Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷുവും വിഷുക്കണിയും

ആധുനികകാലജീവിതത്തിന്റെ തിരക്കിനിടയ്‌ക്ക് മണ്ണിനോടുംപ്രകൃതിയോടും ഇണങ്ങിയ നമ്മുടെപൂര്‍വ്വിക സംസ്‌ക്കാരത്തെ വീണ്ടെടുക്കാന്‍ നമുക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ് വിഷു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Apr 15, 2022, 06:00 am IST
inSamskriti

മക്കളേ,  

വിഷു എന്നുകേള്‍ക്കുമ്പോള്‍ വിഷുക്കണിയും കണിക്കൊന്നയും നിലവിളക്കുമെല്ലാമാണ് ആദ്യം മനസ്സില്‍ വരിക. നമ്മുടെ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തിളങ്ങുന്ന പ്രതീകങ്ങളാണവ. എന്താണു വിഷുക്കണിയുടെ അര്‍ത്ഥം? ഒരാണ്ടത്തെ ജീവിതം ആരംഭിക്കുന്ന മൂഹൂര്‍ത്തമാണു വിഷു. ഒരു കാര്യം നന്നായിതുടങ്ങിയാല്‍ അതു പകുതി പൂര്‍ത്തിയാക്കുന്നതിനു തുല്യമാണെന്നു പറയാറുണ്ട്. വിഷുക്കണിയിലൂടെ പുതുവര്‍ഷത്തിനു നല്ലൊരു തുടക്കംകുറിക്കുകയാണു നാം ചെയ്യുന്നത്.  

വിഷുക്കണിയില്‍ എറ്റവുംപ്രധാനം ഭഗവദ് സ്മരണയും ദര്‍ശനവുമാണ്. അങ്ങനെ ഭഗവാനെ സ്മരിച്ച് അവിടുത്തെ ദര്‍ശിച്ച് നാം പുതിയൊരു വര്‍ഷത്തിലേയ്‌ക്കു കാലെടുത്തുവെയ്‌ക്കുന്നു. ഈശ്വരസമര്‍പ്പണമാണ് ഏല്ലാ വിജയത്തിനും ആധാരം. അതിനാല്‍ ജീവിതത്തില്‍ നാം ഈശ്വരന് പ്രഥമസ്ഥാനം നല്കണം. ഒന്ന് എന്നെഴുതി പത്തുപൂജ്യമിട്ടാല്‍ അതിനുവലിയവിലയാണ്. എന്നാല്‍ ആ ഒന്നു മായ്ച്ചു കളഞ്ഞാലോ? മറ്റൊന്നിനും വിലയില്ല. അവയെല്ലാം വെറുംപൂജ്യങ്ങള്‍ മാത്രം. ഈശ്വരസ്മരണ കൂടാതെയുള്ള ജീവിതം വ്യര്‍ത്ഥമാണ്.

വിഷുക്കണിക്ക് നിലവിളക്ക്, നിറപറ, കണ്ണാടി, കണിക്കൊന്ന, കണിവെള്ളരി തുടങ്ങിയവ ഒരുക്കിവെയ്‌ക്കും. ഈശ്വരന്‍ വാസ്തവത്തില്‍ നമ്മളില്‍ നിന്നും ഭിന്നമല്ല. അവിടുന്ന് നമ്മുടെ ആത്മാവുതന്നെയാണ്. ആത്മസ്വരൂപനായ ഈശ്വരനെ നാം സാക്ഷാത്കരിക്കണമെന്നു കണ്ണാടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ വിഷുക്കണിയിലൂടെ ജീവിതത്തിന് ആദ്ധ്യാത്മികമായൊരു അടിത്തറയിട്ടുകൊണ്ട്, ഈശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടു നാം പുതുവര്‍ഷംആരംഭിക്കുന്നു. എങ്ങുംപുഷ്പിച്ചു നില്ക്കുന്ന കണിക്കൊന്നകള്‍ നാടിന് എന്തെന്നില്ലാത്ത സൗന്ദര്യം പകരുന്നു. പൂക്കളും പൂങ്കാവനങ്ങളും നിറഞ്ഞനമ്മുടെ നാട് എത്രമനോഹരമാണ്. പ്രകൃതി ഐശ്വര്യപൂര്‍ണ്ണമാകുമ്പോള്‍ ആ ഐശ്വര്യം നമ്മുടെജീവിതത്തിലും പ്രതിഫലിക്കും, അകത്തും പുറത്തും സന്തോഷവും സൗന്ദര്യവും നിറഞ്ഞുനില്ക്കും. വിഷുവുമായി ബന്ധപ്പെട്ടു കണിക്കൊന്നയ്‌ക്കുപ്രാധാന്യം വന്നതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.

കൃഷ്ണഭക്തനായ ഒരു ബ്രാഹ്മണബാലനുണ്ടായിരുന്നു. ആ ഉണ്ണി എന്നും അതിരാവിലെ എഴുന്നേറ്റ് അല്പം അകലെയുള്ള അമ്പലത്തില്‍ ചെന്നുഭഗവാനെ പൂജിക്കും. പൂക്കളും മറ്റുംകൊണ്ട് അര്‍ച്ചിക്കും. ഉണ്ണിയുടെ വീട്ടില്‍ കടുത്ത ദാരിദ്ര്യമായിരുന്നു. അവന്റെ അമ്മ രോഗം ബാധിച്ചു കിടപ്പിലായിരുന്നു. ചിലപ്പോഴൊക്കെ ഉണ്ണി തങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ചു കണ്ണനോടുപരാതി പറയും. ഒരു ദിവസം പൂജകഴിഞ്ഞു വീട്ടില്‍വന്ന ഉണ്ണി വിശപ്പും നടത്തവും കൊണ്ടു തളര്‍ന്നുകിടന്നു മയങ്ങിപ്പോയി. ഉറക്കത്തില്‍അവനൊരു സ്വപ്‌നംകണ്ടു. കണ്ണന്‍ തന്റെ അരികില്‍ വന്നുനിന്നു പുഞ്ചിരിപൊഴിക്കുന്നു. ഓടക്കുഴലെടുത്തുമനോഹരമായി പാടുന്നു. പിന്നെകണ്ണന്‍ ഉണ്ണിയെതലോടി ആശ്വസിപ്പിച്ചു. അരഞ്ഞാണില്‍നിന്നു ഒരു കിങ്ങിണിയെടുത്ത് ഉണ്ണിയുടെ കൈവെള്ളയില്‍ വെച്ചുകൊടുത്ത് അപ്രത്യക്ഷനായി. ഉണ്ണി ഉണര്‍ന്നുനോക്കിയപ്പോള്‍ കണ്ണന്റെസ്വര്‍ണ്ണക്കിങ്ങിണി അരികിലിരിക്കുന്നു. അത്യുത്സാഹത്തോടെ കിങ്ങിണിയുമെടുത്ത് ഉണ്ണി അമ്മയുടെ അടുത്തേയ്‌ക്ക് ഓടി. കണ്ണന്‍ വന്ന കാര്യം പറഞ്ഞു. എന്നാല്‍ അമ്മ അതുവിശ്വസിച്ചില്ല. കിങ്ങിണി മോഷ്ടിച്ചതിന് ഉണ്ണിയെ കണക്കിനു ശകാരിക്കുകയുംചെയ്തു. ദുഃഖം സഹിക്കാതെ ഉണ്ണി കിങ്ങിണിയെടുത്ത് ഒരേറുകൊടുത്തു. വീട്ടുമുറ്റത്തെ കൊന്നയുടെ ചില്ലയിലാണ് അതുചെന്നു തങ്ങിയത്. കൊന്ന പൂത്തുവിരിഞ്ഞു. കണ്ണന്റെ കിങ്ങിണിപോലുള്ള നൂറുനൂറുസ്വര്‍ണ്ണപ്പൂക്കള്‍! അതുകണ്ട് അവരുടെകണ്ണുകള്‍അത്ഭുതംകൊണ്ടുവിടര്‍ന്നു. അപ്പോള്‍ കണ്ണന്റെ അശരീരി കേള്‍ക്കുമാറായി, ‘ഇനി എല്ലാ വര്‍ഷവും ഈ ദിവസം കൊന്നയില്‍ കിങ്ങിണിപ്പൂക്കള്‍ വിരിയും. അതുകണി കാണുന്നവര്‍ക്ക് സര്‍വൈശ്വര്യങ്ങളും കൈവരും.’ അന്നുമുതല്‍ ഉണ്ണിയുടെ വീട്ടില്‍ ഐശ്വര്യം കളിയാടി. അമ്മയുടെ അസുഖവും മാറി. ഇങ്ങനെ നിര്‍മ്മലഭക്തിയില്‍നിന്നും നിഷ്‌കളങ്കഭാവനയില്‍നിന്നും വിരിഞ്ഞ ഒരു കഥയായിരിക്കാം ഇത്. എങ്കിലും എല്ലാ ഐശ്വര്യത്തിനും കാരണം ഈശ്വരകൃപയാണെന്ന സന്ദേശം അതുള്‍ക്കൊള്ളുന്നു.  

വിഷുദിനത്തിലെ ഒരു പ്രധാനചടങ്ങാണുവിഷുക്കൈനീട്ടം. അന്നേദിവസംമുതിര്‍ന്നവര്‍കുട്ടികള്‍ക്ക് പണംകൈനീട്ടമായി നല്കുന്നു. പുതുവത്സരദിനത്തില്‍ ഐശ്വര്യം വന്നുചേര്‍ന്നാല്‍ വര്‍ഷം മുഴുവന്‍ അതു നിലനില്ക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ ആചാരം തലമുറകള്‍ തമ്മിലുള്ള ബന്ധത്തെയും നമ്മുടെ പാരമ്പര്യത്തെയും കൂടി എടുത്തുകാട്ടുന്നു. ഗുരുജനങ്ങളും മുതിര്‍ന്നവരും തങ്ങള്‍ആര്‍ജിച്ച നല്ല സംസ്‌ക്കാരവും വിദ്യയും ഇളംതലമുറകള്‍ക്കു പകര്‍ന്നു നല്കണം. അതുപോലെ ഇളംതലമുറ മുതിര്‍ന്നവരെ ആദരിക്കുകയും അനുസരിക്കുകയുംവേണം. എങ്കിലേ സംസ്‌ക്കാരം വളരുകയുള്ളൂ. ഇളംപ്രായത്തില്‍ കുട്ടികള്‍ക്കു നല്ല സംസ്‌കാരം പകര്‍ന്നുനല്കിയാലെ ആരോഗ്യപൂര്‍ണമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കയിയൂ.

ആധുനികകാലജീവിതത്തിന്റെ തിരക്കിനിടയ്‌ക്ക് മണ്ണിനോടുംപ്രകൃതിയോടും ഇണങ്ങിയ നമ്മുടെപൂര്‍വ്വിക സംസ്‌ക്കാരത്തെ വീണ്ടെടുക്കാന്‍ നമുക്കുള്ള ഓര്‍മ്മപ്പെടുത്തലും ആഹ്വാനവുമാണ് വിഷു.  

Tags: VishuLord Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.