ്ത് മതംമാറ്റുന്നു എന്നാണ് നിരന്തരം പരാതികള്‍ ഉയരുന്നത്. ഇത്തരം പരാതികളില്‍ ഏതെങ്കിലുമൊന്ന് ശരിയല്ലെന്നു വന്നാല്‍തന്നെ മറ്റ് പരാതികളൊക്കെ വ്യാജമാണെന്നോ, അത്തരം സംഭവങ്ങള്‍ നടക്കാറില്ലെന്നോ പറയുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. എന്നാല്‍ ലൗ ജിഹാദ് നിര്‍ബാധം നടത്താന്‍ മതതീവ്രവാദികള്‍ കള്ളപ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്.

ഇക്കൂട്ടരുടെ പ്രചാരണത്തിനും ഭീഷണിക്കും വഴങ്ങാതെ ലൗ ജിഹാദ് സത്യമാണെന്ന് കേരളത്തിലെ നിരവധി ക്രൈസ്തവ മതമേലധക്ഷ്യന്മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. സ്വന്തം ഇടവകകളിലെ വിശ്വാസികളില്‍നിന്ന് തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇത് പറയുന്നത്. അന്വേഷണത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് തെളിഞ്ഞെന്ന വാദത്തെ ഇവര്‍ തള്ളിക്കളയുന്നു. ശരിയായ അന്വേഷണമല്ല നടന്നിട്ടുള്ളതെന്നും, തങ്ങളെ സമീപിച്ചാല്‍ ലൗ ജിഹാദിന് ഇരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്ന് വിവരങ്ങള്‍ നല്‍കാമെന്നും ക്രൈസ്തവ സഭാ മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് ചെവികൊടുക്കാതെ ഇസ്ലാമിക മതതീവ്രവാദികളുടെ താളത്തിനു തുള്ളി ക്രൈസ്തവ മതമേധാവികളുടെ വായടിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ലൗ ജിഹാദ് പരാതികളെക്കുറിച്ച് അന്വേഷിക്കാമെന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഖ്യാപനത്തെ ക്രൈസ്തവസഭകളും സംഘടനകളും സ്വാഗതം ചെയ്യുകയും പരാതികള്‍ നല്‍കുകയും വേണം. ലൗ ജിഹാദ് നടക്കുന്നതായി പാര്‍ട്ടിതന്നെ സമ്മതിക്കുന്നുവെന്ന് വ്യക്തമാക്കിയ നേതാവിനെതിരെ നടപടിയെടുത്ത് മതതീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം സ്വീകരിക്കുന്നത്. ഇത്തരം കള്ളത്തരങ്ങള്‍ പൊളിക്കുന്നതിനും, മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്ന ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ലൗ ജിഹാദിന്റെ യാഥാര്‍ത്ഥ്യം പുറത്തുവന്നേ മതിയാവൂ. ലൗ ജിഹാദില്‍ അന്വേഷണത്തിന് തയ്യാറായിരിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യണം.

Tags: ലൗ ജിഹാദ്LoveJihadന്യൂനപക്ഷ കമ്മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

Kerala

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala

ആ മേത്തച്ചിയുടെ പേര് വെട്ടൂ! …..ലക്ഷ്മീപ്രിയയ്‌ക്കെതിരായ നീക്കമോ?

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.